രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ നല്ലത്‌ .|ഡോ .സി .ജെ. ജോൺ

Share News

രണ്ട് സാക്ഷികൾ ഒപ്പിട്ടുള്ള സമ്മത പത്രം വാങ്ങാതെയുള്ള ശാരീരിക ബന്ധങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കാലം വിദൂരമല്ല. സമ്മതം പ്രധാനമാണ് .അത് നൽകുന്ന സാഹചര്യങ്ങളും വളരെ പ്രധാനമാണ്. രതി വിനോദ വഴിയിൽ ഇതൊന്നും പരിഗണിക്കാതെ ഉല്ലാസ യാത്രക്ക് പോയാൽ പണി കിട്ടാൻ സാധ്യതയുണ്ട്. കെട്ടിക്കോളമെന്ന തട്ടിപ്പു വർത്തമാനവും, ആനുകൂല്യങ്ങൾ നൽകാമെന്ന മോഹന വ്യാജ വാഗ്ദാനങ്ങളുമായി ഇറങ്ങിയാൽ ചിലപ്പോൾ പിന്നീട് പോലീസ് പൊക്കും. രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ […]

Share News
Read More

“അദ്ദേഹം മരിച്ചിട്ടില്ല”|ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.|ഡോ .കെ ടി ജലീൽ MLA

Share News

“അദ്ദേഹം മരിച്ചിട്ടില്ല” ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.86 വയസ്സായി. പൂർണ്ണ ആരോഗ്യവാൻ. എന്നും മൂന്ന് കിലോമീറ്റർ നടന്നാണ് അദ്ദേഹം വളാഞ്ചേരി അങ്ങാടിയിലേക്ക് പോവുകയും വരികയും ചെയ്യുക. ഒരു പക്ഷെ കിണറ്റിൽ നിന്ന് ഈ പ്രായത്തിലും വെള്ളം ബക്കറ്റിൽ കോരി കുളിക്കുന്നവർ വളരെ അപൂർവ്വമാകും. ആ അപൂർവ്വരിൽ ഒരാളാണ് എൻ്റെ ഉപ്പ. കോട്ടൻ ഷർട്ടും കരയില്ലാത്ത സിങ്കിൾ മല്ല് മുണ്ടും തോളിൽ ഒരു ടർക്കിയുമാണ് […]

Share News
Read More

ഇന്നത്തെ ഇഷ്ട വാർത്ത

Share News

മേലാളന്മാർ മാത്രം അങ്ങനെയിപ്പം സുഖിക്കണ്ട! KSRTC യിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ മെക്കാനിക്കുകൾ, സ്റ്റോർ ജീവനക്കാർ എന്നിവർക്ക് കഴിയുന്നത്ര വേഗം ശമ്പളം നൽകണമെന്നും, കീഴ്ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ മേലുദ്യോഗസ്ഥർക്ക് – എത്ര ഉയർന്ന റാങ്ക് ഉള്ളവരായാലും – ശമ്പളം നൽകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. Simon Varghese

Share News
Read More

വിനു വി ജോണിനൊപ്പം.നിർഭയ മാധ്യമപ്രവർത്തനത്തിനു വേണ്ടിയുള്ള അവകാശത്തിനൊപ്പം.

Share News

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ നാട്ടിലുണ്ടായിരുന്നില്ല. നാട്ടിലെത്തിയ ശേഷം ഇന്ന് വിനു വി ജോണിനെ വീട്ടിലെത്തി സന്ദർശിച്ചു. നരേന്ദ്രമോദി സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഖിലേന്ത്യാതലത്തിൽ നടത്തിയ പണിമുടക്ക് നിർഭാഗ്യവശാൽ കേരളത്തിൽ ചിലരുടെ കുൽസിതതാൽപര്യങ്ങളുടെ പുറത്ത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയുണ്ടായി. തങ്ങൾക്ക് അനഭിമതരായുള്ളവരെയും തങ്ങളെ വിമർശിക്കുന്നവരെയും ഒപ്പം പൊതുജനത്തെയും ശത്രുപക്ഷത്ത് നിർത്തികൊണ്ട് അവർക്കെതിരായ പ്രതിഷേധമാക്കി പണിമുടക്കിനെ മാറ്റുകയായിരുന്നു സിപിഎമ്മും പോഷക സംഘടനകളും. മോദിയ്ക്കെതിരെയായിരുന്നു സമരം ആഹ്വാനം ചെയ്തതെങ്കിലും […]

Share News
Read More

ഡാം പൊട്ടിയാൽ എങ്ങോട്ട് ഓടണമെന്ന കാര്യത്തിന് ഒരു തീരുമാനമാകും, ഒരു വർഷത്തിനുള്ളിൽ.

