സർക്കാർ ‘മദ്യ’ കേരളം സൃഷ്ടിക്കുന്നു|കേരള മദ്യ വിരുദ്ധ ഏകോപന സമിതി

Share News

അങ്കമാലി.

‘മദ്യ രഹിത കേരളം ‘ എന്ന മുദ്രാവാക്യം മുഴക്കിയ സർക്കാർ
‘മദ്യ’ കേരളമാണ് സൃഷ്ടിക്കുന്നതതെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.

അങ്കമാലി ടൗൺ കപ്പേള ഇംഗ്ഷനിൽ സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.


മദ്യവർജനമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് അധികാരത്തിൽ വന്ന ഒരു ജനകീയ സർക്കാർ മദ്യമൊഴുക്കുന തരത്തിൽ നയം മാറ്റുന്നത് നിരാശജനകമാണ്.


പരമാവധി മദ്യം ഒഴുക്കുക. മദ്യപരെ സൃഷ്ടിക്കുക, അവരെ ചൂഷണം ചെയ്ത് വരുമാനമുണ്ടാക്കുക എന്നതാണ് നയം.
വ്യക്തികൾ നശിച്ചാലും സമൂഹം നശിച്ചാലും പണം മാത്രം മതിയെന്ന ചിന്ത അധാർമ്മികമാണ്. സമൂഹത്തിന്റെ ധാർമ്മിക ശക്തി നശിച്ച് അരാജകത്വം സൃഷ്ടിക്കുന്ന നയമാണിത്. മദ്യോപയോഗം
കൂടുന്നത് വഴി മദ്യ ജന്യ രോഗങ്ങൾ വർധിക്കും.

മദ്യാസക്തിയും വർധിക്കും.
പൊതുജനാരോഗ്യത്തെ ബലി കഴിച്ചുള്ള മദ്യനയം സർക്കാർ പിൻവലിക്കണം അഡ്വ. ചാർളി പോൾ തുടർന്നു പറഞ്ഞു. സമിതി ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറേമ്പേൽ , കെ.എ. പൗലോസ്, എം.പി. ജോസി, ശോശാമ്മ തോമസ്, ചെറിയാൻ മുണ്ടാടൻ, സിസ്റ്റർ ആൻസില, ഇ.പി. വർഗീസ്, ഡേവീസ് ചക്കാലക്കൽ . റോയ് പടയാട്ടി. ജോജോ മനക്കൽ , പൗലോസ് കീഴ്ത്തറ, സിസ്റ്റർ റോസ് പോൾ, തോമസ് മറ്റപ്പിള്ളി, ജോസ് പടയാട്ടി, കെ.വി.ഷാ, കെ.വി.ജോണി, വർഗീസ് കോളരിക്കൽ ,ജോർജ് ഇമ്മാനുവൽ , എം.എൽ ജോസഫ് , ജോർജ് തിരുതനത്തിൽ , ആൻറണി വടക്കുഞ്ചേരി, വർഗീസ് അങ്കമാലി, സിസ്റ്റർ റോസ് കാതറിൻ എന്നിവർ പ്രസംഗിച്ചു.

Share News