ഡോ.ജോര്‍ജ് തയ്യില്‍ ഇന്ത്യയിലെ മികച്ച കാര്‍ഡിയോളജിസ്റ്റ്

Share News

2021-ലെ ‘ഡോക്ടേഴ്‌സ് ഡേ’ യോടനുബന്ധിച്ച് ഇക്കണോമിക് ടൈംസ് നടത്തിയ സര്‍വെയില്‍ ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധരിലൊരാളായി ഡോ. ജോര്‍ജ് തയ്യില്‍ തിരഞ്ഞെടുക്കപ്പെട്ടു.

ചികിത്സ കൂടാതെ രോഗികളുടെ ബോധവത്കരണ പരിപാടികള്‍ക്കും രോഗപ്രതിരോധത്തിനും സമൂഹത്തിന്റെ പൊതുവായ ആരോഗ്യവളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്കുന്നവരെയാണ് സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയത്.


എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപക തലവനും സീനിയര്‍ കസള്‍ട്ടന്റുമാണ് ഡോ. തയ്യില്‍. 28 വര്‍ഷങ്ങളിലേറെയായി ലൂര്‍ദ്ദ് ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. തയ്യില്‍ ആ സ്ഥാപനത്തിലെ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടാണ്.

ആറു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. (ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, ഹൃദയാരോഗ്യത്തിനു ഭക്ഷണവും വ്യായാമവും, സ്ത്രീകളും ഹൃദ്രോഗവും, ഹൃദ്് രോഗചികിത്സ : പുതിയ കണ്ടെത്തലുകളിലൂടെ, ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും, ഹൃദയപൂര്‍വ്വം ഒരു ഹെല്‍ത്ത് ഗൈഡ്). മുഖ്യമന്ത്രിയില്‍നിുള്ള ആരോഗ്യരത്‌ന അവാര്‍ഡ്, കെ.സി.ബി.സി. അവാര്‍ഡ്, ഗ്ലോബല്‍ മെഡിക്കല്‍ എക്‌സലന്‍സി അവാര്‍ഡ്, ഗുഡ്‌നെസ് ടി.വി അവാര്‍ഡ് എന്നിവ അടക്കം മികച്ച ഡോക്ടര്‍ക്കും എഴുതുകാരനുമുള്ള പതിനൊന്ന് പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

എഡിന്‍ബറോയിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെയും അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെയും പരമോന്നത ബഹുമതികളായ ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ ആറു ഫെലോഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെയും ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോ കാര്‍ഡിയോഗ്രാഫിയുടെയും മുന്‍ സംസ്ഥാന പ്രസിഡന്റാണ്.

പത്രമാസികകളില്‍ സ്ഥിരം കോളമിസ്റ്റും ടി.വി. പ്രഭാഷകനുമാണ്. ഭാര്യ ചങ്ങനാശ്ശേരി പാലാക്കുന്നേല്‍ കുടുംബാംഗമായ ഡോ. ശുഭ, മക്കള്‍ ആന്‍ മേരിയും എലിസ് മേരിയും.

Share News