
‘ചില സന്ദർഭങ്ങളിൽ നമുക്ക് നിയമം നടപ്പിൽ വരുത്താൻ കഴിയില്ല. മനുഷ്യത്വം മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.”
ചിത്രത്തിൽ കാണുന്നത് അമേരിക്കയിൽ നിന്നുള്ള പോലീസ് ഓഫീസർ William Stacy യും ഹെലിന എന്ന സ്ത്രീയുമാണ്. ഹെലിന ഒരു സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർ മാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയും ചെയ്തു.
അവരെ അറസ്റ്റ് ചെയ്യാൻ വന്നതാണ് William Stacy എന്ന പോലീസുകാരൻ. അദ്ദേഹം അവരോട് നിങ്ങൾ എന്താണ് മോഷ്ടിച്ചത് എന്ന് ചോദിച്ചു.
‘വിശന്ന് കരയുന്ന എന്റെ മക്കൾക്ക് കഴിക്കുവാനായി 5 കോഴിമുട്ടയാണ് ഞാൻ മോഷ്ടിച്ചത്’ എന്ന് ഹെലിന കണ്ണീരോടെ മറുപടി പറഞ്ഞു.
ആ പോലീസ് ഓഫീസർ സൂപ്പർ മാർക്കറ്റിലെ ഫുഡ് ഏരിയയിലേക്ക് തന്നെ അവരെ കൊണ്ട് പോവുകയും അവർക്കും അവരുടെ കുട്ടികൾക്കും കഴിക്കാനാവശ്യമായ ഭക്ഷണ സാമഗ്രികൾ രണ്ട് വണ്ടികളിൽ വീട്ടിലെത്തിക്കാനുള്ള ഏർപ്പാടും ചെയ്തു.
ഹെലിന പൊട്ടിക്കരയാൻ ആരംഭിച്ചു.
കരച്ചിലിന്റെ ഇടയിൽ,
‘ സർ, ആവശ്യത്തിൽ കൂടുതൽ താങ്കൾ എനിക്കും കുട്ടികൾക്കും വേണ്ടി ചെയതിരിക്കുന്നു’ എന്ന് വിതുമ്പുകയും ചെയ്തു.
ആ പോലീസ് ഓഫീസർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:
‘ചില സന്ദർഭങ്ങളിൽ നമുക്ക് നിയമം നടപ്പിൽ വരുത്താൻ കഴിയില്ല. മനുഷ്യത്വം മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.”
ഒരു ആർട്ടിക്കിളിൽ നിന്നും വായിച്ച ഈ സുവർണ്ണ നിമിഷങ്ങളെ പൊതുജനസേവനത്തിന്റെ മകുടോദാഹാരണമായി നെഞ്ചിലേറ്റുന്നു.
നമുക്ക് ചുറ്റുമുള്ള മനുഷ്യരെ മനസ്സിലാക്കുവാനുള്ള ശ്രമങ്ങൾ ആവശ്യമാണ്.
അടുത്ത വീട്ടിൽ, നമ്മുടെ ഗ്രാമത്തിൽ, ഇടവകയിൽ വിവിധ കാരണങ്ങളാൽ വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കുവാൻ സമയം കണ്ടെത്തണം.
ഒരു നേരത്തെ ഭക്ഷണത്തിന്, ചികിത്സ നടത്തുവാൻ, നല്ല വസ്ത്രം ധരിക്കാൻ കഴിയാത്തവർ ഒക്കെ വിഷമിക്കുമ്പോൾ അതൊന്നും അറിയുവാൻ ശ്രമിക്കാതെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി കഴിയുന്നത് ആത്മീയതയുടെ ഭാഗമല്ല.
അർഹതയുള്ള വ്യക്തികളെ സഹായിക്കുന്ന നിരവധി നന്മകൾ നിറഞ്ഞ സമർപ്പിതരും, അൽമായ പ്രക്ഷിതരും നമ്മുടെ നാട്ടിലുണ്ട്. അവരെ അനുമോദിക്കുന്നു.
നാം ജീവിക്കുന്ന പ്രദേശത്ത്, ഇടവകയിൽ, നഗരത്തിൽ പട്ടിണികിടക്കുന്നവർ ഉള്ളപ്പോൾ നമുക്കെങ്ങനെ സന്തോഷത്തോടെ ഉണ്ടുറങ്ങി കഴിയുവാൻ സാധിക്കും.
എന്റെ ഇടവക അതിർത്തിക്കുള്ളിൽ ആരെങ്കിലും ആത്മഹത്യ ചെയ്‌താൽ അത് എന്റെ കുറ്റവും, വീഴ്ചയുമാണെന്ന് സൺഡേ ശാലോമിനുവേണ്ടി അഭിമുഖം നടത്തിയപ്പോൾ ഫാ. പോൾ പറഞ്ഞതോർക്കുന്നു.

