
വിരമിക്കുന്ന ഉടനെ ജഡ്ജിമാർ ഗവൺമെന്റു നൽകുന്ന ഉന്നത പദവികൾ സ്വീകരിക്കുന്നത് സമൂഹത്തിൽ നീതി പീഠത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ പരക്കാൻ കാരണമാകും.
ഇക്കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റീസ് അബ്ദുൾ നസീർ ആന്‌ധ്രാ ഗവർണറായി നിയമിക്കപ്പെട്ടിരിക്കുകയാണ്.
നോട്ടു നിരോധനം ശരി വച്ച ബഞ്ചിൽ അദ്ദേഹം അംഗമായിരുന്നു. സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സർക്കാരിന്റെ ഒരു പദവിയും സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ന്യായാധിപൻമാർ നമുക്കുണ്ട്. കുറഞ്ഞത് 5 വർഷം കഴിയാതെ പദവികൾ സ്വീകരിക്കില്ലെന്ന് ന്യായാധിപന്മാർ തീരുമാനിച്ചാൽ ജുഡീഷറിയുടെ മഹത്വമാണ് ഉയരുന്നത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 വയസ് ആണെന്നു കൂടി ഓർക്കണം.

Joseph Michael