“ഏതെങ്കിലും പ്രശ്നം ഉയർന്നുവരുമ്പോൾ, കേരളത്തിലെ കത്തോലിക്കാ സഭ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാൻ കേരളം മുഴുവൻ പിഒസിയിലേക്ക് നോക്കുന്നു. പിഒസി സഭയുടെ പൊതുമുഖമായി പ്രവർത്തിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷം നൽകുന്നു”.| ഫാ. ജോസഫ് കണ്ണത്ത്
കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ സ്ഥാപകൻ ബഹു. ഫാ. ജോസഫ് കണ്ണത്ത് അന്തരിച്ചു. കാലത്തിനു മുമ്പേ നടന്ന ക്രാന്തദർശി! കണ്ണത്തച്ചൻ കടന്നുപോകുമ്പോൾ, കേരള കത്തോലിക്കാ സഭ അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു: സഭകളുടെ കൂട്ടായ്മ സുവിശേഷത്തിന്റെ നേർസാക്ഷ്യമാണ് എന്നു സ്വജീവിതംകൊണ്ട് അടയാളപ്പെടുത്തിയതിന്! പി. ഓ. സി എന്ന ആശയവും സ്ഥാപനവും യാഥാർഥ്യമാക്കിയത്തിന്! സഭയുടെ ആത്മാവ്, സ്നേഹവും, കൂട്ടായ്മയും, സേവനവുമാണ് എന്ന ഓർമ്മപ്പെടുത്തലിന്! അച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു! ഫാ. ജോസഫ് കണ്ണത്ത് പുതുക്കാട് :പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി […]
Read Moreകുരിശും യുദ്ധവും സമാധനവും’ ഇനി ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്നതേയുള്ളൂ. | പ്രധാനമായും ക്രിസ്തുമത പഠനങ്ങളിൽ ഏർപ്പെടുകയും തനതായ ഒരു എഴുത്തു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്ന ദാർശനികനായി ജോസ് ടിയെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.
22–ാം വയസ്സിൽ ദീപികയിൽ ജേണലിസം ട്രെയിനി ആയാണ് ഞാൻ പത്രപ്രവർത്തനം ആരംഭിക്കുന്നത്. ആരാധന എന്ന വികാരം ഇന്നു പൊതുവിൽ ഒഴിവായിട്ടുണ്ട്. എന്നാൽ അന്ന് ആ പ്രായത്തിൽ അതല്ല.ജോസ് ടി. തോമസ് സാറിനോടുളള വികാരം അതു തന്നെയായിരുന്നു. അത് എനിക്കു മാത്രമായിരുന്നുവെന്ന് തോന്നുന്നില്ല. ആ സമയത്ത് പത്രപ്രവർത്തക ട്രെയിനികളുടെ രണ്ടു ബാച്ച് ദീപികയിൽ ഉണ്ടായിരുന്നു.അവരിൽ പലരും ഇന്ന് ഈ രംഗത്ത് മുൻനിരക്കാരാണ് . പല പത്രങ്ങളിലായി. ആ യുവാക്കളുടെ കൂട്ടത്തിനാകെ ജോസ് ടി മോഹിപ്പിക്കുന്ന പ്രതിഭയായിരുന്നു. ‘കുരിശും യുദ്ധവും […]
Read Moreമാലിന്യക്കിറ്റിൽ നിന്നും ലഭിച്ച 15 പവൻ സ്വർണ്ണം തിരിച്ച്നൽകി ഹരിതസേന
വീട്ടിൽ നിന്നും വേസ്റ്റ് കെട്ടുകളും ശേഖരിച്ച് പോയ ഹരിത സേനാംഗങ്ങൾ മടങ്ങി എത്തി മാലിന്യക്കിറ്റ് തിരികെ നൽയിയപ്പോൾ വീട്ടുകാർ അമ്പരന്നു .എന്തെങ്കിലും മാലിന്യ ശേഖരത്തിൽ പറ്റാത്തത് കെണിഞ്ഞുവോ എന്നായിരുന്നു സംശയം.പക്ഷെ അതിലെ പഴയ പേഴ്സ് ഒന്നു പരിശോധിക്കാൻ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു.നാളുകളായി തിരഞ്ഞു നടന്ന സമ്പാദ്യം അതിൽ തിളങ്ങുന്നു. ഉദയംപേരൂര്‍ 13-ാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായനാട്ടുവഴി വെളിയില്‍ റീജ സന്തോഷ്, പുതുക്കുളങ്ങരയില്‍ സുജി വിനിഷ് എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചുനല്‍കിയത്. […]
Read Moreസ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്.