Share News

ഇടുക്കി ഡാം പൊട്ടിയാൽ ഉണ്ടാകാവുന്ന വെള്ളപ്പൊക്കം കംപ്യൂട്ടർ സഹായത്തോടെ മാപ്പ് ചെയ്യാനും, സുരക്ഷിത സ്ഥാനങ്ങൾ അടയാളപ്പെടുത്തുവാനുമുള്ള ഗവേഷണ പദ്ധതി രാജഗിരി എഞ്ചിനീറിങ്ങ് കോളേജിനെ ഏൽപ്പിച്ച്, പതിനാല് ലക്ഷം രൂപ അനുവദിച്ച്, അന്തർസംസ്ഥാന ജലകാര്യങ്ങൾക്കുള്ള കേരള സർക്കാർ ജല വിഭവ വകുപ്പിന്റെ സമിതി ഉത്തരവായി. ഒരു വലിയ സ്വപ്നം, വർഷങ്ങളോളം നീണ്ട പരിശ്രമം, ഒത്തിരി പേരുടെ അകമഴിഞ്ഞ സഹായം – അതിൻറെ പരിസമാപ്തിയാണീ പ്രൊജക്ട്. ഇടുക്കി ഡാമിൻറെ വേഴ്സ്റ്റ് കേസ് സിനാരിയോ ആണ് പഠന വിഷയം. ഈയുള്ളവന്റെ നേതൃത്വത്തിൽ […]

Share News
Read More

ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്. |നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ

Share News

മാധ്യമപ്രവർത്തനം എന്നത് സമൂഹത്തിന് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു ഉപാധിയാണ്, ഒരു മാധ്യമപ്രവർത്തകനെ പ്രാപ്തനാക്കുന്നത് അവന്റെ വാർത്താ ബോധം ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയിലും ആശങ്ക ഉണർത്തുന്ന ഏതും എന്തും റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണ്, അത്തരത്തിൽ ഒരാളാണ് ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്. നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ. ശരിക്കും പറഞ്ഞാൽ ചങ്ങനാശ്ശേരിയുടെ പ്രതിപക്ഷനേതാവ്, ചങ്ങനാശ്ശേക്കാരെ ബാധിക്കുന്ന ഏതൊരു പ്രശ്നവും ജിക്കുവിനോട് പറഞ്ഞാൽ മതി. അത് കുടിവെള്ളപ്രശ്നം ആണെങ്കിലും, വഴി വിളക്കിന്റെ […]

Share News
Read More

നമ്മുടെ ദിനപത്രങ്ങൾ

Share News

മലയാളത്തിലെ ദിനപത്രങ്ങളെ മനസ്സിലാക്കണം . നാല് ദിക്കുകൾക്കുള്ളിൽ നടന്ന വാർത്തകളും NEWS ,വീക്ഷണങ്ങളും എത്രയോ വ്യത്യസ്തം ആണ് .കാരണം അതിൻെറ ഉടമകൾ വ്യസ്ത്യസ്തമാണ് . അവരുടെ രാഷ്ട്രീയം ,മതം ,സാമൂഹ്യ -സാംസ്‌കാരിക ,വ്യാവസായിക മനോഭാവം തികച്ചും വ്യത്യസ്തമാണ് . സ്ഥിരം ഒരു പത്രം -ഈ കാഴ്ചപ്പാട് ഇപ്പോൾ മാറിവരുന്നു .സമൂഹത്തിൻെറ പൊതുനന്മകൾ അംഗീകരിക്കുന്ന ,ആദരിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുക .നാടിൻെറ വികസനം സമാധാനം മാധ്യമങ്ങളുടെ പ്രധാന ലക്ഷ്യം ആയിരിക്കണം

