സന്തോഷം വന്നാലും സന്താപം വന്നാലും പ്രണയം വന്നാലും വിരഹം വന്നാലും ഉള്ളിൽ ഇരമ്പിയെത്തുന്ന വരികളുടെ ഉടയോനാകുന്നു തമ്പി സാർ.

Share News

ഇന്നോളമുള്ള കേരളീയ സാംസ്കാരിക ചരിത്രത്തില്‍ ഏറ്റവും താളുകളുള്ള ഒരേ ഒരു പേരുകാരൻ – അതാണ്‌ പുലിത്തിട്ട കോയിക്കൽ തമ്പി രാജേന്ദ്രൻ എന്നു സ്‌ഥാനപ്പേരുള്ള പുന്നൂർ പത്മനാഭൻ തമ്പി ശ്രീകുമാരൻ തമ്പി!! കവിതയും തിരക്കഥയും സംവിധാനവും പാട്ടെഴുത്തുമെല്ലാമായി പരന്നൊഴുകുന്ന അദ്ദേഹത്തിലെ പ്രതിഭയെ എന്ത്‌ വിശേഷണം കൊണ്ടാണ് അടയാളപ്പെടുത്തുവാൻ കഴിയുക?? താമരത്തോണിയിൽ താലോലമാടി എന്ന ഗാനത്തിലൂടെ തുടങ്ങി മലയാള സാംസ്കാരിക ഭൂമികയിലെ ശ്രീയായി മാറിയ കേരളത്തിന്റെ ആസ്ഥാന കവി എന്നതിനപ്പുറം മറ്റൊന്ന് കൊണ്ടും അടയാളപ്പെടുത്തുവാൻ കഴിയില്ല അദ്ദേഹത്തെ. താമരത്തോണിയിൽ കയറി, […]

Share News
Read More

വേദനയുടെയും സങ്കടങ്ങളുടെയും കരച്ചിലുകളുടെയും എന്തിനു മരണങ്ങളുടെയും ലോകത്തിലൂടെയുള്ള ഒരു യാത്രയാണ്.| ഡോ ജോർജ് തയ്യിൽ

Share News

വീർപ്പടക്കിമാത്രം വായിച്ചുതീർക്കാവുന്ന ഒരപൂർവ സാഹിത്യശില്പമാണ് റോബർട്ട് ബർട്ടന്റെ (1577 – 1640 ) മാസ്റ്റർപീസ് രചനയായ ‘ദി അനാട്ടമി ഓഫ് മെലൺകോളി’ (‘വിഷാദത്തിന്റെ ശരീരശാസ്ത്രം’). 1961 ഇൽ പ്രകാശിതമായ ആ പ്രഖ്യാതകൃതിയിൽ റോബർട്ട് ബർട്ടൻ തന്റെ ഖിന്നവും വിഷണ്ണവുമായ ശോകപ്രവണതകളെ മരണം അടർത്തിമാറ്റും മുൻപ് ആയുസ്സിന്റെ പ്രചോദനസ്രോതസ്സായി മാറ്റിയെടുക്കാൻ ഉദ്യമിച്ചു. അതിലദ്ദേഹം വിജയിച്ചു. ദുരിതപൂർണ്ണവും നികൃഷ്ടവുമായ മനോവ്യഥകളെ കരുത്തുപകരുന്ന ജീവിതത്തിന്റെ നട്ടെല്ലായി അദ്ദേഹം രൂപപരിവർത്തനം ചെയ്തു. സ്വർണം അഗ്നിയിലെന്നപോലെ വിഷാദാവസ്ഥയിലാണ്ട തന്റെ ഉന്മേഷരഹിത്യത്തെ ശുദ്ധീകരിച്ചു അദ്ദേഹം പുനഃപ്രതിഷ്ഠിച്ചു. […]

Share News
Read More