“ലയ കലഹങ്ങളുടെ നഗ്‌ന നേരത്ത്….” എന്ന് കെ ജി ശങ്കരപ്പിള്ള എഴുതിയത് ഒന്ന് വായിച്ചപ്പോൾ തന്നെ എന്റെ കൗമാര കാലത്ത് മനസ്സിൽ കയറിയതാണ്. അതെന്നെ ഓർമ്മിപ്പിച്ചത് കഴിഞ്ഞ ഏതാനും മണിക്കൂറുകൾ എന്നെ പൂർണമായും പിടിച്ചിരുത്തിക്കളഞ്ഞ വായനാനുഭവമാണ്. സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്. “പള്ളീലച്ചൻ പറയാറുള്ള കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്. നാട്ടുകാരും വീട്ടുകാരും ഇടപെട്ടു സുല്ലിട്ട എത്രയോ പൊരുത്തക്കേടുകൾ. തോട്ടത്തിലെ ചീവീടുകളുടെ കൂട്ടക്കരച്ചിലുമായി കൊമ്പുകോർത്ത എത്രയെത്ര പൊട്ടിത്തെറികൾ…” മലയോരത്തെ സേവ്യപ്പറമ്പിൽ വീട്ടിനുള്ളിൽ […]
Read Moreകാലത്തിനു മുൻപേ നടന്ന കർമ്മയോഗി.|ജീവിക്കുന്ന ഒരു വിശുദ്ധ മനുഷ്യനാണ് അടപ്പൂരച്ചൻ എന്ന് നേരിട്ട് പരിചയപ്പെട്ട അന്നുമുതൽ നന്മയുടെ ആ വാക്കുകൾ ശ്രവിച്ചപ്പോൾ എല്ലാം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ..
കാലത്തിനു മുൻപേ നടന്ന കർമ്മയോഗി. മനുഷ്യസ്നേഹിയായ അടപ്പൂരച്ചൻ, എന്റെ ഇടവകാംഗമായ അടപ്പൂരച്ഛനെ കുറിച്ച് , എന്റെ ചാച്ചൻ പറഞ്ഞു തന്നു കുഞ്ഞുനാൾ മുതൽ ഞാൻ കേൾക്കുന്നു.അച്ഛൻ വലിയ എഴുത്തുകാരനാണ് പ്രാസംഗികൻ ആണ്,ലോകം അറിയുന്ന ഒരു ആരക്കുഴക്കാരൻ അത് അടപ്പൂരച്ഛനാണ് എന്നൊക്കെ…അച്ഛനെ നേരിൽ പരിചയപ്പെടുക എന്നത് കുഞ്ഞുനാൾ മുതലുള്ള എന്റെ വലിയ ആഗ്രഹമായിരുന്നു. പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അച്ഛനെ നേരിൽ പരിചയപ്പെടാനുള്ള അവസരം ഉണ്ടായത്. 2011 ൽ നെയ്യാറ്റിൻകര വച്ച് നടന്ന കെസിവൈഎം സംസ്ഥാന കലോത്സവത്തിൽ ആറിനങ്ങളിൽ […]
Read Moreസ്ഥാനത്യാഗം ചെയ്ത ബെനഡിക്റ്റ് പതിനാറാമന്റെ ഇതുവരെ ലോകം കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ഒട്ടുവളരെ സവിശേഷതകൾ ഡോ. തയ്യിൽ തന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾക്കൊപ്പം ( ‘ സ്വർണം അഗ്നിയിലെന്നപോലെ ‘ )ഗ്രന്ഥത്തിൽ അനാവരണം ചെയ്യുന്നു.
