അങ്ങനെ തന്റെ 26-ാം വയസ്സില്‍ അയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. |അതൊരു യാത്രയുടെ തുടക്കമായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍.. ഏകദേശം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. ഇന്ന് ലോകമറിയുന്ന ഒരു ബ്രാന്‍ഡ്നെയിം ആണ് ആ മനുഷ്യൻ. പഴയിടം മോഹനന്‍ നമ്പൂതിരി.
കൂത്താട്ടുകുളത്തിന് അടുത്തുള്ള കുറിച്ചിത്താനം ഗ്രാമത്തിൽ ആണ് മോഹനന്‍ ജനിച്ചത്. ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. പഠിച്ച് നല്ല ഒരു ജോലി നേടണമെന്നതായിരുന്നു ജീവിത ലക്ഷ്യം. പഠിക്കാനും മിടുക്കനായിരുന്നു. ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ജോലിക്കായുള്ള യാത്ര ആരംഭിച്ചു. ധാരാളം മത്സര പരീക്ഷകളെഴുതി. പക്ഷേ ഒന്നും ലക്ഷ്യംകണ്ടില്ല. അവസാനം ഓഫീസ് ജോലി എന്ന ആഗ്രഹം മാറ്റിവെച്ച് സ്വയം തൊഴില്‍ ചെയ്യാന്‍ ഇറങ്ങി. സ്‌കൂളിലും കോളേജുകളിലുമുള്ള ലാബുകളിലേക്ക് വേണ്ട വസ്തുക്കള്‍ എത്തിക്കൽ. പക്ഷേ ഈ മേഖലയില്‍ വേണ്ടത്ര പരിചയം […]
Read Moreജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പുഞ്ചിരിക്കാനും സംസാരിക്കാനും സമയമില്ലാത്തതായിരുന്നു അവരുടെ പ്രശ്‌നം.
ദിവസം ചെല്ലുംതോറും ജീവിതം വിരസമായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഒന്നിലും സന്തോഷിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്‌നം. ജീവിതം എങ്ങനെ എങ്കിലും അവസാനിച്ചാല്‍ മതിയെന്ന് അയാള്‍ക്ക് തോന്നിതുടങ്ങി. ഡിപ്രഷന്‍ കീഴടക്കുമോ എന്നു തോന്നിയപ്പോഴായിരുന്നു പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡോ. നോര്‍മന്‍ വിന്‍സെന്റ് പീലിനെ സമീപിച്ചത്. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനുള്ള പ്രതിവിധി ഡോ.പീല്‍ നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ ഇതെന്റെ അവസാന ദിവസമാണ് എന്ന ചിന്തയോടെ എഴുന്നേല്ക്കണം. ഇങ്ങനെയൊരു മനോഹര പ്രഭാതം ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന ചിന്തയോടെ വേണം പുറത്തേക്ക് […]
Read Moreമൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. |പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു… |ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം…
ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും […]
Read More“…നല്ല പരിചരണത്തോടെ നോക്കുന്ന ഒരു പാക്കേജുണ്ട്. മരിച്ചാല്‍ അതാത് മതപ്രകാരം സംസ്‌കരിക്കുകയും ചെയ്യും…..വീട്ടിൽ നിന്ന് ആരും വന്നില്ലെങ്കിലും സാരമില്ല….സാധാരണ വൃദ്ധസദനമല്ല…”
” മാഷേ… ഭാര്യ ഗര്‍ഭിണിയായി. കുറെ കഴിഞ്ഞിട്ട് മതിയെന്ന് ഞങ്ങൾ നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളി..മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായി…..” എനിക്ക് എന്നും ഉപദേശം തന്നിരുന്ന മാഷോട് ഞാൻ കാര്യം പറഞ്ഞു.മാഷ് കുറേനേരം എന്നെത്തന്നെ നോക്കി…… ഞാൻ സൂചിപ്പിച്ചു: “ഇത് ആറാം മാസമാണ്. എനിക്ക് എന്തായാലും ലീവ് പറ്റില്ല. അപ്പോൾ അവള്‍ ഒറ്റയ്ക്ക്?”മാഷ് പരിഹാരം പറഞ്ഞുതുടങ്ങി: “സുധാകരാ…പേടിക്കണ്ട; ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ അഡ്മിറ്റാക്കാം. പ്രസവാനന്തര ചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും……..അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ…. “മാഷോട് നന്ദിയും യാത്രയും […]
Read Moreപ്രണയ തിരസ്‌കാരങ്ങള്‍ അംഗീകരിക്കാനാവണം
അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍, Mob: 9847034600 Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,9847034600, 8075789768, E-mail : advcharlypaul@gmail.com
Read More