ഇടകയുടെ ഉള്ളിലെ ജാതിമത ഭേദമില്ലാതെ എല്ലാവരും എന്റെ കുടുംബങ്ങളും മക്കളുമാണ്.-അദ്ദേഹം പറഞ്ഞു. ഇതുപോലെ ചിന്തിക്കുന്ന വൈദികർ ഏറെ ഉണ്ടാകണം.
നമ്മുടെ കീശയിൽ, മേശയിൽ എപ്പോഴോ ആവശ്യം വരുമ്പോൾ ഉപയോഗിക്കുവാൻ സൂക്ഷിക്കുന്ന പണം, അപ്പോൾ അടിയന്തര ആവശ്യമുള്ളവർക്ക് നൽകണം. അതാണ് ദൈവത്തിന്റെ പദ്ധതി -ഫാ. ജോസ് പറഞ്ഞു.

ഞങ്ങൾക്കുണ്ട് വിശപ്പ്..
ഞങ്ങൾക്കില്ലാത്തത് നിങ്ങൾക്കുണ്ടായിരുന്നു
നിറഞ്ഞ വയർ..
നാലു നേരം ആഹാരം കഴിക്കുന്ന നിങ്ങൾക്കറിയില്ലാ വിശപ്പിന്റെ വേദന.
“അന്നദാനം മഹാദാനം”
തെരുവിലെ കുപ്പതോട്ടിയിൽ നിന്നും വിശപ്പ് സഹിക്കുവാൻ കഴിയാതെ വാരിവലിച്ച് കിട്ടുന്നതൊക്കെ കഴിക്കുന്ന വ്യക്തിയെ കാണുമ്പോൾ നമ്മുടെ കണ്ണീർ നിറയുന്നില്ലേ?.എങ്കിൽ ഉടനെ അവർക്ക് ഭക്ഷണം കണ്ടെത്തി നൽകുവാൻ കഴിയണം.

തെരുവിൽ വഴിതെറ്റി അലയുന്നവരെ കണ്ടാൽ അവരെ ഏറ്റവും അടുത്തുള്ള അഗതി സംരക്ഷണകേന്ദ്രത്തിൽ എത്തിക്കുവാൻ കഴിയണം.
തെരുവിൽ തമ്പുരാനേ കണ്ടെത്തുന്ന നിരവധി വ്യക്തികളും, കാരുണ്യപ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്.
കോട്ടയത്തെ പി യു തോമസും, പാലയിലെ മരിയ സദൻ സന്തോഷും, തൊടുപുഴയിലെ ടോമിയും, തൊപ്പുംപടിയിലെ ജുഡ്സനും, കൊച്ചിയിലെ മിനിഡേവിസും, പെരുമ്പാവൂരിലെ മേരി എസ്തപ്പാനുമെല്ലാം കാരുണ്യവഴിയിൽ ജ്വലിക്കുന്ന ദീപങ്ങളാണ്.

ഈ തപസ്സുകാലത് കൂടുതൽ നന്മകൾ ചെയ്യുവാൻ ശ്രമിക്കാം. ഉപവാസവും പ്രാർത്ഥനകളുമെല്ലാം പരിത്യാഗപ്രവർത്തനത്തിന് ശക്തി പകരട്ടെ.
വരും ദിനങ്ങളിൽ സമയവും സമ്പത്തും അർഹതയുള്ള വ്യക്തികളെ കണ്ടെത്തി സഹായിക്കുവാനാകട്ടെ.
ഈസ്റ്റർ അടുത്തെത്തി.
കുറഞ്ഞത് 10-പേർക്കെങ്കിലും നല്ല ഭക്ഷണകിറ്റുകൾ, ഒരു കുട്ടിക്കെങ്കിലും പുതിയ വസ്ത്രം നൽകുവാൻ, ഒരു രോഗിയുടെ ചികിത്സക്ക് എങ്കിലും സഹായം നൽകുവാൻ കഴിയുമോ?.
മക്കളുമായി ഒരുമിച്ചുപോയി അർഹതയുള്ള വ്യക്തികൾക്ക് സഹായം നൽകുവാൻ കഴിയില്ലേ?.
മാതാപിതാക്കൾ നഷ്ട്ടപ്പെട്ട കുട്ടികളുടെ അവസ്ഥ മനസ്സിലാക്കുമോ?.
ഇതൊന്നും കഴിയില്ലെങ്കിൽ വിശ്വസ്ഥരായ വ്യക്തികളിലൂടെ, കാരുണ്യപ്രസ്ഥാനങ്ങളുടെ സഹായത്തോടെ സഹായം ഭക്ഷണം, വസ്ത്രം, മരുന്ന്.. എന്നിവയൊക്കെ എത്തിക്കുവാൻ പരിശ്രമിക്കാം.

ദൈവത്തിന്റെ വലിയ കൃപ ഇത് വായിക്കുന്ന ഓരോ വ്യക്തിക്കുമുണ്ടാകുവാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു.
നിങ്ങളുടെ കുടുംബത്തെ, സമ്പത്തിനെ, വിവിധ സാഹചര്യങ്ങളെ, സംവിധാനങ്ങളെ ദൈവം വിശുദ്ധികരിക്കട്ടെ.

സാബു ജോസ്, എറണാകുളം.
9446329343.