
പൗരസ്ത്യ സഭകൾക്ക് വേണ്ടി വിവിധ സന്ന്യാസ സമൂഹങ്ങളെ സംബന്ധിച്ച ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ പുറത്തിറക്കി.
സഭയുടെ കാനൻ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിന് മാർപാപ്പ പുറപെടുവുക്കുന്ന രേഖകൾക്കാണ് മൊത്തു പ്രോപ്രിയൊ എന്ന് പറയുന്നത്. വത്തികാൻ്റെയും പാത്രിയാർകീസിൻ്റെയും അനുവാദം ഇല്ലാതെ രൂപത എക്സാർക്കിന് പുതിയ സന്ന്യാസ സഭാസമൂഹങ്ങൾ തുടങ്ങാൻ അനുവാദം ഇല്ലാ എന്നാണ് ഈ പുതിയ രേഖയിൽ പറയുന്നത്.

കഴിഞ്ഞ നവംബർ നാലിന് ഫ്രാൻസിസ് പാപ്പ ‘ഓതൻ്റികും കരിസ്മാത്തിസ്’ എന്ന പേരിൽ ലത്തീൻ കാനൻ നിയമസംഹിതയിൽ ഇതേ സംബന്ധിച്ച് തിരുത്തൽ നൽകിയിരുന്നു. അതിൽ വത്തിക്കാൻ്റെ രേഖാമൂലം മാത്രമേ ഒരു രൂപത മെത്രാന് പുതിയ സന്ന്യാസ സഭാ സമൂഹങ്ങൾ ആരംഭിക്കാൻ അനുവാദം ഉള്ളൂ എന്നാണ് പറയുന്നത്.

‘അബ് ഇനിസിയും’ എന്ന പുതിയ പൗരസ്ത്യ സഭകളെ സംബന്ധിച്ച മോത്തൂ പ്രോപ്രിയോയിൽ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ‘പെർഫെക്തേ കാരിതാത്തിസ്’ എന്ന സന്ന്യാസ സമൂഹങ്ങളെ സംബന്ധിച്ച രേഖ ഉദ്ധരിച്ച് കൊണ്ട് അപ്പസ്തോലിക സിംഹാസനത്തിൽ നിന്ന് രേഖാമൂലമുള്ള മുൻകൂർ അനുവാദം ലഭിച്ചിരിക്കണം എന്ന് കൂട്ടിചേർത്തു. പൗരസ്ത്യ കാനോനയിലെ Can. 435 §1, Can 506 §1 എന്നീ രണ്ട് സ്ഥലത്താണ് മാറ്റം വരവരുത്തിയത്..
വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ സെക്രട്ടറി മോൺ. ജോർജ്ജോ ദിമെത്രിയോ ഇതേ സംബന്ധിച്ച് പറഞ്ഞത് പുതിയ സന്ന്യാസ സമൂഹങ്ങളെ സംബന്ധിച്ച് ഫ്രാൻസിസ് പാപ്പ അങ്ങനെ ആഗ്രഹിക്കുന്നു അതുകൊണ്ട് പൗരസ്ത്യ പാരമ്പര്യത്തിലും ഇത് നടപ്പിലാക്കാം എന്നാണ്. ഈ മാറ്റം പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ 8 മുതൽ നിലവിൽ വരുന്നതാണ്.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