കർദിനാൾ മാർ ആലഞ്ചേരിക്കെതിരെജോഷി വർഗീസ് ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി നിരുപാധികം തള്ളി.

Share News

ന്യൂഡൽഹി. എറണാകുളം അങ്കമാലി അതിരുപതയുടെ ഭൂമിവിൽപ്പനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസുകളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു ജാമ്യം നൽകിയത് ക്രിമിനൽ നടപടിചട്ടത്തിലെ വ്യവസ്ഥകളിൽ ഇളവ് നൽകിയാണെന്ന് ആരോപിച്ചുള്ള ജോഷി വർഗീസ് ഫയൽ ചെയ്ത ഹർജി സുപ്രിംകോടതി നിരുപാധികം തള്ളിതള്ളി. ഇത്തരം നിസ്സാരകാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ബേള എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിൽ അതൃപ്തിരേഖപ്പെടുത്തി.

വിചാരണഘട്ടത്തിൽ ഹാജരാകേണ്ടതാണെന്ന് എപ്പോഴാണെന്നകാര്യം തീരുമാനിക്കേണ്ടത് കോടതിയാണെന്നും ജസ്റ്റിസ് ത്രിവേദി പറഞ്ഞു. ഭൂമിഇടപാട് കേസിലെ പരാതിക്കാരനായ ജോഷിവർഗീസാണ് ഹർജി നൽകിയത്. കേരളഹൈകോടതിയും അടിസ്ഥാന രഹിതമായ ഇദ്ദേഹത്തിന്റെ ഹർജിതള്ളിയിരുന്നു.

Share News