ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം
ആകർഷകമായും ഭാവിയുടെ പ്രതീക്ഷകൾ സഫലീകരിക്കാൻ പ്രാപ്തമാണെന്ന പ്രതീതി ജനിപ്പിച്ചും നിരവധി പുത്തൻ ആശയങ്ങളാലും സാധ്യതകളാലും സമ്പുഷ്ടമാക്കപ്പെടുന്നതാണ് ദേശിയ വിദ്യാഭ്യാസ നയമെങ്കിലും ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ അഭിപ്രായമുയർന്നു. തമ്പാൻ തോമസ് ഫൗണ്ടേഷനാണ് വിഡിയോ കോൺഫ്രൻസിലൂടെ ദേശീയ സെമിനാർ സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ സവിശേഷതയായ ഫെഡറൽ സ്വഭാവത്തെ ദുർബലപ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയിലെ സർവ്വ ഘടകങ്ങളും കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിൽ കേന്ദ്രീകരിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ വൈവിധ്യങ്ങൾ പരിഗണിക്കുന്നതിന് ഈ […]
Read Moreചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടി.
ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെആർഎൽസിസി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും ജനകീയരേഖ ഇതിൻ്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബർ 16ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചർച്ച സംഘടിപ്പിക്കും. നിലവിൽ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കും. കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ […]
Read Moreആര്‍ച്ചുബിഷപ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച നയതന്ത്രജ്ഞന്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: കാലംചെയ്ത ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപും കെ.സി.ബി.സി. പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വ്യക്തിപരമായ ഇടപെടലുകളിലൂടെയും ഔദ്യോഗികമായ കത്തിടപാടുകളിലൂടെയും ആര്‍ച്ചുബിഷപ് ചേന്നോത്തിനെ നന്നായിട്ടറിയാവുന്നതിനാല്‍ അദ്ദേഹത്തിന്‍റെ വ്യക്തിമാഹാത്മ്യം അടുത്തു മനസ്സിലാക്കുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. ശാന്തമായ സംസാരവും സമീപനങ്ങളുമുള്ള വ്യക്തിയാണ് കാലംചെയ്ത ആര്‍ച്ചുബിഷപ്പ്. ആഴമേറിയ സഭാസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. മതസൗഹാര്‍ദം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അദ്ദേഹം വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. താരതമ്യേന വികസനം കുറഞ്ഞ രാജ്യങ്ങളിലായിരുന്നു മാര്‍പാപ്പായുടെ […]
Read Moreനൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ – ക്ഷേമ പെൻഷൻ വർദ്ധന.
ഓണത്തലേന്ന് നൽകിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ സർക്കാർ വരുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകൾക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. വാഗ്ദാനങ്ങൾ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് സർക്കാർ. പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യ മന്ത്രി പിണറായി വിജയൻ
Read Moreവർഗീസ് പാലത്തിങ്കൽ ( 80 വയസ്സ് ) നിര്യാതനായി
ഇടപ്പള്ളി : എച് . എം . റ്റി . മുൻ ഉദ്യോഗസ്ഥനുംസെന്റ് ജോർജ് ഷോപ്പിംഗ് സെന്റർ ഉടമയുമായിരുന്ന വർഗീസ് പാലത്തിങ്കൽ ( 80 വയസ്സ് ) നിര്യാതനായി .ഭാര്യ : പയസ് ഗേൾസ് ഹൈസ്കൂൾ മുൻഅദ്ധ്യാപികടി. സി. ചെറുപുഷ്പം , മക്കൾ : സ്റ്റെല്ല , ലിറ്റോ പാലത്തിങ്കൽ ( അഭിഭാഷകൻ , എറണാകുളം ) മരുമക്കൾ : തോമസ് ടി. കുര്യാക്കോസ് ( സ്റ്റോഴ്സ് ആൻഡ് പർച്ചേസ് കൺട്രോളർ , നിസ്റ്റ് – സി. […]
Read Moreന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണം: അല്മായ നേതൃസമ്മേളനം
കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ ക്രൈസ്തവസമൂഹത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണമെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിലവിലുള്ള ഉത്തരവുകള്‍ക്കും നിലപാടുകള്‍ക്കുമെതിരെ ക്രൈസ്തവസമൂഹം ഉണരണമെന്നും സീറോ മലബാര്‍ സഭ അല്മായ ഫോറം സംഘടിപ്പിച്ച അല്മായ നേതൃസമ്മേളനം ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, അല്മായ സംഘടനാനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ദേശീനേതൃത്വ വെബ്‌കോണ്‍ഫറന്‍സില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനാധിപത്യപ്രക്രിയയില്‍ മത-ഭാഷ […]
Read Moreമൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി.വസ്തുതയെന്താണ്?
മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി എന്ന രീതിയിലുള്ള വാഴ്ത്തുപാട്ടുകൾ വരുന്നു. വസ്തുതയെന്താണ്?ജന്മിത്തം അവസാനിപ്പിക്കാനും ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യാനും കേരളത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തീരുമാനിക്കുന്നു. കെ ആർ ഗൗരിയമ്മ ഉൾപ്പെടെയുള്ളവരുടെ അക്ഷീണമായ പ്രവർത്തനങ്ങളെ തുടർന്ന് നിയമനിർമ്മാണങ്ങളുണ്ടാകുന്നു. അത് പൂർത്തിയാകുന്നത് 1970 ജനുവരി ഒന്നിന് അച്യുതമേനോൻ സർക്കാർ ജന്മിത്തം നിറുത്തലാക്കുന്നതോടെയാണ്. അതോടെ കേശവാനന്ദന്റെ മഠത്തിനു കീഴിലുള്ള മിച്ചഭൂമി കൂടി ഭൂരഹിതർക്ക് വിതരണം ചെയ്യാനായി സർക്കാർ പിടിച്ചെടുത്തു. സ്വാഭാവികമായും ഏതൊരു ജന്മിയേയും പോലെയോ […]
Read More