സാബത്തിന്‍റെ മദ്ധ്യാനങ്ങളില്‍ ഒരു ദൈവചൈതന്യ ദൂതന്‍

Share News

വിശപ്പ് പൊരിയുന്ന വയറുകള്‍ക്ക് മുന്നില്‍ ദൈവത്തിനുപോലും പ്രത്യക്ഷപ്പെടാനാകുക അപ്പത്തിന്‍റെ രൂപത്തിലാണ്. കടപ്പാടിന്‍റെ നേരിയ സ്പര്‍ശം പോലുമില്ലാത്ത ഒരാള്‍ കൃത്യദിവസം കൃത്യനേരത്ത് സ്വാദിഷ്ഠമായ ഭക്ഷണവുമായെത്തുമ്പോളത് ദൈവമായിരിക്കുമെന്ന് നഗരത്തിലെ തെരുവോരങ്ങള്‍ വാസഗ്രഹങ്ങളാക്കിയ നിസ്വരും നിരാലംബരുമായവര്‍ കരുതുന്നുണ്ടാകും. നന്മ ചെയ്യാന്‍ ദൈവത്തിന് കൈയ്യില്ല; അതുകൊണ്ട് നിങ്ങളാകുക ദൈവത്തിന്‍റെ കൈകള്‍ എന്ന് ബാല്യത്തില്‍ മതബോധന ക്ലാസുകളില്‍ കേട്ടതാകാം വടൂക്കര സ്വദേശി ടോണിയെ ഞായറാഴ്ച തോറും നഗരവീഥികളില്‍ നന്മയുടെ മന്ദാലിനനായി നിരവധി പേര്‍ക്ക് സ്വാന്തനവര്‍ഷമാകാന്‍ പ്രേരണയും പ്രചോദനവും. വാഴപ്പിള്ളി പരതേനായ ആന്‍റണിയുടേയും മേരിയുടേയും ആറ് […]

Share News
Read More

നന്ദി, പ്രോട്ടോക്കോൾ മറികടന്നുള്ള ആ സ്പർശന സമ്മാനത്തിന്…

Share News

ചൂടാറാതെ ആ സ്പർശനം അവാർഡ് നൽകുന്നത് ഇന്ത്യൻ പ്രസിഡന്റാണെങ്കിൽ വേദിയിൽ കടുത്ത നിയന്ത്രണങ്ങളാണ്. ചടങ്ങിനു മുൻപേ അതിനു പരിശീലനവും ലഭിക്കും.. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണു ചടങ്ങ്. ഞങ്ങളെ സദസിനു മുന്നിലിരുത്തി.. ‘‍ഡമ്മി ചടങ്ങാ’യിരുന്നു ആദ്യം വേദിയിൽ. പേരു വിളിക്കുമ്പോൾ വേദിയിലേക്ക് കയറേണ്ടതെങ്ങനെ? നിൽക്കേണ്ടതെവിടെ? അവാർഡ് സ്വീകരിക്കേണ്ടതെങ്ങനെ… ഇറങ്ങിപ്പോരേണ്ടതെങ്ങനെ…അങ്ങനെ എന്തെല്ലാം.. അവാർഡ് സ്വീകരിച്ചാൽ, ഫോട്ടോയ്ക്കു പോസ് ചെയ്താൽ പിന്നെ വേദിയിൽ നിൽക്കാൻ പാടില്ല. സെക്കന്റിന്റെ അംശങ്ങൾ പോലും അവിടെ എണ്ണപ്പെടുന്നു. പേര് വിളിച്ചയുടൻ ഞങ്ങൾ വേദിയിൽ കയറി. ഞാനും […]

Share News
Read More

അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്.

Share News

പണിയെടുത്തു ജീവിച്ചൂടെ? ഫിലോസഫി പഠിക്കുന്ന കാലഘട്ടം. പഠനം ഒരു പൈത്ത്യമായി കൊണ്ടുനടക്കുന്ന സമയമായിരുന്നു അത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്. അങ്ങനെ ഒരു ദിവസം ഇറങ്ങിത്തിരിച്ചു. നേരെ കൊച്ചിയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് ബസ് എടുത്തു. അങ്കമാലി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന പൈസ മുഴുവനും ഒരു ഭിക്ഷക്കാരിക്ക് നൽകിയതിനുശേഷം വെറുതെ അലയുവാൻ തുടങ്ങി. തൊഴിലില്ലാതെ റോഡരികുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭിക്ഷ എടുക്കുന്നവരുടെ അനുഭവം എന്താണെന്ന് അറിയുവാനുള്ള ശ്രമമായിരുന്നു […]

Share News
Read More

എന്നെ മനസ്സിലാക്കിയ ഒരാൾ കൂടി ഇല്ലാതായി.

