Archbishop Cyril Vasil SJ’s Christmas message to priests and faithfuls of Ernakulam-Angamala Archdiocese:

Share News

Dear brothers and sisters, the celebration of our Lord Jesus Christ’s Birth again confronts us with the mystery of God’s goodness towards mankind in the mystery of the Incarnation. The only begotten Son of God appears in a human body and receives that body and tests all its weaknesses and limitations. In the theological sense, […]

Share News
Read More

വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക.|സിനഡ് തീരുമാനിച്ചകാര്യങ്ങൾ നടപ്പിലാക്കുക.|ഫ്രാൻസിസ് മാർപാപ്പാ

Share News

പരിശുദ്ധ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകുന്ന സന്ദേശം എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്; അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്. നിങ്ങളുടെ മെത്രാൻസിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ […]

Share News
Read More

മുപ്പതു വയസ്സ് പൂർത്തിയാക്കുന്ന സൗഖ്യസദൻ

Share News

വാർദ്ധക്യത്തിന്റെ വിരഹവും വിരസതയുമകറ്റി നൂറുകണക്കിന് വയോജനങ്ങൾക്ക് തണലേകിയ സൗഖ്യസദൻ  വയോജനമന്ദിരം സ്ഥാപിതമായതിന്റെ മുപ്പതുവർഷം പൂർത്തിയാക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമത്തിൽ 1993 ഒക്ടോബർ 2 നാണ് സൗഖ്യസദൻ  7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ചത്. ജീവകാരുണ്യ,സാമൂഹ്യക്ഷേമ മേഖലയിൽ അതിരൂപതയുടെ സുപ്രധാന സംഭാവനകളിലൊന്നായ സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ രജതജൂബിലി വർഷ സ്മാരകമായാണ്  സൗഖ്യസദൻ  എന്ന ആശയം ആസൂത്രണം ചെയ്യപ്പെട്ടത് . അതിരൂപതയിൽ ആരംഭിച്ച് ഭാരതത്തിലാകമാനം പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വാശ്രയത്വത്തിലേക്ക് വാതിൽ തുറന്നു കൊടുത്ത സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചനാണ് വയോജനമന്ദിരം എന്ന ആശയം മുന്നോട്ടു വച്ചത്. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലം എന്ന നിലയിൽ ചെത്തിക്കോട് ഗ്രാമം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തിൻറെ ഉയർച്ച താഴ്ചകൾക്കും പരിസ്ഥിതി ഭംഗിക്കും കേടുവരുത്താതെ   ലാറി ബേക്കർ മാതൃകയിൽ നിർമാണം പൂർത്തീ കരിച്ച സൗഖ്യസദന്റെ ഉദ്‌ഘാടനം  അന്നത്തെ അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്താണ് നിർവഹിച്ചത്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ സന്യാസിനികളാണ്  സൗഖ്യസദനിലെ ശുശ്രുഷകൾക്ക് ആദ്യകാലം മുതൽ നേതൃത്വം നൽകി വരുന്നത്.പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നവരും ആരോരുമില്ലാത്തവരുമായ വയോജനങ്ങൾക്ക് ആശ്രയവും സ്നേഹ പരിചരണങ്ങളുമേകി സംരക്ഷിക്കുന്നതിനാണ് സൗഖ്യസദൻ  ശ്രദ്ധവയ്ക്കുന്നത്.  പ്രത്യേക ഇടപെടലു കളിലൂടെ സാധിക്കുമെങ്കിൽ സ്വന്തം കുടുംബത്തോടൊപ്പം വീണ്ടും ചേരാൻ സഹായിക്കുകയും ചെയ്യുന്നു. സമപ്രായക്കാർ തമ്മിൽ പരസ്പര പങ്കുവയ്പ്പിനും സഹകരണത്തിനും സൗകര്യപ്രദമായ അന്തരീക്ഷം വാർദ്ധക്യകാലത്തെ ഏകാന്തതയും വിരസതയും വിരഹദുഃഖങ്ങളും അകറ്റാൻ സഹായകമാണെന്നാണ്  അന്തേവാസികളുടെ പക്ഷം. സർഗ്ഗവാസനകളുടെ കനലുകൾ ചാരം മൂടിപ്പോകാതെ പ്രോജ്വലമാക്കാനുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇടവേളകളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെയുള്ള വൈദ്യസഹായങ്ങളും സംഘടിപ്പിക്കുന്നു. ഇടവകകളിൽ നിന്നുള്ള സംഘങ്ങൾ,  അയൽക്കൂട്ടങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ ഇവർക്ക് നൽകുന്ന സന്തോഷവും ആശ്വാസവും ചെറുതല്ലെന്നും ഇവർ സാക്ഷ്യ പ്പെടുത്തുന്നു.  മോൺ.അഗസ്റ്റിൻ കണ്ടത്തിൽ സാധ്യമായ സമയങ്ങളിലെല്ലാം ഇവിടത്തെ അന്തേവാസികളോടൊപ്പം താമസിക്കു ന്നതിലും പ്രാർത്ഥനയിലും ഭക്ഷണത്തിലും വിനോദത്തിലും പങ്കുചേരുന്നതിലും തത്പരനായിരുന്നു.  സഹൃദയ  ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലാണ് സൗഖ്യസദന്റെ ഇപ്പോഴത്തെ ഡയറക്ടർ. നിലവിൽ 35  അംഗങ്ങൾ ഈ കുടുംബത്തിലുണ്ട്. നാളിതുവരെ 312  പേർ ഇവിടെ ശുശ്രുഷ നേടിക്കഴിഞ്ഞു. കുടുംബങ്ങളുമായുള്ള പ്രശ്നങ്ങൾ തീർത്ത് 152 പേരെ സ്വഭവനങ്ങളി ലേക്കുതന്നെ തിരികെ എത്തിക്കാനും സൗഖ്യസദന് കഴിഞ്ഞിട്ടുണ്ട്. അകാലമരണം സംഭവിക്കാത്ത ഏവർക്കും വാർദ്ധക്യം ഉറപ്പാണെന്നുള്ള  ബോധ്യം സമൂഹത്തിനു  പകർന്നുകൊണ്ട്  വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി  അവയ്ക്ക് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്ക്  വഹിക്കുന്ന സൗഖ്യസദന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഒക്ടോബർ 2 ന്  രാവിലെ 6.30 ന്  തൃപ്പുണിത്തുറ ഫൊറോനാ വികാരി ഫാ. തോമസ് പെരുമായന്റെ മുഖ്യകാർമ്മികത്വത്തിലുള്ള കൃതജ്ഞതാ ബലിയോടെ ആരംഭിക്കും. 7. 30 ന് ചെത്തിക്കോട് പള്ളി വികാരി ഫാ. സുബിൻ കിടങ്ങേൻ അധ്യക്ഷത വഹിക്കുന്ന വാർഷികസമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.  എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജയകുമാർ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ  തുടങ്ങിയവർ സംസാരിക്കും.  ഫോട്ടോ: സൗഖ്യസദനിലെ […]

