സൈനികര്‍ക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് അപകട നിലയിലുള്ളത്.

Share News

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി വെൽഫയർ ഹൗസിങ് ഓർഗനൈസേഷൻ കൊച്ചി, വൈറ്റില, സിൽവർ സാൻഡ് ഐലൻഡിലെ, 2018ൽ നിർമാണം പൂർത്തിയാക്കി ഉടമസ്ഥർക്ക് കൈമാറിയ, ഫ്‌ളാറ്റുകൾ തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ്.

സൈനികര്‍ക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് അപകട നിലയിലുള്ളത്.

പൊട്ടിപൊളിഞ്ഞ ചുവരുകളും , കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞു കാണുന്ന സ്ലാബുകളും, തകർന്ന നിലയിലുള്ള ബീമുകളുമാണ് ഫ്‌ളാറ്റിലുള്ളത്. കോൺക്രീറ്റ് ഭാഗങ്ങൾ പലയിടത്തും തകർന്നു. പാളികളായി ഇളകി വീഴുന്ന കോൺക്രീറ്റ് കഷണങ്ങളുടെയും, വലിയ ടൈൽ കഷണങ്ങളുടെയും താഴെയാണ് ഇവിടുത്തെ മനുഷ്യജീവിതം.

ഇന്ന് ഈ ഫ്ലാറ്റുകൾ സന്ദർശിച്ചിരുന്നു. താമസക്കാരുടെ പരാതികൾ മനസ്സിലാക്കി, ഇതിനു പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാനും, പ്രശ്നപരിഹാരത്തിനും വേണ്ട ഇടപെടൽ ഉണ്ടാകും.

ഹൈബി ഈഡൻ

Share News