വിജയൻ ചേട്ടൻവിട പറഞ്ഞു.വിശ്വസിക്കാനാവുന്നില്ല..
കെസിവൈഎം ഓഫീസിലും ജീവനാദത്തിലും വഴിയിലാണെങ്കിലും എവിടെയാണെങ്കിലും കാണാൻ ഓടി വരുന്ന വിജയൻ ചേട്ടനെ മറക്കാനാവില്ല… കാണിക്ക എന്ന ചെറിയ പത്രം കൈയിലുണ്ടാകും. എപ്പോഴും ഉച്ചത്തിലെ സംസാരിക്കൂ.. ഒരിക്കൽ ഓഫീസിൽ വന്നപ്പോ മൊബൈൽ ഫോൺ കണ്ടപ്പോ എൻ്റെയും കൂടെ ഫോട്ടോ എടുക്കെടാ.. . ഞാൻ ചത്തു പോയാലും നിനക്ക് കാണാല്ലോ എന്ന് പകുതി തമാശയായിട്ട് പറഞ്ഞ് കൂടെ നിന്ന് ഫോട്ടോയൊക്കെ എടുത്തു. . എറണാകുളത്ത് പാദരക്ഷത്തൊഴിലാളികൾക്ക് ഒരു തിരുവോണനാളിൽ സദ്യ കൊടുത്തപ്പോൾ വിജയൻ ചേട്ടനൊപ്പം സഹായിക്കാൻ സാധിച്ചത് മറക്കാനാവാത്ത […]
Read Moreഇപ്പോൾ മനസ്സിലായോ പൗരോഹിത്യത്തിന്റെ ആനന്ദം എന്താണെന്ന്?
ആറേഴു വർഷം മുമ്പാണ്. തിരുവനന്തപുരം ജില്ലയിലെ ഗുരുനാഗപ്പൻകാവ് എന്നൊരു തനി നാട്ടിൻപുറത്ത്, എട്ടുപത്തു കുടുംബങ്ങൾ മാത്രമുള്ള ഒരു ചെറിയ പള്ളിയിൽ വികാരിയായി ഞാൻ ചുമതലയേൽക്കുമ്പോൾ അല്ലുവിന് രണ്ടു വയസ്സായിരുന്നു പ്രായം. ആ പള്ളിയിലെ ഏറ്റവും ഇളയ കുഞ്ഞാട്. അതുകൊണ്ടു തന്നെ എല്ലാവരുടേയും സ്നേഹവാത്സല്യ ലാളനകൾ എപ്പോഴും അവനെ പൊതിഞ്ഞു നിന്നിരുന്നു. ഞായറാഴ്ച രാവിലെ പള്ളിയിലെത്തിയാലുടൻ തന്നെ പള്ളിയ്ക്കകത്തും പുറത്തും അവൻ, താരതമ്യങ്ങളില്ലാത്ത തന്റെ വികൃതികളാരംഭിക്കുകയായി. ഞാൻ പള്ളിമുറ്റത്തെത്തുമ്പോഴേക്കും അതുവരെ നടത്തിക്കൊണ്ടിരുന്ന എല്ലാ കലാകായിക വിനോദങ്ങളും പൊടുന്നനെ അവസാനിപ്പിച്ച് […]
Read Moreശ്രീ.കെ.എം മാണിയുടെ സ്മൃതികുടീരത്തിൽ പോയി പ്രാർത്ഥിച്ച് അനുഗ്രഹം തേടി തൃക്കരിപ്പൂരിലേയ്ക്ക് യാത്രയാവുകയാണ്.
കേരളാ കോൺഗ്രസ് നേതാവും ഭാര്യാപിതാവുമായ യശഃശരീരനായ ശ്രീ.കെ.എം മാണിയുടെ സ്മൃതികുടീരത്തിൽ പോയി പ്രാർത്ഥിച്ച് അനുഗ്രഹം തേടി തൃക്കരിപ്പൂരിലേയ്ക്ക് യാത്രയാവുകയാണ്. ജനാധിപത്യ വിശ്വാസികളുടെ പിന്തുണ തേടുന്നു. .എം പി ജോസഫ്
Read Moreവലിയവീട്ടിലെ നന്മമരം ഓർമ്മകളിലേക്ക്….
