കാലം പക്ഷികളായി അവളോടൊപ്പം പറന്നു.

Share News

ജനിച്ച നാൾ മുതൽ എൻ്റെയും ലൗവ് ലിയുടേയുo കൈകളിൽ നിന്ന് അവൾ കുതിച്ചു താഴെയിറങ്ങി. കമിഴ്ന്നു കിടന്നു നീന്തി.ഞങ്ങളുടെ കണ്ണൂ തെറ്റിച്ചോടി.പിടി ക്കാൻ ചെന്നപ്പോൾ ഒളിച്ചിരുന്നു. പൂമ്പാറ്റയെപ്പോലെ ഇടക്കിടെ പാറിപ്പറന്നു – പൂമ്പാറ്റയെ പിടിക്കാനെന്നവണ്ണം നടക്കുന്ന കൊച്ചു കുട്ടികളായി ഞാനും ലൗവ് ലിയും കാലം പക്ഷികളായി അവളോടൊപ്പം പറന്നു. ദൈവം അവളെയും പ്രകൃതിയേയും മനുഷ്യരേയും വരയ്ക്കാൻ അവരുടെ കയ്യിൽ ചായപ്പെൻസിലുകളും ബ്രഷും കൊടുത്തു.അവൾ ആർക്കിടെക്റ്റായി. വരകാരിയായി.അവൾക്ക് വരകാരന്മാരും വരകാരികളും ചിത്രമെടുപ്പുകാരുO കൂട്ടുകാരായി.അവൾ ഇടക്കിടെ വിട്ടിലില്ലാതായി -ഇന്ത്യയുടെ വിവിധ […]

Share News
Read More

കുഞ്ഞുതോമാച്ചൻ സാർ യാത്രയായി. ജീവിതട്രാക്കിൽ നിന്ന് ദൈവത്തിന്റെ നാട്ടിലേക്ക്.

Share News

പ്രിയപ്പെട്ട തോമസ് സാറേ യാത്രചൊല്ലുന്നുബെന്നി കോച്ചേരി ബിരുദപഠനത്തിനിടയിൽ ലഭിച്ച കലാലയ രാഷ്ട്രീയം സമ്മാനിച്ച ഉൾക്കരുത്തിൽ സാമൂഹിക ജീവിതത്തിലേക്ക് ആകർഷിയ്ക്കപ്പെട്ട് നീങ്ങുന്നതിനിടയിലാണ് തോമസ് സാറിനെ പരിചയപ്പെടുന്നത്. വിദ്യാർത്ഥികൾക്കായി സമയവും ആവശ്യമെങ്കിൽ സമ്പത്തും നൽകാൻ തയ്യാറായിരുന്ന തോമസ് സാർ. മലയാള മനോരമയുടെ രക്ഷാകർതൃത്തിലുള്ള അഖിലകേരള ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങളാണ് തോമസ് സാറുമായുള്ള അടുപ്പം വർധിപ്പിച്ചത്. ബാലജനസഖ്യത്തിന്റെ യൂണിയൻ കുറവിലങ്ങാട് അനുവദിക്കാൻ 15 ശാഖകൾ ആവശ്യമായിരുന്നു. രക്ഷാധികാരിയായി മേനമ്പടത്ത് എം.ജെ സെബാസ്റ്റ്യൻ സാർ. എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് മുട്ടപ്പള്ളിൽ എം.എസ് ഇമ്മാനുവൽ സാർ. […]

Share News
Read More

ആ നാളുകളൊന്നിൽ എന്റെ ഹൃദയത്തിൽ കയറിപ്പറ്റിയ ഒരു പേരാണ് ഇഗ്ന്യേഷ്യസ് ഗോൺസാൽവസ്

Share News

ഇത്തവണ ,അവിചാരിതമായി ലഭിച്ചൊരു ഓണസമ്മാനത്തിന്റെ കഥയാണിത്. ആത്മാന്വേഷണത്തിന് സമമായ ഒരു തേടി നടക്കലിന്റെയും , തേടിയതാരെയാണോ അദ്ദേഹത്തെ സൗഹൃദത്തിന്റെ പട്ടം ചാർത്തി, കാലം ഒടുവിൽ എന്നിലേക്ക് കൊണ്ടുവന്നതിന്റെയും സാക്ഷ്യവുമാണിത്. മൂന്നു പതിറ്റാണ്ടുകാലമെടുത്തു ആ “കാവ്യനീതി ” ലഭിക്കുവാനെന്നതെന്നോർക്കുമ്പോൾഅത്യധികം ആഹ്ലാദവും അതിലേറെ ചാരിതാർത്ഥ്യവുമുണ്ട്.. കാര്യത്തിലേക്കു കടക്കം.എനിക്കോർമ്മ വച്ച കാലം തൊട്ട് വീട്ടിൽ വരുത്തുന്ന ഏക അച്ചടി മാധ്യമമാണ് മലയാള മനോരമ ദിനപ്പത്രം . ഇന്നും അതിനൊരു മാറ്റമില്ല. മാസവരി 2 രൂപ ഉള്ള കാലം തൊട്ടാണ് മനോരമ വീട്ടിൽ […]