Share News
Read More

സഭാനിയമപ്രകാരം ഇപ്പോൾ ബസിലിക്കയുടെ ഭരണാധികാരം അഡ്മിനിസ്ട്രേറ്ററായ ആന്റണി പൂതവേലിൽ അച്ചനിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്.

Share News

വിശദീകരണക്കുറിപ്പ് കൊച്ചി . എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി സ്ഥാനത്തുനിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടുള്ള കല്പന (Prot. N. 168/2023) സെപ്റ്റംബർ 6-ാം തിയതി വന്നിരുന്നു. എന്നാൽ ഒരു പ്രമുഖ ദിനപത്രത്തിൽ ‘മോൺ. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും’ എന്ന ശീർഷകത്തിൽ തെറ്റിദ്ധാരണാജനകമായ ഒരു വാർത്ത കാണാനിടയായി. ഫാ. നരികുളം ബസിലിക്ക വികാരിയായി തുടരുമെന്നാണ് പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പറയുന്നത് […]

Share News
Read More

ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മെത്രാന്മാരുടെ സമിതിക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുകയില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതാണ്.

Share News

സിനഡ് കമ്മിറ്റിയുടെ ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്: സീറോമലബാർസഭ പി.ആർ.ഒ.  ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നപരിഹാരത്തിനായി സീറോമലബാർ സഭാസിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി. ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കൃത്യമായി അറിയിച്ചിരുന്നതാണ്. എന്നാൽ, സിനഡുസമിതിയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ […]

Share News
Read More

മാർപാപ്പയെ അനുസരിക്കേണ്ടതില്ലെന്നാണോ ജസ്റ്റിസ് കുര്യൻ ജോസഫ് പറയുന്നത്?

