എന്തുകൊണ്ട് ഈമഞ്ഞില്‍ 56 വര്‍ഷമായി കിടന്ന ബോഡി അഴുകിയില്ല?

Share News

കഴിഞ്ഞ ദിവസം കണ്ടെത്തിയ 56 വർഷമായിട്ടും

കേടുപാടില്ലാതെ ജവാന്റെ ബോഡി ലഭിച്ചു

എന്ന് പറഞ്ഞപ്പോൾ അത് കാണണം എന്ന് വല്ലാത്ത ആഗ്രഹമായിരുന്നു. അത് നമ്മൾക്ക് കാണുവാൻ കഴിയില്ല എന്നുളളതാണ് സത്യം. ഞാൻ

AI യോട് ഈ കാര്യം പറഞ്ഞു, അദ്ദേഹത്തിന്റെ ഫോട്ടോയും AI ക്ക് കൈമാറി . AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)എനിക്ക് ഉണ്ടാക്കി തന്ന ചിത്രമാണ്. എന്നാലും ഈ 56 വർഷമായ ബോഡിക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് പറയുമ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല .

ഇനിയും നിങ്ങളുടെ ചോദ്യത്തിലേക്ക് വരാം . എന്തുകൊണ്ട് ഈ ബോഡി അഴുകിയില്ല??

മഞ്ഞില്‍ 56 വര്‍ഷമായി കിടന്ന ബോഡിക്ക് ഒന്നും സംഭവിക്കാത്തതിന് പ്രധാന കാരണം മഞ്ഞിന്റെ ശീതീകരണ സ്വഭാവമാണ്. മഞ്ഞില്‍ ചുറ്റപ്പെട്ട വസ്തുക്കളും ശരീരങ്ങളും അതിന്റെ തണുപ്പില്‍ നന്നായി സംരക്ഷിക്കപ്പെടുന്നു, കാരണം മഞ്ഞ് ചെറിയ താപനിലയില്‍ ശരീരം അഴുകുന്നത് തടയുന്നു. ഈ തണുപ്പ് രോഗാണുക്കളുടെയും മറ്റ് മൈക്രോഓര്‍ഗാനിസങ്ങളുടെയും വളര്‍ച്ച തടയുകയും ശരീരത്തിന്റെ നാശം ക്രമേണ കുറഞ്ഞു നടക്കുകയും ചെയ്യുന്നു.

അതുകൊണ്ട്, മഞ്ഞിന്റെ ശീതീകരണം ശരീരത്തെ ഒരു കുഴപ്പവും വരാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു, ഒരു രൂപ മാറ്റവുമില്ലാതെ.

എന്തായാലും ഒരു അത്ഭുതം തന്നെ. ഞാൻ ഇന്നലെ ആ വീട്ടിൽ പോയിരുന്നു. ബന്ധുക്കളെ കണ്ടിരുന്നു.

അറിയിപ്പ്:

56 വർഷത്തിന് ശേഷം ഇലന്തൂരിന്റെ മണ്ണിലേക്ക് തോമസ് ചെറിയാൻ…

സംസ്‌കാരശുശ്രുഷ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ വെള്ളിയാഴ്ച ( 2024 ഒക്ടോബർ 4) നടത്തപ്പെടും.

ലഡാക്കിലെ മഞ്ഞുപാളികൾക്കിടയിൽ നിന്നും 56 വർഷത്തിനു ശേഷം ലഭിച്ച ധീര സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്റെ ഭൗതീക ശരീരം ഇന്ന് വ്യാഴാഴ്ച തിരുവനന്തപുരം എയർപോർട്ടിലെത്തി.

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ അന്തിമോപചാരത്തിനായി മാറ്റും.

വെള്ളിയാഴ്ച രാവിലെ സൈനീക ക്യാമ്പിൽ നിന്നും ഭൗതീക ശരീരവുമായി തിരിക്കുന്ന മിലിട്ടറി സംഘം

രാവിലെ പത്തിന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തും.തുടർന്ന് മിലിട്ടറിയുടെ തുറന്ന ട്രക്കിലേക്ക് മാറ്റും. തുടർന്ന് വിലാപയാത്രയായി പിറന്ന ഓടാലിൽവീട്ടിലേക്ക്. കൊണ്ടുവരും.

12 മണിയോടെ ഒടാലിൽ വീട്ടിൽ നിന്നും ശുശ്രുഷകൾ പൂർത്തീകരിച്ചു വിലാപയാത്രയായി കാരൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലേക്ക്ക്ക് കൊണ്ട് വരുകയും രണ്ടു മണിയോടെ ദേവാലയത്തിൽ ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംശുശ്രുഷ പൂർത്തീകരിക്കും.

സംസ്ക്കാര ശുശ്രൂഷാ ക്രമീകരണങ്ങൾ.

ഒക്ടോബർ 4 വെള്ളിയാഴ്ച-

രാവിലെ 10.30 മണിക്ക് ഭൗതികശരീരം ഇലന്തൂർചന്ത ജംഗ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ ഭവനത്തിലേക്ക് കൊണ്ടുപോകും.

12.15 ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാം ക്രമം അഭി.കുറിയാക്കോസ് മാർ ക്‌ളീമിസ് വലിയ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ നടത്തപ്പെടും

12.40 ന് ഭവനത്തിൽ നിന്ന് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.

1 മണി മുതൽ 2 മണി വരെ മൃതശരീരം ദർശിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനുമുള്ള അവസരമുണ്ടായിരിക്കുന്നതാണ്.

2 മണിക്ക് പള്ളിയിൽ സമാപന ശുശ്രൂഷ-

ഇടവക മെത്രാപ്പോലീത്താ അഭി.ഡോ.എബ്രഹാം മാർ സെറാഫിമിന്റെ കാർമികത്വത്തിലും നടത്തപ്പെടുന്നതും ഔദ്യോഗിക ബഹുമതികളോടെ ഇടവക പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

പാർക്കിംഗ് ക്രമീകരണങ്ങൾ:—

പള്ളിപ്പടിക്കൽ ആളുകളെ ഇറക്കിയിട്ട് വാഹനങ്ങൾ കാരൂർ സ്കൂളിന് സമീപം ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.

മെത്രാപ്പോലീത്തമാർ.ഗവൺമെന്റ്ഉദ്യോഗസ്ഥർ,മന്ത്രിമാർ,ജില്ലാഭരണകൂടം,മാധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾ മാത്രം പള്ളി പരിസരത്ത് പാർക്ക് ചെയ്യുവാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ സഹോദരൻ

ജെറി പൂവക്കാല

Share News