അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത:സംപ്രാപ്യതയുടെ മാർഗ്ഗദർശ്ശി
ഇന്ത്യൻ ക്രൈസ്തവ ചരിത്രത്തിലെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത. അസ്സീറിയൻ ചർച്ചിന്റെ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വിയോഗം, സൗഹൃദത്തിന്റെയും, അറിവിൻ്റെയും ആത്മീയതയുടെയും ലോകത്തിന് നികത്താനാവാത്ത ഒരു വിടവാണ് സമ്മാനിക്കുന്നത്. 1940 ജൂൺ 13-ന് തൃശ്ശൂർ മൂക്കൻ ഫാമിലിയിൽ ദേവസി-കൊച്ചുമറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായി ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന പേരിൽ ജനിച്ച അദ്ദേഹം, ഇരുപത്തിയെട്ടാം വയസ്സിൽ മെത്രാപ്പോലീത്തയായി അവരോധിതനാകുമ്പോൾ, ഭാരതത്തിലെ തന്നെ […]
Read Moreമൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത
മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത! മലയോര, വനയോര മേഖലകളിൽ ആന, കടുവ, പുലി, കാട്ടുപന്നി… അല്ലാത്ത സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ… കഴിഞ്ഞ മെയ് വരെയുള്ള അഞ്ചു മാസങ്ങൾക്കിടയിൽ മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റ മലയാളികൾ ഒന്നരലക്ഷത്തിലേറെ… പേവിഷബാധയേറ്റ് മരിച്ചവർ പതിനേഴ് – അതിൽ മിക്കവരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ! വന്യമൃഗ ഭീഷണി കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ പെട്ടെന്നൊരു സുപ്രഭാതം മുതൽ (ഇലക്ഷൻ അടുക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഒരു വാദമുണ്ട്) […]
Read Moreമനുഷ്യരുടെയും മൃഗങ്ങളുടെയും ഡോക്ടർമാർ തമ്മിലെന്ത്?|വൺ മെഡിസിൻ :സകല ജീവജാലങ്ങളുടെയും രോഗ ചികിൽസ ഒന്നിക്കുന്ന ഇടം
മനുഷ്യരിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ന്യൂറോ എൻഡോക്രൈൻ കാൻസറാണ് ആപ്പിൾ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്സിൻ്റെ ജീവൻ അകാലത്തിൽ കവർന്നെടുത്തത്. അത്ഭുതകരമെന്നു പറയട്ടെ,ഇത്തരം കാൻസർ, ഫെററ്റുകൾ എന്ന ജീവികളിൽ സാധാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാനും നായ ബ്രീഡുകളിലും ന്യൂറോഎൻഡോക്രൈൻ കാൻസർ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം മനുഷ്യൻ്റെ രോഗങ്ങൾ ,പെരുമാറ്റരീതികൾ, സാമൂഹ്യജീവിതം എന്നിവയുടെ പകർപ്പുകൾ ജീവലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്ന് ശാസ്ത്രലോകം തീർച്ചപ്പെടുത്തി7യിട്ടുണ്ട്. മാനവരാശി നേരിടുന്ന പ്രശ്നങ്ങളെ, പ്രത്യേകിച്ച് ആരോഗ്യരംഗത്തെ വെല്ലുവിളികളെ സൂക്ഷ്മമായി മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനുമുള്ള പ്രയത്നത്തിന് മൃഗങ്ങളുടെ ലോകത്തിൽനിന്ന് […]
Read Moreസന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും
*സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും* വയലാര്‍ ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് ഉത്തരവാദിത്വങ്ങളാണ്: പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിർവഹിക്കണം, പിന്നെ, രാവിലെയും വൈകീട്ടും സ്കൂൾ വാൻ ഓടിക്കണം! അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍കരുതുന്നത്. ഡ്രൈവറാകുന്നതു രസത്തിനല്ലെന്ന് സിസ്റ്റര്‍ പറയും. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍ക്കായി സ്‌കൂള്‍ മാനേജ്മെന്റാണ് വാന്‍ നല്‍കിയത്. സ്ഥിരംഡ്രൈവറെ വെച്ചാല്‍ സാമ്പത്തികഭാരം രക്ഷിതാക്കൾ വഹിക്കേണ്ടിവരും. അതിനാലാണ് സിസ്റ്റര്‍ ഡ്രൈവിങ് സീറ്റില്‍ കയറിയത്. രണ്ടു വര്‍ഷം […]
Read Moreനമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ
സാങ്കേതികവിദ്യയുടെ ലോകം എത്ര വേഗമാണ് മുന്നോട്ട് പോകുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ്. കേൾക്കുമ്പോൾ എന്തോ സങ്കീർണ്ണമായ വിഷയമാണെന്ന് തോന്നാമെങ്കിലും ഇതിലെ ചില പുതിയ കണ്ടെത്തലുകൾ ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും! നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ. പക്ഷേ ഇവ നിർമ്മിക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും ഗവേഷകർ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. 2025 ജൂൺ വരെയുള്ള ചില പ്രധാന കണ്ടുപിടുത്തങ്ങൾ നോക്കാം: 1. തെറ്റുകൾ […]
Read More