ഉമാ തോമസ് കുടുംബ കല്ലറിയിലെത്തി പ്രാർഥിച്ചു. തുടർന്ന് ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിച്ചു

Share News

കൊച്ചി . ബുധനാഴ്ച പുലർച്ചെയോടെയാണ് പി.ടി തോമസിന്റെ നാടായ ഉപ്പുതോട്ടിൽ ഉമ തോമസ്എത്തിയത്. പി.ടിയുടെ ചിതാഭസ്മം നിക്ഷേപിച്ചിരിക്കുന്ന കുടുംബ കല്ലറിയിലെത്തി പ്രാർഥിച്ചു. തുടർന്ന് ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിച്ച ശേഷം തൃക്കാക്കരയിലേക്ക് മടങ്ങി .സീറോ മലബാർ സഭയുടെ മേജർആർച്ചുബിഷപ്പും കെസിബിസി പ്രെസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇപ്പോൾ വത്തിക്കാനിലാണ് .

ഇന്നലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ഉമനടത്തിയ പ്രഥമ പത്രസമ്മേളനം മികച്ച നിലവാരം പുലർത്തി .ഇന്നുരാവിലെ ഉപ്പുതോട് പള്ളിയിൽ എത്തി വിശുദ്ധ കുർബാനയിലും ഒപ്പീസ് പ്രാർത്ഥനയിലും ഉമയും രണ്ട് മക്കളും മൂത്തമകൻെറ ഭാര്യയും പങ്കെടുത്തു .

കെ.വി.തോമസ് തന്നെ എതിർത്ത് പറയില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. കെ.വി.തോമസ് ഞങ്ങളെ എന്നും ചേര്ത്ത് പിടിച്ചിട്ടേയുളളൂ. തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം. മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. ഞങ്ങൾ തമ്മിലുള്ള കുടുംബ ബന്ധം അത്രയ്ക്കുമുണ്ട്. ഞാൻ മാഷിനെ പോയി കാണും. ഇന്നലെ മാഷിനെ ഫോണിൽ വിളിച്ചിരുന്നു. മാഷ് വേറെ ഫോണിൽ ആയതിനാൽ മാഷിനോട് സംസാരിക്കാൻ സാധിച്ചില്ല. ചേച്ചി പറഞ്ഞു ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന്. മാഷിനൊന്നും ഞങ്ങളെ മറക്കാൻ പറ്റില്ല. ചേർത്ത് പിടിച്ചിട്ടേയുള്ളു അവരൊക്കെ. ഒത്തൊരുമിച്ച് പ്രവർത്തിച്ച് എല്ലാവരും കൂട്ടായി നിക്കും’- ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ കെ എസ് അരുണ്‍കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് യുവനേതാവായ അരുണ്‍കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷനുമാണ്.സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അരുണ്‍കുമാര്‍. പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനം ഔദ്യോധികമായി പ്രഖ്യാപിച്ചിട്ടില്ല .

ഇടത് മുന്നണി കേരള നിയമസഭയിൽ എം എൽ എ മാരുടെ എണ്ണം 100 തികയ്ക്കുവാൻ ശ്രമിക്കുമ്പോൾ 99- ൽ തന്നെ തുടരുന്നതാണ് നല്ലതെന്ന് യൂ ഡി എഫ് വ്യക്തമാക്കുന്നു .

ഉറച്ച യൂ ഡി എഫ് മണ്ഡലത്തിൽ സീറ്റ് ആഗ്രഹിച്ച ചിലർ വിമത സ്വരം ഉയർത്തുവാൻ ശ്രമിക്കുന്നുണ്ട് .എന്നാൽ എല്ലാ ഗ്രൂപ്പുകളും പി ടി യുടെ പിൻഗാമിയാകുവാൻ ഉമയാണ് ഏറ്റവും അനുയോജ്യയെന്ന് വിലയിരുത്തുന്നു .

തൃക്കാക്കരയില്‍ സിപിഎം നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി പാർട്ടിചിഹ്നത്തിൽ രാഷ്ട്രീയമായി നേരിടാന്‍ ജില്ലാ നേതൃത്വം തീരുമാനിക്കുന്നതിലൂടെ പാർട്ടിയുടെ മുഴുവൻ ശ്രദ്ധയും ഇനി തൃക്കാക്കരയിൽ ആയിരിക്കും . ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിലൂടെ സർക്കാരിനുള്ള വിശ്വാസം ഉറപ്പാക്കുവാൻ മുഖ്യമന്ത്രിയും ഇടതുമുന്നണിയും ശ്രദ്ധിക്കുന്നു . ഒരു സീറ്റിന്റെ വ്യത്യാസത്തിലുള്ള ‘സെഞ്ച്വറി’തിളക്കം സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ നേടുകയാണ്‌ എൽഡിഎഫ്‌ ലക്ഷ്യം.

‘വികസനത്തിന്‌ ഒപ്പം മതനിരപേക്ഷ രാഷ്‌ട്രീയ’മാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. യുഡിഎഫിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനം തുറന്നുകാട്ടാനുള്ള നല്ല അവസരമായും ഉപതെരഞ്ഞെടുപ്പിനെ കാണുന്നു. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്നാണ്‌ മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അവകാശ വാദം. എന്നാൽ, പൊന്നാപുരം കോട്ട ഇടിച്ചുനിരത്തുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇപി ജയരാജൻ തിരിച്ചടിച്ചിട്ടുണ്ട്‌. എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളുമായി ഏറെ മുന്നോട്ടുപോയതിന്റെ ആത്മവിശ്വാസവും ഇ പിയുടെവാക്കിലുണ്ട്‌.

തൃക്കാക്കരയിൽ ഇടതുമുന്നണി വിജയിക്കും. മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽഡിഎഫിൻ്റേത്. കേരളം വികസന കുതിപ്പിലാണ്. സംസ്ഥാനത്ത് എൽഡിഎഫ് സീറ്റ് നില മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എൽഡിഎഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല. കെ റെയിൽ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും. സിൽവർ ലൈൻ ജനവികാരം എൽഡിഎഫിന് അനുകൂലമാക്കും. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ട്.-“എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറയുന്നു .

ശക്തമായ ഭരണവിരുദ്ധ വികാരം ഉയർത്തുവാൻ യൂ ഡി എഫും ശ്രമിക്കുന്നു .ഉമയുടെ ഭൂരിപക്ഷം പി ടി ക്ക് ലഭിച്ചതിനേക്കാൾ കുറഞ്ഞത് പതിനായിരമെങ്കിലും വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് യൂ ഡി എഫ് .

സിൽവർ ലൈൻ ജനവികാരം ആർക്ക് അനുകൂലമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിൽ.തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടോ എന്ന് തെളിയിക്കുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു .

Share News