
മതപരിവർത്തനം രോഗം പോലെ പടരുന്ന സ്ഥിതിയെന്ന് കർണാടക മുഖ്യമന്ത്രി
ബംഗളൂരു: രാജ്യത്ത് മതപരിവർത്തന രോഗം പോലെ പടരുന്ന സ്ഥിതിയാണുള്ളതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. രാജ്യത്തേക്ക് രഹസ്യമായി മത അധിനിവേശം നടക്കുകയാണെന്നും മതപരിവർത്തനം നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ബില്ല് നിയമസഭയിൽ സമർപ്പിച്ച് ബൊമ്മ പറഞ്ഞു.
രാജ്യത്ത് വശീകരിച്ചും ബലപ്രയോഗത്തിലൂടെയും മതംമാറ്റം നടക്കുന്നുണ്ട്. സർക്കാരിന് ഇത് ഒരിക്കലും അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പിലാക്കുന്നതെന്നും ബൊമ്മ വ്യക്തമാക്കി.
മതപരിവർത്തനം നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ബില്ലിന് മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. പുതിയ ബില്ലിനെതിരേ ക്രൈസ്തവസമൂഹവും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനത്തിനു ശിക്ഷ നൽകാൻ പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്.