
കാണാതായ കൗമാര പ്രായക്കാരി| വീട് വിട്ട് പോവുകയെന്ന പോംവഴി തോന്നാതിരിക്കാനുള്ള ബാലൻസിങ് വാർത്താ ആഖ്യാനത്തിൽ ചെയ്യാമായിരുന്നു|ഡോ:സി. ജെ .ജോൺ
കഴക്കൂട്ടത്തിലെ കാണാതായ കൗമാര പ്രായക്കാരിയെ കുറിച്ചുള്ള വാർത്താരവങ്ങൾക്ക്
വിരാമമായി .ഒരു റിയാലിറ്റി ഷോ പോലെ നീണ്ട ആവിഷ്കാരങ്ങൾ ഗുണം ചെയ്തു. കുട്ടിയെ കണ്ടെത്താൻ അത് സഹായം ചെയ്തുവെന്നതിൽ തർക്കവുമില്ല .
എന്നാൽ കോപ്പി ക്യാറ്റ് സ്വഭാവമുള്ള കൗമാരങ്ങളിലേക്ക്
ഈ പൊലിപ്പിച്ചെടുത്ത തത്സമയ വാർത്താ ദൃശ്യങ്ങൾ എന്ത് തരം സന്ദേശങ്ങളാകും എത്തിക്കുക?

സംഘർഷം ഉണ്ടായാൽ വീട് വിട്ട് പോവുകയെന്ന പോംവഴി തോന്നാതിരിക്കാനുള്ള ബാലൻസിങ് കൂടി ആ റിയാലിറ്റി ഷോ വാർത്താ ആഖ്യാനത്തിൽ ചെയ്യാമായിരുന്നു .കുറ്റം പറച്ചിലിലല്ല .ഇത് നവീകരണത്തിനുള്ള നിർദ്ദേശം മാത്രമാണ് .ആ രീതിയിൽ മാത്രം കാണുക. കുട്ടിയുടെ ഐഡന്റിറ്റി പറയുന്നതിൽ ചില ബാലാവകാശ തത്വങ്ങളുണ്ട് .കാണാതായ കുട്ടിയെ കണ്ടെത്താനെന്ന നല്ല ലക്ഷ്യമെന്ന നിലയിൽ അതിൽ വിട്ടുവീഴ്ചയാകാം .ആ കുട്ടിയുടെ സഹോദരങ്ങളുടെ മുഖങ്ങൾ ചാനലിൽ കാണിച്ചതിൽ എന്ത് ന്യായീകരണം പറയും ?

കേരളത്തിലെ കൊള്ളാവുന്ന കുടുംബത്തിലെ കൊച്ചായിരുന്നുവെങ്കിൽ അവർ സമ്മതിക്കുമോയെന്നത് ആലോചിക്കേണ്ട വിഷയം. കൗമാര പ്രായക്കാരായ കുട്ടികൾ ധാരാളമുള്ളത് കൊണ്ടാണ് ഈ കുറിപ്പ് .വീട്ടിൽ ഈ വാർത്ത ചർച്ച ചെയ്യണം. വിഷമം വന്നാൽ ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്തണം .ചാനലുകൾ
വിട്ടു പോയ ഈ കാര്യങ്ങൾ കൂടി കൂട്ടി ചേർക്കണം .പള്ളിക്കൂടങ്ങളിലും ഇത് പറയണം .

(ഡോ:സി. ജെ .ജോൺ )
(ഡോ:സി. ജെ .ജോൺ )