പരിചയപ്പെടുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഇത്തിരി ഇടം ഇഷ്ടദാനമായി വാങ്ങാന്‍ പോന്നതായിരുന്നല്ലോ ചെറിയാന്‍ സാര്‍
2000 ജനുവരിയില്‍ കണ്ണൂരുനിന്നും കൊച്ചിക്ക് സ്ഥലംമാറി എത്തിയപ്പോഴാണ് ചെറിയാന്‍ സാറിനെ പരിചയപ്പെടുന്നത്.അടുപ്പക്കാര്‍ക്ക് ബോബന്‍ ആയിരുന്ന അദ്ദേഹം അന്ന് കൊച്ചി മാതൃഭൂമിയുടെ യൂണീറ്റ് മാനേജരാണ്.സ്ഥലംമാറ്റ ഉത്തരവുമായി ന്യൂസ് എഡിറ്റര്‍ മധുവേട്ടനെയാണ്(കെ.കെ.മധുസൂദനന്‍) കണ്ടത്.വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു,ജോയിന്‍ ചെയ്യുംമുമ്പ് യൂണീറ്റ് മാനേജരെ ഒന്നുകണ്ടേക്കൂ..ചെറിയാന്‍ താഴെ ക്യാബിനിലുണ്ടാകും….. വാതില്‍ തുറന്ന് കയറിയപ്പോള്‍ ആദ്യം കണ്ടത് ഒരു തെളിഞ്ഞ ചിരിയാണ്..പിന്നെ തിളക്കമുള്ള കണ്ണുകളും കട്ടിമീശയും…ഔപചാരികമായി പരിചയപ്പെടാന്‍ ചെന്ന എന്നെ പിടിച്ചിരുത്തി വിശേഷങ്ങള്‍ തിരക്കി..മഹാരാജാസുകാരനാണെന്ന് പറഞ്ഞപ്പോള്‍ മുഖത്തൊരു തിളക്കം…പിന്നെ തന്റെ മഹാരാജാസ് അനുഭവങ്ങള്‍ […]
Read Moreകുലീനത എന്ന വാക്കിന് ഒരു മറുപേര് വേണമെങ്കിൽ നമുക്കതിനെ മഠത്തിപ്പറമ്പിൽ അച്ചനെന്ന് വിളിക്കാം.
കുലീനതയുടെ എൺപതാം പിറന്നാൾ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ഒരു പ്രീ-ഡിഗ്രി ക്ലാസ്. ആ മണിക്കൂറിൽ ഞങ്ങൾക്ക് ക്ലാസ് എടുക്കുന്നത് അമേരിക്കൻ ആക്സന്റിൽ ഇംഗ്ലീഷ് സംസാരിക്കുന്ന സൗമ്യനും സുന്ദരനുമായ വൈസ് പ്രിൻസിപ്പൽ അച്ചൻ. പേര് – റവ. ഡോക്ടർ ജോർജ് മഠത്തിപ്പറമ്പിൽ.ക്ലാസിനിടയിൽ അദ്ദേഹമൊരു നിർദേശം നൽകി. “ദൈവം ഉണ്ടെന്നു വിശ്വാസികളും ഇല്ലെന്ന് അവിശ്വാസികളും പറയുന്നു. നിങ്ങളുടെ ചിന്തകൾ ഒരു കടലാസ്സിൽ എഴുതുക.” പതിനാറും പതിനേഴും വയസുള്ള ആൺകുട്ടികൾ നിറഞ്ഞ ക്ലാസ്. കലപിലകൾക്കിടയിൽ പലരും പലതും കുറിച്ചു; അക്കൂട്ടത്തിൽ […]
Read Moreകൊട്ടുകാപ്പള്ളിയെപ്പോലെ കൊട്ടുകാപ്പള്ളി മാത്രം എന്നു പറയാൻ പാലക്കാർ ക്കാർക്കും രണ്ടാമതൊന്ന് ആലോചി ക്കേണ്ടതില്ല!
ഡോ. സിറിയക് തോമസ് രാഷ്ട്രീയത്തിലെ നന്മ മരം ജോർജ് തോമസ് കൊട്ടുകാപ്പള്ളി .ഒരു കാലഘട്ടത്തിൽ ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽഅറിയപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു കൊട്ടുകാപ്പള്ളി. ഒരു തലമുറക്കാലം മധ്യതിരുവി താംകറിൽ നിറഞ്ഞു നിന്ന പേരുക ളിൽ ഒന്നെന്നും പറയാം. സ്വന്തം കുടുംബപ്പേര് പേരിനുപകരമായി ഇതുപോലെ ഉപയോഗിക്കപ്പെട്ട മറ്റധികം ഉദാഹരണങ്ങളുമില്ല.എന്നാൽ പിതൃവഴിയിൽ മേനാം പറമ്പിലും മാതൃവഴിയിൽ കൊട്ടുകാ പ്പള്ളിയും ആയിരുന്നു ശ്രീ ജോർജ്തോമസ് കൊട്ടുകാപ്പള്ളിയുടെ കുടുംബ വേരുകൾ .. മീനച്ചിലാറിന് അക്കരെ ആയിരുന്നു മേനാംപറ മ്പിൽ കുടുംബം. […]
Read Moreരാജീവ് ഗാന്ധി 1991 മെയ് 21 ന് 46 വയസ്സുള്ളപ്പോൾ അന്തരിച്ചു. എന്നിരുന്നാലും, ചുരുങ്ങിയ ജീവിത കാലയളവിൽ അദ്ദേഹം ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു.