Share News
Read More

സാബത്തിന്‍റെ മദ്ധ്യാനങ്ങളില്‍ ഒരു ദൈവചൈതന്യ ദൂതന്‍

Share News

വിശപ്പ് പൊരിയുന്ന വയറുകള്‍ക്ക് മുന്നില്‍ ദൈവത്തിനുപോലും പ്രത്യക്ഷപ്പെടാനാകുക അപ്പത്തിന്‍റെ രൂപത്തിലാണ്. കടപ്പാടിന്‍റെ നേരിയ സ്പര്‍ശം പോലുമില്ലാത്ത ഒരാള്‍ കൃത്യദിവസം കൃത്യനേരത്ത് സ്വാദിഷ്ഠമായ ഭക്ഷണവുമായെത്തുമ്പോളത് ദൈവമായിരിക്കുമെന്ന് നഗരത്തിലെ തെരുവോരങ്ങള്‍ വാസഗ്രഹങ്ങളാക്കിയ നിസ്വരും നിരാലംബരുമായവര്‍ കരുതുന്നുണ്ടാകും. നന്മ ചെയ്യാന്‍ ദൈവത്തിന് കൈയ്യില്ല; അതുകൊണ്ട് നിങ്ങളാകുക ദൈവത്തിന്‍റെ കൈകള്‍ എന്ന് ബാല്യത്തില്‍ മതബോധന ക്ലാസുകളില്‍ കേട്ടതാകാം വടൂക്കര സ്വദേശി ടോണിയെ ഞായറാഴ്ച തോറും നഗരവീഥികളില്‍ നന്മയുടെ മന്ദാലിനനായി നിരവധി പേര്‍ക്ക് സ്വാന്തനവര്‍ഷമാകാന്‍ പ്രേരണയും പ്രചോദനവും. വാഴപ്പിള്ളി പരതേനായ ആന്‍റണിയുടേയും മേരിയുടേയും ആറ് […]

Share News
Read More

നന്ദി, പ്രോട്ടോക്കോൾ മറികടന്നുള്ള ആ സ്പർശന സമ്മാനത്തിന്…

Share News

ചൂടാറാതെ ആ സ്പർശനം അവാർഡ് നൽകുന്നത് ഇന്ത്യൻ പ്രസിഡന്റാണെങ്കിൽ വേദിയിൽ കടുത്ത നിയന്ത്രണങ്ങളാണ്. ചടങ്ങിനു മുൻപേ അതിനു പരിശീലനവും ലഭിക്കും.. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണു ചടങ്ങ്. ഞങ്ങളെ സദസിനു മുന്നിലിരുത്തി.. ‘‍ഡമ്മി ചടങ്ങാ’യിരുന്നു ആദ്യം വേദിയിൽ. പേരു വിളിക്കുമ്പോൾ വേദിയിലേക്ക് കയറേണ്ടതെങ്ങനെ? നിൽക്കേണ്ടതെവിടെ? അവാർഡ് സ്വീകരിക്കേണ്ടതെങ്ങനെ… ഇറങ്ങിപ്പോരേണ്ടതെങ്ങനെ…അങ്ങനെ എന്തെല്ലാം.. അവാർഡ് സ്വീകരിച്ചാൽ, ഫോട്ടോയ്ക്കു പോസ് ചെയ്താൽ പിന്നെ വേദിയിൽ നിൽക്കാൻ പാടില്ല. സെക്കന്റിന്റെ അംശങ്ങൾ പോലും അവിടെ എണ്ണപ്പെടുന്നു. പേര് വിളിച്ചയുടൻ ഞങ്ങൾ വേദിയിൽ കയറി. ഞാനും […]

Share News
Read More

അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്.