Share News

പോൾ കല്ലുവീട്ടിൽ അച്ചൻ മരിച്ചു. എന്നെ മനസ്സിലാക്കിയ ഒരാൾ കൂടി ഇല്ലാതായി. ഞാൻ എത്തിപ്പിടിക്കേണ്ട സ്വപ്നങ്ങളും ലക്ഷ്യ സ്ഥാനങ്ങളും പറഞ്ഞു തന്ന് എന്നെ പിന്നിൽ നിന്ന് തള്ളി തന്നിരുന്ന ഒരാൾ മരിച്ചു. എന്റെ പാപങ്ങൾ പതിവായി കേട്ടു എന്നോടൊപ്പം സങ്കടപ്പെട്ടിരുന്ന, ഒരു നേടുവീർപ്പോടെ എന്നെ ആശീർവദിച്ചിരുന്ന അച്ചൻ മരിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിൽ കഴിഞ്ഞ 6 മാസം മാറ്റിനിർത്തിയാൽ ഒരു മാസത്തിൽ കൂടുതൽ സമയം എന്നെ അങ്ങോട്ട് കാണാതിരുന്നാൽ അച്ചൻ ഫോൺ ചെയ്യുമായിരുന്നു. ” ആളെ ഇങ്ങോട്ടു […]

Share News
Read More

ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു.

Share News

പ്രണാബ്ദായ്ക്കു വിട വളരെ സ്നേഹത്തോടെ, ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരുൾപ്പടെയുള്ള പ്രധാനമന്ത്രിമാരൊപ്പം അര നൂറ്റാണ്ടുകാലം പ്രവർത്തിക്കുന്നതിനും രാജ്യത്തിൻ്റെ ഭരണ രംഗത്ത് വഴികാട്ടിയാവാനും കഴിഞ്ഞ ഒരു മഹാമേരുവാണ് പ്രണബ്ദാ. ദീർഘകാലം കോൺഗ്രസ്സിൻ്റെ വർക്കിംഗ് കമ്മിറ്റിയിൽ അദ്ദേഹം പ്രവർത്തിച്ചു. 1980 കാലഘട്ടം മുതൽ അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം പുലർത്താൻ എനിക്കു കഴിഞ്ഞു. വ്യവസായ – വാണിജ്യ കാര്യ വകുപ്പു മന്ത്രി എന്ന നിലയിൽ കൊച്ചിയിൽ […]

Share News
Read More

അമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം.

Share News

ഓണം ഇന്ന് മലയാളിയുടെ മാത്രം ആഘോഷമല്ല. മലയാളി എവിടെയൊക്കെ ഉണ്ടോ അവരുടെ അയൽപക്കക്കാരും, കൂടെ ജോലി ചെയ്യുന്നവരും ഒക്കെയായി മുഴുവൻ സമൂഹത്തിന്റേയും ആഘോഷമായി ഓണം മാറിക്കഴിഞ്ഞു. ഊണുമേശയിൽ നിന്നും നടയിലകത്ത് എല്ലാവരും താഴെ ഒരുമിച്ചിരുന്ന് അമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം. ഓണ ദിവസം അധികവും വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം തന്നെയാകും. ഓണത്തിന് ഒരാഴ്ച മുൻപേ ആരവങ്ങളുയർത്തുന്നതായിരുന്നു ചിറ്റാട്ടുകര അങ്ങാടി. നാടൻ ചെങ്ങാലിക്കോടൻ കാഴ്ചകുലകളുടെ പ്രദർശനത്തോടെയാണ് ഓണവിപണി ഉണരുക. കുര്യാൽ ഓസേപ്പേട്ടന്റെ സോമില്ലിന് പരിസരത്തും, […]

Share News
Read More

അച്ഛൻ ബസ് ഡ്രൈവർ , മകൾ കണ്ടക്ടർ..