*രാജീവ് ഗാന്ധി പ്രണാമം… ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ഭാരത് രത്ന രാജീവ് ഗാന്ധി. 1984 മുതൽ 1989 വരെയുള്ള അഞ്ചുവർഷത്തെ ഭരണത്തിൽ ഈ യുവ നേതാവ് രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാൻ ആത്മാർത്ഥമായ ചില ശ്രമങ്ങൾ നടത്തി.രാജീവ് ഗാന്ധി ഒരു ആധുനിക ഇന്ത്യയുടെ അടിത്തറയിട്ടു എന്നും സംശയഭേദമെന്യേ പറയാം . അദ്ദേഹം ആധുനികതയുടെ ഒരു മുദ്ര പതിപ്പിച്ചു. *ടെലികോം വിപ്ലവം* ഇൻഫർമേഷൻ ടെക്നോളജിയുടെയും ടെലികോം വിപ്ലവത്തിന്റെയും പിതാവ്’ എന്നാണ് രാജീവ് ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. ഡിജിറ്റൽ […]
Read Moreപുതു തലമുറക്കു അറിയാമോ റോഡിൻ്റെ വശത്ത് ഇതുപോലെ കാണുന്നത് ?
Athani, a #resting place made of stones especially in #granite. In older days they were used by the villagers to keep their luggage and to take rest. Now a days rarely seen in #Kerala.
Read Moreകവി ചെമ്മനം ചാക്കോ;രണ്ടാം ഓർമ്മദിനമാണിന്ന്, സ്മരണാഞ്ജലികൾ!
ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന കവിയായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയിൽ അതിശക്തമായ സാമൂഹിക വിമർശനം നടത്തിയിരുന്ന ചെമ്മനം, ഏറെ ജനപ്രീതി നേടിയ കവിയായിരുന്നു. അദ്ദേഹത്തിൻ്റെ രണ്ടാം ഓർമ്മദിനമാണിന്ന്, സ്മരണാഞ്ജലികൾ! 14.08.2018 -ന് അർദ്ധരാത്രിയിൽ കാക്കനാട് (എറണാകുളം), പടമുകളിലെ തൻ്റെ വീട്ടിൽ നിര്യാതനായി. 92 വയസ്സ് ആയിരുന്നു. 2016-ൽ ചെമ്മനം ചാക്കോക്ക് ആശാൻ സ്മാരക കവിത പുരസ്‌കാരം ലഭിച്ചപ്പോൾ, അദ്ദഹവും ചടങ്ങിൽ മുഖ്യാതിഥിയായ ഞാനും ഒരുമിച്ചാണ് ചെന്നൈയിൽ പോയതും വന്നതും….അദ്ദേഹത്തെ വാസനം കണ്ടതും ആ വേളയിൽ […]
Read Moreപീറ്ററച്ചൻ – ആഫ്രിക്കയിലെ വി. വിയാനി
ഞാൻ ഏറെ അത്ഭുതത്തോടും ആദരവോടും കണ്ടിരുന്ന ഒരു വലിയ മിഷനറി ഇന്നലെ (2020 Aug.13 ) ഈ ലോകത്തോട് യാത്ര പറഞ്ഞ് പിതാവിൻറെ പക്കലേക്ക് യാത്രയായി. ഇന്ന് (Aug.14 ) വാഴക്കുളം ആശ്രമ ദേവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം അടക്കം ചെയ്യപ്പെടുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് മൗനമായി പറയുന്നുണ്ട് ‘എൻ്റെ ക്രിസ്തുവിനായി ഞാൻ അധ്വാനിച്ചു, ഇനി എൻറെ പിതാവിൻറെ പക്കലേക്ക് ഞാൻ യാത്രയാവുകയാണ്’. അദ്ദേഹത്തെ കേരളമണ്ണിന് നഷ്ടമായിട്ട് കാൽനൂറ്റാണ്ട് ആകുന്നു. ബഹുമാനപ്പെട്ട പീറ്റർ അച്ചൻ 1942 ൽ വാഴക്കുളം […]
Read Moreനക്ഷത്രങ്ങള്‍ പൊലിഞ്ഞ രാവില്‍ കത്തിച്ച വിളക്കുമായി ഇറങ്ങിയ വനിത!
(ആധുനിക നഴ്സിംഗിന്‍റെ ശില്പിക്ക് 200 വയസ്സ്) 1854 സെപ്റ്റംബര്‍ 15. വില്യം ഹൊവാര്‍ഡ് റസ്സല്‍ എന്ന ഐറിഷ് പത്രപ്രവര്‍ത്തകന്‍റെ വാക്കുകള്‍ ഇംഗ്ലണ്ടിന്‍റെ ആകാശത്ത് നൊമ്പരമായി പടരുകയാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന് അവകാശമുന്നയിച്ച് റഷ്യയും ബ്രിട്ടനും തമ്മില്‍ നടന്ന ക്രിമിയന്‍ യുദ്ധത്തില്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാതെ മരണത്തോടു മല്ലടിച്ചു കിടക്കുന്ന ഇംഗ്ലീഷ് സൈനികരുടെ ദൃശ്യമാണ് റസ്സലിന്‍റെ ധര്‍മ്മബോധത്തില്‍ അഗ്നി വിതറിയത്. സൂര്യന്‍ അസ്തമിക്കാത്ത ആ സാമ്രാജ്യത്തിന്‍റെ അന്നെ വരെ കെട്ടിപ്പൊക്കിയ സകല സാംസ്കാരിക ഔദ്ധത്യത്തെയും പിടിച്ചുലച്ച് തീ പാറുന്ന ഭാഷയില്‍ അദ്ദേഹം […]
Read More