”ദൈവമേ… ഈ ആത്മാവിന് നിത്യവിശ്രാന്തി നൽകണമേ… നിത്യ തേജസ് ഇയാളുടെ മേൽ പ്രകാശിക്കുകയും ചെയ്യുമാറാകട്ടെ… “അന്ത്യശുശ്രൂൂഷകൾ ചെയ്ത അഭിവന്ദ്യ കൊല്ലം മെത്രാൻ ഡോ: പോൾ ആൻറണി മുല്ലശ്ശേരി ചേതനയറ്റ ശരീരം ആശിർവ്വദിച്ച് പിൻവാങ്ങിയപ്പോൾ പ്രിയപ്പെട്ടവരുടെ അന്ത്യചുംബനങ്ങൾക്കു പിന്നാലെ ശരീരമടങ്ങിയ പേടകം കല്ലറയിലേക്ക് തള്ളിനീക്കപ്പെട്ടു…. ജീവിതത്തിൽചേർത്തു പിടിച്ച ഭർത്താവും ഇരുപത്തിയൊൻപതാമത്തെയും നാലാാമത്തെയും വയസിൽ ഈ ലോകത്തോട് വിട പറഞ്ഞ രണ്ട് ആൺമക്കളും നിത്യയവിശ്രമം കൊള്ളുന്ന കുടുംബക്കല്ലറയിലേക്ക്….. വിതുമ്പുന്നന ഹൃദയങ്ങളുമായി നിന്ന ബന്ധുമിത്രാദികളുടെ മുന്നിൽ വലിയവീട്ടിലെ അമ്മയെന്ന നന്മമരം കരുതലോടെ […]
Read Moreജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും. -പിണറായി വിജയൻ
ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും. ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഏറ്റവും ഹൃദയസ്പർശിയായ രീതിയിൽ അതെന്നെത്തേടി വന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിലെ അമ്മമാരിൽ നിന്നുമാണ്. തങ്ങൾ നിർമ്മിക്കുന്ന കരകൗശലവസ്തുക്കൾ വിറ്റു കിട്ടിയ പണത്തിൽ ഒരു പങ്ക് എനിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനായി അവർ തന്നിരിക്കുകയാണ്. എന്തെന്നില്ലാത്ത സന്തോഷമാണ് അവർ സമ്മാനിച്ചിരിക്കുന്നത്. ഡോ.സോമരാജൻ്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന പത്തനാപുരം ഗാന്ധി ഭവൻ ഏകദേശം 1300 പേരുടെ അഭയ […]
Read More“ജനനായകന്റെ “തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് – പൈലറ്റ് ചെയ്യുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്
1996-2021 “Adv.. മോൻസ് ജോസഫ് എന്നെ “ജനനായകന്റെ “തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് – പൈലറ്റ് ചെയ്യുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് [25 വർഷം] ‘മള്ളിയൂർ ശ്രീ മഹാഗണപതിയുടെയും ‘ഭാഗവതഹംസത്തിന്റെയും അനുഗ്രഹവും – ഗുരു പരമ്പരകളുടെയും, മാതാപിതാക്കളുടേയും ആശിർവാദങ്ങളും, സ്നേഹസമ്പന്നരായ സഹയാത്രികരുടെ വാത്സല്യത്തിനും മുൻപിൽ, തൊഴുകൈകളോടെ പ്രാർത്ഥന അറിയിക്കുന്നു. ഒപ്പം Adv: മോൻസ് ജോസഫ് എന്ന വിശാലഹൃദയനായ MLA യുടെ സ്നേഹപൂർണ്ണമായ നിർദ്ദേശങ്ങളും, ഈ വിജയത്തിന് പിന്നിൽ ‘നമസ്കാരം.””””’- അനൗൺസർ _ പ്രകാശ്
Read Moreആ പഴയ ചങ്ങനാശ്ശേരിക്കാരനെ, മാളേക്കൽ മാത്തുച്ചൻ എന്ന എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലാത്ത വാസ്തു ശിൽപിയെ മറക്കാതിരിക്കട്ടെ.
നിങ്ങൾ മാളേക്കൽ മാത്തുച്ചൻ എന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം 1835 ജനിച്ചു 1911 ൽ അന്തരിച്ചു. ഈ ചങ്ങനാശ്ശേരിക്കാരനാണ് നമ്മൾ ഇന്ന് കാണുന്ന സുന്ദരമായ ഗോഥിക് ശില്പകലയും ഭാരത വാസ്തുശില്പവും സമ്മേളിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ നിർമ്മാണ ചുമതലക്കാരൻ. പടിഞ്ഞാറു നിന്നു നോക്കിയാൽ സ്വർഗത്തിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന ബ്രഹ്മാണ്ഡവും മനോഹരവുമായ മുഖവാരവും എല്ലാം പടുത്തുയർത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു എൻജിനീയറിങ് കോളേജിലും പോയി പഠിച്ചിട്ടില്ലാത്ത ഈ മാത്തുച്ചനാണ്. ഇതുകൊണ്ടും തീർന്നില്ല, രണ്ടുനില ആർച്ചിന്റെ മേൽക്കൂര […]
Read Moreമത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി.
കടലിനവകാശികൾ മത്സ്യതതൊഴിലാളികൾ. അവരെ ഏത് സർക്കാർ ചൂഷണം ചെയ്താലും എതിർക്കേണ്ടത് തന്നെ. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി. പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കടലിൽ നിന്ന് പിടിച്ച മൽസ്യം വഞ്ചിയിൽ വച്ച് പാകം ചെയ്ത് ഭക്ഷിച്ചതിന് ശേഷമാണ് […]
Read More