നീറ്റ് പ്രവേശന പരീക്ഷ ഏപ്രില്‍ 18ന്

Share News

ന്യൂഡല്‍ഹി:മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 18നാണ് കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ . രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന്റെ പൂര്‍ണ ഷെഡ്യൂളും മറ്റു വിശദാംശങ്ങളും പിന്നീട് അറിയിക്കും. മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും പരീക്ഷ. 300 ചോദ്യങ്ങളാണുണ്ടാവുക.

അതേസമയം, സാഹചര്യത്തിനനുസരിച്ച്‌ പരീക്ഷാതീയതില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ) അറിയിച്ചു.

നീറ്റ് പി.ജി പ്രവേശന പരീക്ഷയെഴുതുന്നവര്‍ ജൂണ്‍ 30 നോ അതിന് മുമ്ബോ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. നീറ്റ് പി.ജി യുടെ ബ്രോഷറും ആപ്ലിക്കേഷന്‍ ഫോമും nbe.edu.in , natboard.edu.in എന്നീ വെബ്സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

അപേക്ഷകര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അംഗീകരിച്ച പ്രൊവിഷണല്‍ അല്ലെങ്കില്‍ പെര്‍മനന്റ് എം.ബി.ബി.എസ് ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് 2021 ജൂണ്‍ 30നോ അതിന് മുമ്ബോ പൂര്‍ത്തിയാക്കണം.

രാജ്യമാകെ മാസ്റ്റര്‍ ഓഫ് സര്‍ജറി(എം.എസ്) 10821 സീറ്റുകളിലേക്കും ഡോക്‌ടര്‍ ഓഫ് മെഡിസിന്(എം.ഡി) 19,953 സീ‌റ്റുകളിലേക്കും 6102 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 1979 പിജി ഡിപ്ളോമ സീ‌റ്റുകളിലേക്കുമാണ് നീ‌റ്റ് പി.ജി നടത്തുക. ആകെ സീ‌റ്റില്‍ 50 ശതമനാം അഖിലേന്ത്യ ക്വാട്ടയിലും 50 ശതമാനം സംസ്ഥാനങ്ങളുടെ ക്വാട്ടയിലുമാണ് പ്രവേശനം.

Share News