അജപാലനത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട് ജനകീയനായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മായുടെ ഡോക്ടറേറ്റ് ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളിലാണ്.
കുറെ നേരം അകത്ത് അദ്ദേഹത്തിന്റെ വായനാ മുറിയിൽ ഇരുന്നു സംസാരിച്ചപ്പോൾ പറഞ്ഞു, ഇനി പുറത്തിറങ്ങി പൂന്തോട്ടത്തിലൂടെ ഒന്നു നടന്നാലോ..? വലിയൊരു മഴ പെയ്തു തോർന്നതേയുള്ളൂ. മുറ്റത്ത് പുല്ലു പടർത്തിയിരിക്കുകയാണ്. അതിനിടയിൽ ചെടികളും പൂക്കളും.മഴത്തുള്ളികൾ പുല്ലിനെ കൂട്ടുപിരിയാതെ നിൽക്കുന്നു.ചെരിപ്പിടാതെ നടക്കൂ.. പുല്ലിന്റെ പച്ച ചൂണ്ടി അദ്ദേഹം പറഞ്ഞു, മുറ്റത്തു മണ്ണുമൂടി ടൈൽ വിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, വെള്ളം ഭൂമിയിലേക്കു തോർന്നു പോകണം. അത് പ്രകൃതി സംവിധാനം ചെയ്തതാണ്. പൂന്തോട്ടത്തിനു നടുവിലെ കുളത്തിൽ നിറയെ മത്സ്യങ്ങൾ. ചോപ്പ് ഉടുപ്പിലെ ആള് […]
Read More