
“ഇവിടം വിട്ട് പി.ടി. എങ്ങും പോകില്ല.ഈ പിരിയൻ ഗോവണിയിൽ ചിരിതൂകി എന്റെ പി.ടി.യുണ്ട്.”|.-ഉമ തോമസ്
ഞങ്ങളുടെ പ്രണയത്തിന്റെ സ്മാരകമാണ്മഹാരാജാസിലെ ഈ പിരിയൻ ഗോവണി .
പി.ടി. ഇല്ലാതെ ഞാനൊരിക്കലും ഇതു കയറിയിട്ടില്ല..ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം ഫോട്ടോ എടുക്കാൻ പി.ടി. തിരഞ്ഞെടുത്തതും ഈ പിരിയൻ ഗോവണി തന്നെ.

ഇന്നു മക്കളോടൊപ്പം ഇവിടെയെത്തിയപ്പോൾ ഞാൻ വല്ലാതെ ശൂന്യപ്പെടുകയായിരുന്നു…
മഹാരാജാസ് കോളേജിൽ പി.ടി.യുടെ ശ്വാസനിശ്വാസങ്ങൾ ഞാനിന്നനുഭവിച്ചു.ഞാനാദ്യം പി.ടിയെ കണ്ടത് ഇവിടെ വച്ചായിരുന്നു.
പി.ടി. അന്ന്കെ.എസ്.യു വിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ്.ഞാൻ ഇവിടുത്തെകെ എസ് യു പ്രവർത്തകയും .കെ എസ് യുവിന്റെ ഒരു യോഗം നടക്കുന്നു.പി.ടി വരാൻ അല്പം വൈകുമെന്നറിഞ്ഞ്നേതാക്കൾ എന്നോട് ഒരു പാട്ടു പാടാൻ ആവശ്യപ്പെട്ടു.ഞാൻ വേദിയിലെത്തിപാട്ടു പാടിക്കൊണ്ടിരിക്കെ പി.ടി.കടന്നുവന്നു.അദ്ദേഹത്തിന്റെ മനസ്സിൽ അന്നു രൂപപ്പെട്ട പ്രണയമാണ്എന്റെ ജീവിതത്തെധന്യമാക്കിയത് !
ഇവിടുത്തെ മണ്ണും മരവുമാണ് ഞങ്ങളുടെപ്രണയത്തിന് സാക്ഷ്യം വഹിച്ചത് !!ഇന്ന് ഞാൻ വീണ്ടും ഇവിടേക്ക് എത്തി.പി.ടി. ഇല്ലെന്ന്വിശ്വസിക്കാനായില്ല.നഷ്ടപ്പെടലുകളുടെ ശൂന്യതയിൽ നിൽക്കുമ്പോൾപി.ടി.എന്നെ ചേർത്തുപിടിച്ചത് ഞാനറിഞ്ഞു…ഇവിടം വിട്ട് പി.ടി. എങ്ങും പോകില്ല.ഈ പിരിയൻ ഗോവണിയിൽ ചിരിതൂകി എന്റെ പി.ടി.യുണ്ട്…
ഉമ തോമസ്
എംഎല്‍എ ആയി വേണം അടുത്ത മീറ്റിംഗിനെത്താന്‍’ മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ മീറ്റിങ്ങിനത്തിയ പഴയ കൂട്ടുകാർക്ക് പറയാനുണ്ടായിരുന്നത് അതായിരുന്നു…

“പി ടി ഞങ്ങളുടെ അഭിമാനമായിരുന്നു..പി ടി യുടെ നിലപാടുകൾ മഹാരാജാസിൻ്റെ കൂടി സംഭാവനയാണ്.. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്..”പ്രിയ കൂട്ടുകാരുടെ വാക്കുകൾ അങ്ങനെ തുടർന്നു…
എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിലായിരുന്നു മീറ്റിങ്ങ് ..മീറ്റിങ്ങിന് ശേഷം പൂർവ്വ വിദ്യാർത്ഥികൾക്കൊപ്പം മഹാരാജാസ് സന്ദർശിച്ച ശേഷമാണ് അവിടെനിന്നും മടങ്ങിയത്.

പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും, കരുതലിനും ഹൃദയത്തിൽ നിന്നും നന്ദി അർപ്പിയ്ക്കുന്നു….
ഫേസ്ബുക്കിൽ