Share News

ഇരിങ്ങാലക്കുട: ഘണ്ഠാകർണൻ ബസിൽ കയറുന്നവരെല്ലാം ഡ്രൈവർ ഗോപകുമാറിനോട് ചോദിക്കും. ഇതാരാ പുതിയ കണ്ടക്ടർ. എന്റെ മകൾ ശ്രദ്ധ- മറുപടി പറഞ്ഞ് ഗോപി അഭിമാനത്തോടെ മകളുടെ മുഖത്തേയ്ക്ക് നോക്കും. 25 വർഷമായി ഇരിങ്ങാലക്കുട-ആമ്പല്ലൂർ – എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയും ഡ്രൈവറുമാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. മകൾ കെ.ജി. ശ്രദ്ധയാണ് കണ്ടക്ടർ. പ്ലസ്ടു കഴിഞ്ഞ് സി.എ. ഇന്റർമീഡിയറ്റ്‌ പാസ്സായി ഫൈനലിന്‌ തയ്യാറെടുക്കുകയായിരുന്നു ശ്രദ്ധ. അതിനിടെയാണ് കോവിഡിന്റെ വരവ്. മൂന്നുമാസം ബസ് ഓടിയില്ല. മൂന്നുവർഷം മുമ്പാണ് പഴയ […]

Share News
Read More

ആപ്പുകൾ സുരക്ഷിതമാണോ നമ്മൾ സുരക്ഷിതരാണോ ?ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം

Share News

ശ്രീ ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം । കാണുക । ആപ്പുകൾ സുരക്ഷിതമാണോ നമ്മൾ സുരക്ഷിതരാണോ ?ഷെയർ ചെയ്യാൻ മറക്കല്ലേ.. Related news : ശ്രീ ജോയ് സെബാസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗംhttps://nammudenaadu.com/interview-with-mr-joy-sebastien-first-part/ ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.https://nammudenaadu.com/joy-sebastian-a-member-of-st-francis-parish-omanapuzha-in-the-diocese-of-alappuzha/ ശ്രീ ജോയി സെബാസ്റ്റ്യനെയും ടെക്‌നീഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസിനെയും കെസിബിസി അനുമോദിച്ചുhttps://nammudenaadu.com/kcbc-joy-sebastian-techgenstia-software-solutions/ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ‘വീ കൺസോൾ’https://nammudenaadu.com/indias-official-video-conferencing-tool-v-consol/

Share News
Read More

കൂട്ടു കാരോടൊപ്പം ആനന്ദവല്ലീശ്വരംക്ഷേത്രത്തിൽ പോയി , കൈ കൂപ്പി കണ്ണുമടച്ചു ദൈവത്തിനു നന്ദി പറയുമ്പോൾ , ക്രിസ്ത്യൻ ദൈവമാണോ ഹിന്ദു ദൈവമാണോ അവിടെയിരിക്കുന്നത് എന്നൊന്നും ചിന്തിച്ചിരുന്നില്ല

Share News

ഇന്നെന്റെ ജന്മദിനമാണ് (25.08.2020). ബാല്യത്തിൽ ലഭിച്ചിരുന്ന ജന്മദിനാഘോഷങ്ങളൊക്കെയും , എവിടെയോ കൈമോശം വന്നിട്ട് ആണ്ടുകളേറെയായി.. ഓർമകളിലെ ആ ജന്മദിനം.. ! പൊന്നോണപ്പൂനിലാവ് പൊഴിയുന്ന ചിങ്ങമാസത്തിലെ അവിട്ടം നാളിലായിരുന്നു ബാല്യകാലത്ത് എന്റെയും, എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത ചേച്ചിയുടെയും ജന്മദിനം, വീട്ടിൽ ആഘോഷിച്ചിരുന്നത്. അതിനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്,ഒന്നു, ജന്മനക്ഷത്രം നോക്കിയായിരുന്നല്ലോ ഒരു കാലത്ത് കേരളക്കരയിൽ ജന്മദിനം കണക്കാക്കിയിരുന്നത്.. ആയൊരു പാരമ്പര്യം നസ്രാണികളായ ഞങ്ങൾക്ക് കിട്ടിയത് എങ്ങിനെയെന്ന് ചോദിച്ചാൽ , അതിനും കാരണമുണ്ട്..ചിങ്ങ മാസത്തിലെ ഒരു […]

Share News
Read More