അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്.

Share News

പണിയെടുത്തു ജീവിച്ചൂടെ? ഫിലോസഫി പഠിക്കുന്ന കാലഘട്ടം. പഠനം ഒരു പൈത്ത്യമായി കൊണ്ടുനടക്കുന്ന സമയമായിരുന്നു അത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്. അങ്ങനെ ഒരു ദിവസം ഇറങ്ങിത്തിരിച്ചു. നേരെ കൊച്ചിയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് ബസ് എടുത്തു. അങ്കമാലി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന പൈസ മുഴുവനും ഒരു ഭിക്ഷക്കാരിക്ക് നൽകിയതിനുശേഷം വെറുതെ അലയുവാൻ തുടങ്ങി. തൊഴിലില്ലാതെ റോഡരികുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭിക്ഷ എടുക്കുന്നവരുടെ അനുഭവം എന്താണെന്ന് അറിയുവാനുള്ള ശ്രമമായിരുന്നു […]

Share News
Read More

ഒരു സിനിമാക്കഥ

Share News

രണ്ടുദിവസം മുമ്പാണ് (ആഗസ്റ്റ് 26) ഇറ്റലിയിലെ തിയറ്ററുകളിൽ ക്രിസ്റ്റഫർ നോളന്റെ Tenet റിലീസായത്. അന്ന് തന്നെ രാത്രി 8 മണിക്കത്തെ ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. റോമിലെ റിപ്പബ്ലിക് സ്ക്വയറിലെ The Space എന്ന സിനി കോംപ്ലക്സിലാണ് പോയത്. കൂടെ അരിസ്റ്റോ അച്ചനുമുണ്ടായിരുന്നു. നോളൻ സിനിമകൾ അങ്ങനെ ഒന്നും തന്നെ കണ്ടിട്ടില്ലാത്ത അച്ചനാണ് അരിസ്റ്റോ. ഞാൻ നോളന്റെ സിനിമകളെക്കുറിച്ച് വാചാലനായി. അദ്ദേഹത്തിന്റെ Following മുതൽ Batman Triology യിലൂടെ Dunkirk വരെയുള്ള സിനിമകളുടെ പ്രത്യേകതകളെ കുറിച്ച് രാവിലെ […]

Share News
Read More

ബലിയാട്

Share News

പ്രശസ്ത ചിന്തകനായ René Girard ന്റെ Mimetic Theory യുടെ വകഭേദങ്ങളെ കുറിച്ചുള്ള Violence, Desire, and the Sacred എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യത്തിലൂടെ കടന്നുപോകുകയാണ് ഈ ദിനങ്ങളിൽ. Scapegoat, Sacrifice എന്നീ പദങ്ങൾ നിരന്തരം മനസ്സിലൂടെ കടന്നുപോകുന്നു. ഒപ്പം ചില ഗൃഹാതുരതകളും. അപ്പനും വീടും പരിസരവും ജീറാഡിന്റെയും ലേവ്യരുടെയും ബലിയാടും അങ്ങനെ എന്തൊക്കെയോ കുത്തിക്കുറിച്ചു. Martin N Antony

Share News
Read More

ഇത് പ്രകൃതി ഒരുക്കുന്ന മാന്ത്രികതയാണ്. നൽകും തോറും കുമിഞ്ഞുകൂടുന്ന ദൈവിക നിയമത്തിന്റെ പരിപാലനം

