പാക്കേജ് നടത്തിപ്പിലെ പല പോരായ്മകളും ചൂണ്ടിക്കാണിച്ചെങ്കിലും ആരെയും കുറ്റപ്പെടുത്താൻ ഡോ.എം.എസ് സ്വാമിനാഥൻ തയാറായില്ല. ചോദ്യങ്ങളുടെ മുൻപിൽ പ്രകോപിതനായില്ല.|നല്ല ഓർമകൾ|Siby John Thooval

Share News

പ്രശസ്തരായവർ ഇന്ന് ധാരാളമുണ്ട്. എല്ലാവർക്കും പ്രശസ്തരായാൽ മതി. പക്ഷേ, മഹാന്മാർ തുലോം തുച്ഛം. പത്രപ്രവർത്തന ജീവിതത്തിൽ ധാരാളം സെലിബ്രറ്റിമാരെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്.

പക്ഷേ, അവരിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന ശരിക്കും മഹാനായൊരു വ്യക്തിയായിരുന്നു ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ്.സ്വാമിനാഥൻ. കുട്ടനാട്ടിൽ നിന്നു ലോകം മുഴുവൻ വേരുപടർത്തിയ കൃഷിശാസ്ത്രജ്ഞൻ. 12 വർഷം മുൻപാണ് അദ്ദേഹം ചെന്നൈയിൽ നിന്നു കൊച്ചിയിലെത്തിയത് അറിഞ്ഞ് അഭിമുഖത്തിനായി ചെന്നത്.

കുട്ടനാടിനെ പ്രളയം മുക്കുന്നതിനും വളരെ മുൻപൊരു പ്രഭാതകൂടിക്കാഴ്ച. കുട്ടനാട് പാക്കേജ് സ്വാമിനാഥൻ സാറിന്റെ സ്വപ്ന പദ്ധതിയായിരുന്നു. പക്ഷേ, 400 കോടിയിലധികം ചെലവിട്ടിട്ടും കുട്ടനാട്ടിലെ കർഷകർക്ക് ഒരു നേട്ടവും ഉണ്ടായില്ല. കടലിൽ കല്ലിടുന്നതുപോലെ, ഇടനിലക്കാരും രാഷ്ട്രീയക്കാരും കയ്യിട്ടുവാരി.

പാക്കേജ് നടത്തിപ്പിലെ പല പോരായ്മകളും ചൂണ്ടിക്കാണിച്ചെങ്കിലും ആരെയും കുറ്റപ്പെടുത്താൻ ഡോ.എം.എസ് സ്വാമിനാഥൻ തയാറായില്ല. ചോദ്യങ്ങളുടെ മുൻപിൽ പ്രകോപിതനായില്ല.

മണ്ണറിയുന്ന കർഷകർ വിതച്ച പാടത്തെ നെല്ലുപോലെ, അടുക്കുംചിട്ടയുമുള്ള ഉത്തരങ്ങൾ.

ബഹുമാനത്തോടെ കാണാൻ ചെന്നു.

അതിലേറെ ബഹുമാനത്തോടെ മടങ്ങി.

നല്ല ഓർമകൾ.

Siby John Thooval

Share News