Share News
Read More

“സമൂഹത്തിൽ വിവിധ വിഭാഗങ്ങൾതമ്മിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തെ മുറിപ്പെടുത്തുന്നതൊന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകരുത്‌.”|ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

മാധ്യമ സമാധാനനൊബേൽ കാലഘട്ടത്തോട് പറയുന്നതെന്ത്? ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് രണ്ടു മാധ്യമ പ്രവർത്തകരാണ് – ഫിലിപ്പീൻസിലെ ‘റാപ്‌ളർ’ വാർത്താ വെബ്‌സൈറ്റ് സി.ഇ.ഓ. മരിയാ റെസയും റഷ്യയിലെ ‘നൊവായ ഗസറ്റ’ ന്യൂസ് പേപ്പർ എഡിറ്റർ-ഇൻ-ചീഫ് ദിമിത്രി മുറട്ടോവും. ‘സ്വതന്ത്രവും നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ മാധ്യമ പ്രവർത്തനം’ കൈയെത്തിപ്പിടിക്കാനാവുന്ന ദൂരത്തിനുമപ്പുറത്തേക്കു മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സത്യാനന്തര കാലത്തും വാർത്തകളുടെ വസ്തുനിഷ്ഠത ഉറപ്പുവരുത്താൻ ജീവൻതന്നെയും പണയപ്പെടുത്തി മാധ്യമപ്രവർത്തനം നടത്തുന്നവർ നേരറിയാനുള്ള മനുഷ്യരാശിയുടെ അവകാശത്തിന്റെ കാവൽക്കാരായി നിലകൊള്ളുന്നു എന്ന വസ്തുതയാണ് നൊബേൽ കമ്മിറ്റിയുടെ […]

Share News
Read More

മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്.

Share News

ഭരണകൂടവും, പൊതുസമൂഹവും നിശബ്ദരാക്കിയ നിലവിളികളോടൊപ്പമായിരുന്നു ജയചന്ദ്രൻ എന്നും നടന്നിരുന്നത് മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്. മാതൃഭൂമിയിലും പിന്നീട് ഏഷ്യാനെറ്റിലെയും മാധ്യമപ്രവർത്തകനായിരുന്നു. മാതൃഭൂമിയിൽ വയനാട് ലേഖകനായിരുന്ന കാലത്ത് പട്ടിണിമരണം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത ബത്തേരിക്കടുത്ത ആദിവാസി യുവതിയുടെ കഥ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടു വന്നത് ജയചന്ദ്രനാണ്. അവിവാഹിതകളായ ആദിവാസി അമ്മമാരെ കുറിച്ച് അവരുടെ ദുരന്തങ്ങളും, ദുരിതങ്ങളും പത്രത്താളുകളിൽ എത്തിച്ചതും ഇയാളാണ്. വയനാട്ടിലെ മുണ്ടക്കൈ എന്നൊരു സ്ഥലത്ത് മലയിടിച്ചിലിൽ മരണം ഉണ്ടായപ്പോൾ […]

Share News
Read More

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും.

Share News

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും. ഈ വർഷത്തെ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരത്തിന് പരിഗണിക്കാൻ യോഗ്യതയുള്ള ഒറ്റ സീരിയലും ഉണ്ടായിരുന്നില്ല എന്നത് ഈ രംഗത്തെ ജീർണ്ണതയുടെ ഉത്തമ ദൃഷ്ടാന്തമാണ്. അപ്രസക്തവും പൊതുതാൽപര്യം ലവലേശം ഇല്ലാത്തതുമായ കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തി വിചാരണ സംഘടിപ്പിച്ചു വിധിതീർപ്പ് പ്രസ്താവിക്കുന്ന ചാനൽ അവതാരകരുടെ കാപട്യവും നിലവാരമില്ലായ്മയും ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ഠമായും ആധികാരികമായും പഠനങ്ങളുടെ പിൻബലത്തോടെയും മാധ്യമപ്രവർത്തനം നടത്തുന്നവരോട് ബഹുമാനമേയുള്ളൂ. സെൻസേഷണലിസം […]

Share News
Read More