Share News

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർവിചിന്തനം:- അഞ്ചപ്പത്തിലെ ആർദ്രത (മത്താ 14:13-21) സായാഹ്നമായിട്ടും ജനക്കൂട്ടം യേശുവിനോടൊപ്പം തന്നെയുണ്ട്. പോരാത്തതിന് വിജന പ്രദേശവും. നിഴലുകൾ നീളുവാൻ തുടങ്ങിയിട്ടും ഗുരുനാഥൻ ജനകൂട്ടത്തിനോടൊപ്പമാണ്. അവരോട് അവന് അനുകമ്പയാണ്. പക്ഷെ ശിഷ്യന്മാരുടെ മനസ്സിലൂടെ മറ്റു പല ചിന്തകളുമാണ് കടന്നു പോകുന്നത്. അവർ ചിന്തിക്കുന്നുണ്ട്; സമയം കടന്നു പോകുന്തോറും ഈയൊരു ജനക്കൂട്ടത്തിന് എന്തെങ്കിലും കഴിക്കാൻ നൽകുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. എന്ത് ചെയ്യും? ഒന്നും ചെയ്യേണ്ട. ജനക്കൂട്ടത്തെ പറഞ്ഞു വിടുക. അതെ തീർത്തും പ്രാക്ടിക്കൽ ആയ […]

Share News
Read More

എപ്പോഴും ചിന്തിക്കണം; എന്താണ് ഞാൻ വിളവെടുക്കാൻ ആഗ്രഹിക്കുന്നത്? സങ്കടമോ അതോ പുഞ്ചിരിയുടെ കതിരുകളോ? വെറുപ്പോ അതോ സ്നേഹമോ?

Share News

വിചിന്തനം:- വിതക്കാരനായ ദൈവം (മത്താ 13:1-23) ഉപമകളിലൂടെയാണ് യേശു ഒത്തിരി കാര്യങ്ങൾ സംസാരിച്ചിട്ടുള്ളത്. പറയുന്നതിനേക്കാൾ കൂടുതൽ അർത്ഥതലങ്ങൾ വാചകങ്ങളിൽ നിറയ്ക്കുന്ന ഭാഷണ ശൈലിയാണ് ഉപമകൾക്കുള്ളത്. അതുതന്നെയാണ് അവകളുടെ മാന്ത്രികതയും. ഇന്ധനം പോലെ പ്രവർത്തിക്കുന്ന ചെറിയൊരു കെട്ടുകഥയാണ് ഉപമ. ഒന്നു വായിച്ചു നോക്കുക, ആന്തരികതയിലേക്ക് നടക്കാനുള്ള ഒരു പാത മുന്നിൽ തെളിയും, പുതിയ ആശയങ്ങളും ഭാവങ്ങളും ഉള്ളിൽ ഉണരും. സുവിശേഷത്തിന്റെ നല്ല ശതമാനം താളുകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ക്രിസ്തുവിന്റെ ചിത്രമാണ് വരക്കുന്നത്. കടൽത്തീരത്തും വയലേലകളിലും തടാകത്തിനരികിലും അവനെ കാണുന്നു. […]

Share News
Read More

നമ്മൾ നട്ട സ്നേഹത്തിന്റെ കടുകുമണി വളർന്ന് വലിയൊരു മരമാകുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ ശാഖകളിൽ ചേക്കേറുകയും ചെയ്യും.

Share News

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർവിചിന്തനം:- “സ്നേഹത്തിന്റെ യുക്തിവിചാരം” (മത്താ 10:37-42)”എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല” (v.37). അങ്ങനെയാണെങ്കിൽ, കർത്താവേ, ആര് നിനക്ക് യോഗ്യനാകും? ഇവരെല്ലാവരുമല്ലേ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർ? ഇവരല്ലേ ഞങ്ങളുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവർ? കർത്താവേ, അങ്ങയുടെ നിബന്ധന ഒത്തിരി വലുതാണ്. എന്താണ് അങ്ങ് ഞങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്? ചോദ്യങ്ങൾ നീണ്ടു പോകുകയാണ്… ഈയൊരു നിർബന്ധത്തിലൂടെ യേശു നമ്മുടെ ഉള്ളിലേക്ക് വൈകാരികമായ ഒരു മത്സരബുദ്ധി കുത്തിനിറയ്ക്കുകയാണോ? […]

Share News
Read More