രാഷ്ട്രീയം ജനത്തിനൊപ്പമുള്ള പ്രവർത്തനമെന്ന് പഠിപ്പിച്ച നേതാവ്|ഉമ്മൻ ചാണ്ടി സാർ യാത്രയായി ..

Share News

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഖാചരണവും ഉണ്ടാകും.

ഏകാന്തതയെ ഭയന്ന നേതാവ് :ഉമ്മൻ ചാണ്ടി

ജനക്കൂട്ടത്തെ പ്രണയിച്ച അവരോടൊപ്പമായിരുന്ന ജനകീയനായ നേതാവ് ഉമ്മൻചാണ്ടി..

ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവയ്ക്ക് പരിഹാരം കാണാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു.

ഏറ്റവും വലിയ ഭയം ഒറ്റയ്ക്കിരിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് ജനങ്ങളോടൊപ്പം അവർക്കിടയിൽ ജീവിക്കാൻ ഇഷ്ടമായിരുന്നു എന്നതിന് തെളിവാണ്. ശബ്ദമുയർത്തേണ്ടിടത്ത് ശബ്ദമുയർത്താൻ അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രീയം എന്നത് രാഷ്ട്ര സേവനം എന്ന യഥാർത്ഥ ഭാവം ചേർത്തുവെച്ച അദ്ദേഹം മറ്റുള്ളവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കാൻ മനസ്സുകാണിച്ചു.

കേൾക്കാനും അറിയാനും പറയാനും മനസ്സ് കാണിച്ച നേതാവ്. ജനസമ്പർക്ക പരിപാടിയിലൂടെ അത്ഭുതമായി മാറുകയായിരുന്നു. മണിക്കൂറുകളോളം വെള്ളം മാത്രം കുടിച്ച് ജനങ്ങളെ കേട്ട ജനകീയനായ നേതാവ്…

. പ്രണാമം..

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പുതുപ്പള്ളിയിൽ.

അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബം​ഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു.

അര നൂറ്റാണ്ടിലേറെ നിയമസഭാം​ഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാം​ഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാം​ഗമായതിന്റെ റെക്കോർ‍ഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്.

രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബം​ഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ചു അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു.

അര നൂറ്റാണ്ടിലേറെ നിയമസഭാം​ഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാം​ഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാം​ഗമായതിന്റെ റെക്കോർ‍ഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗവുമാണ്. ഭാര്യ: കാനറാ ബാങ്ക് മുൻ ഉ​ദ്യോ​ഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ ചാണ്ടി ഉമ്മൻ. സംസ്കാരം പുതുപ്പള്ളിയിൽ.

ഉമ്മൻ ചാണ്ടി സാർ യാത്രയായി .. രാഷ്ട്രീയം ജനത്തിനൊപ്പമുള്ള പ്രവർത്തനമെന്ന് പഠിപ്പിച്ച നേതാവ്. സാധാരണ ജനത്തിന് എന്നും അടുത്ത് ചെല്ലാൻ പറ്റിയിരുന്ന നേതാവ്.

കരുണയുടെ ഉറവിടം! ആരോടും പരിഭവം കാണിക്കാത്ത മനുഷ്യസ്നേഹി.

Share News