Share News

പണിയെടുത്തു ജീവിച്ചൂടെ? ഫിലോസഫി പഠിക്കുന്ന കാലഘട്ടം. പഠനം ഒരു പൈത്ത്യമായി കൊണ്ടുനടക്കുന്ന സമയമായിരുന്നു അത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്. അങ്ങനെ ഒരു ദിവസം ഇറങ്ങിത്തിരിച്ചു. നേരെ കൊച്ചിയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് ബസ് എടുത്തു. അങ്കമാലി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന പൈസ മുഴുവനും ഒരു ഭിക്ഷക്കാരിക്ക് നൽകിയതിനുശേഷം വെറുതെ അലയുവാൻ തുടങ്ങി. തൊഴിലില്ലാതെ റോഡരികുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭിക്ഷ എടുക്കുന്നവരുടെ അനുഭവം എന്താണെന്ന് അറിയുവാനുള്ള ശ്രമമായിരുന്നു […]

Share News
Read More

എന്നെ മനസ്സിലാക്കിയ ഒരാൾ കൂടി ഇല്ലാതായി.

Share News

പോൾ കല്ലുവീട്ടിൽ അച്ചൻ മരിച്ചു. എന്നെ മനസ്സിലാക്കിയ ഒരാൾ കൂടി ഇല്ലാതായി. ഞാൻ എത്തിപ്പിടിക്കേണ്ട സ്വപ്നങ്ങളും ലക്ഷ്യ സ്ഥാനങ്ങളും പറഞ്ഞു തന്ന് എന്നെ പിന്നിൽ നിന്ന് തള്ളി തന്നിരുന്ന ഒരാൾ മരിച്ചു. എന്റെ പാപങ്ങൾ പതിവായി കേട്ടു എന്നോടൊപ്പം സങ്കടപ്പെട്ടിരുന്ന, ഒരു നേടുവീർപ്പോടെ എന്നെ ആശീർവദിച്ചിരുന്ന അച്ചൻ മരിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിൽ കഴിഞ്ഞ 6 മാസം മാറ്റിനിർത്തിയാൽ ഒരു മാസത്തിൽ കൂടുതൽ സമയം എന്നെ അങ്ങോട്ട് കാണാതിരുന്നാൽ അച്ചൻ ഫോൺ ചെയ്യുമായിരുന്നു. ” ആളെ ഇങ്ങോട്ടു […]

Share News
Read More

ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു.

Share News

പ്രണാബ്ദായ്ക്കു വിട വളരെ സ്നേഹത്തോടെ, ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരുൾപ്പടെയുള്ള പ്രധാനമന്ത്രിമാരൊപ്പം അര നൂറ്റാണ്ടുകാലം പ്രവർത്തിക്കുന്നതിനും രാജ്യത്തിൻ്റെ ഭരണ രംഗത്ത് വഴികാട്ടിയാവാനും കഴിഞ്ഞ ഒരു മഹാമേരുവാണ് പ്രണബ്ദാ. ദീർഘകാലം കോൺഗ്രസ്സിൻ്റെ വർക്കിംഗ് കമ്മിറ്റിയിൽ അദ്ദേഹം പ്രവർത്തിച്ചു. 1980 കാലഘട്ടം മുതൽ അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം പുലർത്താൻ എനിക്കു കഴിഞ്ഞു. വ്യവസായ – വാണിജ്യ കാര്യ വകുപ്പു മന്ത്രി എന്ന നിലയിൽ കൊച്ചിയിൽ […]

Share News
Read More

അമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം.

Share News

ഓണം ഇന്ന് മലയാളിയുടെ മാത്രം ആഘോഷമല്ല. മലയാളി എവിടെയൊക്കെ ഉണ്ടോ അവരുടെ അയൽപക്കക്കാരും, കൂടെ ജോലി ചെയ്യുന്നവരും ഒക്കെയായി മുഴുവൻ സമൂഹത്തിന്റേയും ആഘോഷമായി ഓണം മാറിക്കഴിഞ്ഞു. ഊണുമേശയിൽ നിന്നും നടയിലകത്ത് എല്ലാവരും താഴെ ഒരുമിച്ചിരുന്ന് അമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം. ഓണ ദിവസം അധികവും വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം തന്നെയാകും. ഓണത്തിന് ഒരാഴ്ച മുൻപേ ആരവങ്ങളുയർത്തുന്നതായിരുന്നു ചിറ്റാട്ടുകര അങ്ങാടി. നാടൻ ചെങ്ങാലിക്കോടൻ കാഴ്ചകുലകളുടെ പ്രദർശനത്തോടെയാണ് ഓണവിപണി ഉണരുക. കുര്യാൽ ഓസേപ്പേട്ടന്റെ സോമില്ലിന് പരിസരത്തും, […]

Share News
Read More