പതഞ്ഞൊഴുകുന്ന, പൊട്ടിച്ചിരിക്കുന്ന അരുവികളും കാട്ടാറുകളും പോലെയാണ് ചില ഗ്രന്ഥങ്ങൾ, എഴുത്തുകൾ. അനുവാദത്തിനു കാത്തുനിൽക്കാതെ തീരം തേടിയടുക്കുന്ന തിരകൾ പോലെ അവ ഹൃദയത്തിൽ വന്ന് കയറിയിരിക്കും. മനസിനെ രോമാഞ്ചമണിയിക്കും. വാക്കുകൾ കൊണ്ട് ആനന്ദം ചാർത്തും. എഴുത്തുകളിൽ വേറെ ചിലത് അനർഗളം ശാന്തമായൊഴുകുന്ന അതിമനോഹരമായ പുഴകൾ പോലെയാണ്. ഏകാന്തസുന്ദരമായ അവയുടെ തീരത്തുനിൽക്കുന്ന പൂമരങ്ങൾ നിലയ്ക്കാതെ വർഷിച്ചുകൊണ്ടിരിക്കുന്ന പൂവിതളുകൾ കാറ്റിൽ പുഴയിലൂടെ അലസഗമനം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച എത്ര ചേതോഹരവും അനിർവചനീയവുമാണ്. ഗ്രന്ഥങ്ങളിൽ മറ്റു ചിലത് ഹിമവൽസാനുക്കളിലെ ഏറ്റവും ഉയർന്ന ഗിരിമുകളുകൾ പോലെ […]
Read Moreഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം|ഒരു പൊതുപ്രവര്‍ത്തകന് ജനഹൃദയങ്ങളിലേക്കു സഞ്ചരിച്ചെത്താന്‍ സൈക്കിള്‍ തന്നെ ധാരാളമെന്നു തന്നെയാണ് ആ കാഴ്ചകള്‍ അന്നെല്ലാം പഠിപ്പിച്ചത്.
ഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം എവിടെയാ വീട്?കാഞ്ഞൂര്‍ ആറങ്കാവില്‍.ആറങ്കാവില്‍….?! ഉണ്ണിമോനോന്റെ വീടിനടുത്ത്…ഓകെ; ഇപ്പോ മനസിലായി._ ഞാനും ഈ നാട്ടിലെ പലരും ജന്മനാട് പരിചയപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മുകളില്‍ കുറിച്ചതും പലപ്പോഴും ഉണ്ടായിരുന്നു.അതെ; ഈ നാടിനും നാട്ടുകാര്‍ക്കും ഒരു മേല്‍വിലാസം തന്നെയായിരുന്നു ഇന്ന് അന്ത്യയാത്രാമൊഴി ചോദിച്ചകന്ന എം. ഉണ്ണിമേനോന്‍. അയല്‍ക്കാരനും നാട്ടുകാരനും നേതാവുമൊക്കെയായിരുന്നു ഞങ്ങള്‍ക്ക് അദ്ദേഹം. ആറങ്കാവില്‍ തുടങ്ങി, ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കറകളഞ്ഞ പൊതുപ്രവര്‍ത്തനവഴികളിലൂടെ കാഞ്ഞൂരിനാകെയും പ്രിയപ്പെട്ടതായി മാറി, ഈ വേറിട്ട നേതാവ് ജീവിതം കൊണ്ടെഴുതിയ മേല്‍വിലാസം. *സൈക്കിളിലേറി ഹൃദയങ്ങളിലേക്ക്* പഞ്ചായത്ത് […]
Read More“തലയോട്ടികൾ ആകുന്നതിനുമുൻപ് മറ്റുള്ളവരെ സഹായിക്കുക”……..|പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?
പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?ഒരുനാൾ വെറുംകയ്യോടെ പോയി മണ്ണിലലിഞ്ഞു തീരും. ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഒരാൾ മരണപ്പെട്ടു, മൃതദേഹം സംസ്കരിച്ചു 24മണിക്കൂറിനുശേഷം അഴുകി ദുർഗന്ധം പുറപ്പെടുവിക്കും. അതിൽ അകൃഷ്ടമായി അനേക ലക്ഷം പുഴുക്കളും കീടങ്ങളും ഉറുമ്പുകളും നിരനിരയായി എത്തിച്ചേരും.മൂന്നാം ദിവസം കുഴിച്ചു മൂടിയ മൃതദേഹത്തിന്റെ മൂക്ക് ആദ്യം ചീഞ്ഞുതുടങ്ങും. ആറാംനാൾ നഖങ്ങൾ കൊഴിഞ്ഞു വീഴും.ഒമ്പതാം ദിവസം മുടികൾ കൊഴിഞ്ഞു തുടങ്ങി, മൃതദേഹത്തിന്റെ സകല രോമങ്ങളും കൊഴിഞ്ഞു വീണു വയർ വീർക്കാൻ തുടങ്ങും. […]
Read Moreഎന്റെ മനസ്സിൽനിന്നും തൃശൂർ ഒരിക്കലും മായുകയില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും |ആദിത്യ ആർ ഐപിഎസ്.
തൃശൂരിന് വിട, സ്നേഹത്തോടെ. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്. സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പോലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്. 2020 ജനുവരി 8 നാണ് ഞാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. അവിടന്നങ്ങോട്ട് സംഭവബഹുലമായ നാളുകൾ! 2020 ജനുവരി 30 ന് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തു. പിന്നെ അടച്ചിടലിന്റെ ദിവസങ്ങൾ, […]
Read More