ഇപ്പോഴും വയനാടിന്‍റെ പ്രതിനിധി: രാഹുൽ ഗാന്ധി

Share News

കൽപ്പറ്റ: അദാനിയുമായുള്ള ബന്ധമെന്തെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയില്ലെന്ന് രാഹുൽ ഗാന്ധി. ചോദ്യം തുടര്‍ച്ചായായി ചോദിച്ചു. എങ്ങനെയാണ് അദാനി ലോകസമ്പന്നരില്‍ രണ്ടാമത് ആയത്? പ്രധാനമന്ത്രി എങ്ങനെയാണ് സഹായിച്ചതെന്ന് ഉദാഹരണ സഹിതം ലോക്‌സഭയില്‍ ചൂണ്ടിക്കാണിച്ചെന്നും രാഹുല്‍ പറഞ്ഞു. എംപി സ്ഥാനം നഷ്ടമായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക്‌ ജനലക്ഷങ്ങളുടെ വരവേൽപ്പ്‌.

നിരവധി വര്‍ഷമായി ബിജെപിക്കെതിരെ താന്‍ പോരാട്ടം തുടരുന്നുണ്ട്. അവരുടെ എതിരാളി അവരെ ഒരിക്കലും ഭയപ്പെടുന്ന ആളല്ലെന്ന് ഒരു തരത്തിലും മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അത് എന്നെ അദ്ഭുതപ്പെടുത്തുന്നു. തന്‍റെ വീട്ടിലേക്ക് പോലീസിനെ അയച്ചാല്‍ ഭയപ്പെടുമെന്നാണ് അവര്‍ കരുതുന്നത്. വീട്ടില്‍ നിന്ന് ഇറക്കിവിട്ടാല്‍ ഭയപ്പെടുമെന്നാണ് കരുതുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പൈശാചികമായ കാര്യങ്ങള്‍ ചെയ്താലും നിങ്ങളോട് യാതൊരു വിരോധവുമില്ലെന്നും രാഹുല്‍ പറഞ്ഞു.

ജീവനുളള കാലം വയനാടുമായി ബന്ധമുണ്ടാകും. വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് ബിജെപിക്ക് തന്നെ തടയാനാകില്ല. പദവി ഇല്ലാതാക്കിയതുകൊണ്ട് വയനാടിന്‍റെ പ്രതിനിധി അല്ലാതാകുന്നില്ല. വീടോ പദവിയോ ഒന്നും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share News