Share News

ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന് സഭയുടെ മറുപടി വിശദീകരണക്കുറിപ്പ് വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തിൽ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ ഒരു പ്രസംഗം എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫോറാനാ പള്ളിയിൽ നടന്ന ഒരു ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടു. പ്രസംഗത്തിലെ പ്രതിപാദനവിഷയത്തെക്കുറിച്ച് ചില വിശദീകരണങ്ങൾ ആവശ്യമായതിനാൽ ഈ പ്രസ്താവന നൽകുന്നു. 1. പരിശുദ്ധ മാർപാപ്പ വിളിച്ചുകൂട്ടുന്ന സാർവത്രിക സഭയിലെ മെത്രാൻ സിനഡും സീറോമലബാർസഭയുൾപ്പെടുന്ന പൗരസ്ത്യസഭകളിലെ ഭരണസംവിധാനമായ മെത്രാൻ സിനഡും തമ്മിലുള്ള […]

Share News
Read More

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഘട്ടം ഘട്ടമായെങ്കിലും നടപ്പിലാക്കാനുള്ള സന്നദ്ധത നിങ്ങൾ ശ്ലൈഹീക സിംഹാസനത്തെ അറിയിക്കണം.

Share News

കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും അല്മായ സഹോദരങ്ങളോടും സീറോമലബാർസഭയുടെ സിനഡ് പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയും കൂട്ടായ്മയുടെ ഈ സന്ദേശം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു: പതിറ്റാണ്ടുകളായി നമ്മുടെ സഭയിൽ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണത്തിനായി നാം പരിശ്രമിക്കുകയായിരുന്നല്ലോ. സീറോമലബാർസഭയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലായി. ഈ വിഷയത്തിൽ അതിരൂപതയിൽ രൂപപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ തലങ്ങളിൽ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാൻ […]

Share News
Read More

മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ മാർപാപ്പപൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിനോട് ആവശ്യപ്പെട്ടു.

Share News

പൊന്തിഫിക്കൽ ഡെലഗേറ്റ് മാർപാപ്പയെ സന്ദർശിച്ചു കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ ഓഗസ്റ്റ് 23-ാം തിയതി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ അദ്ദേഹം നടത്തിയ സന്ദർശനത്തെക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും പരിശുദ്ധ പിതാവിനെ അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ വിഭാഗങ്ങളിൽ പെട്ടവരുമായി പൊന്തിഫിക്കൽ ഡെലഗേറ്റ് ചർച്ച നടത്തുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിർദ്ദേശങ്ങളുടെ […]

Share News
Read More

മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ മാർപാപ്പപൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിനോട് ആവശ്യപ്പെട്ടു.

Share News

പൊന്തിഫിക്കൽ ഡെലഗേറ്റ് മാർപാപ്പയെ സന്ദർശിച്ചു കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ ഓഗസ്റ്റ് 23-ാം തിയതി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ അദ്ദേഹം നടത്തിയ സന്ദർശനത്തെക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും പരിശുദ്ധ പിതാവിനെ അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ വിഭാഗങ്ങളിൽ പെട്ടവരുമായി പൊന്തിഫിക്കൽ ഡെലഗേറ്റ് ചർച്ച നടത്തുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിർദ്ദേശങ്ങളുടെ […]

Share News
Read More

മാർപാപ്പയെ അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊലൈഫ് പ്രാർഥനായജ്ഞം

Share News

കൊച്ചി:മാർപാപ്പയെയും സിനഡിനെയും അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രാർത്ഥനായജ്ഞം ആരംഭിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക്‌ പ്രാധാന്യം നൽകാതെ, അധികാരികളെ വെല്ലുവിളിക്കുകയും വിശുദ്ധ കുർബാനപോലും സഭയുടെ നിർദേശങ്ങൾക്ക്‌ വിധേയപ്പെട്ട് അർപ്പിക്കാതിരിക്കുകയും ചെയ്യുന്നതു ഗൗരവമായ കുറ്റവും വീഴ്ചയുമാണെന്ന് പ്രൊലൈഫ് അപ്പോസ്തലറ്റ് വിലയിരുത്തുന്നു. വിശ്വാസികൾക്ക് അർഹിക്കുന്ന ശുശ്രുഷകളും കുദാശകളും ഇടവക വൈദികർ നിഷേധിക്കുന്നത് ഉചിതമല്ല. രൂപതാ മെത്രാനെ അനുസരിക്കാത്ത ഇടവക വികാരിയെ വിശ്വാസികൾ അനുസരിക്കാതെ വരുമ്പോൾ ദൈവജനത്തിന്റെ കുട്ടായ്‌മ നഷ്ടപ്പെടുമെന്ന യാഥാർഥ്യം തിരിച്ചറിയണമെന്ന് അഭ്യർത്ഥിച്ചു. എറണാകുളം അതിരൂപതയിലെ പ്രതിസന്ധികൾ […]

Share News
Read More