
ചാനലുകളുടെ മയക്ക് വെടിപൊട്ടുമോ ? |ഇതൊരു ആന തമാശയാകുമോ?
അരികൊമ്പനെ മയക്കുവെടി വെക്കുംമുമ്പ് കേരളത്തിലെ പ്രേക്ഷകരെ വെടിവെക്കാതെ തന്നെ മയക്കികഴിഞ്ഞു. എല്ലാ ചാനലുകളുടെയും പ്രധാന ചാനൽ റിപ്പോർട്ടർമാർ സിങ്കുകണ്ടത് ഉണ്ട്. അവരുടെ തത്സമയ അവതരണം തുടരുന്നു.

മയക്കുവെടി വെക്കുന്ന ഡോക്ടറും സംഘവും , വനപാലകരും സൂപ്പർ സ്റ്റാറുകളാണ്.
പടക്കം പൊട്ടിച്ച് അരികൊമ്പനെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുവാൻ ശ്രമങ്ങൾ തുടരുന്നു.
ആനയുടെ മനസ്സിലെ ചിന്ത കൾ എന്തെല്ലാം?-ഒരു അവതാരകാൻ ചോദിച്ചപ്പോൾ കൃത്യമായി ഉത്തരം നൽകുവാൻ ലേഖകൻ ശ്രദ്ധിച്ചു.
ഇന്നലെ രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്ത് ആനയെ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ആനയിപ്പോൾ ഇറങ്ങിയതായും സൂചനയുണ്ട്. സിമന്റ് പാലത്തിന് സമീപം ചക്കക്കൊമ്പൻ നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്നും പുലർച്ചെ നാലര മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

കൊച്ചി- ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി 301 കോളനി പരിസരത്ത് എത്തിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ഇതിനായുള്ള ശ്രമങ്ങളായിരിക്കും ഇന്നും തുടരുക. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കു വെടി വയ്ക്കാനുള്ള സംഘം പുറപ്പെടും. മദപ്പാടിൽ നിൽക്കുന്ന ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതോടെയാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിലേക്ക് മാറാൻ കാരണം.

ദൗത്യം ഇന്ന് രാവിലെ എട്ട് മണിക്ക് പുനരാരംഭിക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ് അറിയിച്ചിരുന്നു. ട്രാക്കിങ് സംഘം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെ പൂർത്തിയായില്ലെങ്കിൽ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു

മയക്കുവെടി വെക്കുവാൻ ഉചിതമായ സ്ഥലം കണ്ടെത്തുവാൻ വനംവകുപ്പ് ശ്രമിക്കുമ്പോൾ വെടിശബ്ദം പ്രേക്ഷകരെ കേൾപ്പിക്കുവാൻ ചാനലുകളും ശ്രമിക്കുന്നു.

അരികൊമ്പനുമായി പ്രത്യേക അഭിമുഖം നടത്തുവാൻ എല്ലാ മാധ്യമങ്ങളും ശ്രമിക്കുന്നു .വനം വകുപ്പ് മന്ത്രിയുടെ ശുപാർശക്ക് ചിലർ ശ്രമിക്കുന്നുവെന്ന് വനകാര്യ ലേഖകൻ അറിയിച്ചു .



