സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്.

Share News

“ലയ കലഹങ്ങളുടെ നഗ്‌ന നേരത്ത്….” എന്ന് കെ ജി ശങ്കരപ്പിള്ള എഴുതിയത് ഒന്ന് വായിച്ചപ്പോൾ തന്നെ എന്റെ കൗമാര കാലത്ത് മനസ്സിൽ കയറിയതാണ്. അതെന്നെ ഓർമ്മിപ്പിച്ചത് കഴിഞ്ഞ ഏതാനും മണിക്കൂറുകൾ എന്നെ പൂർണമായും പിടിച്ചിരുത്തിക്കളഞ്ഞ വായനാനുഭവമാണ്. സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്. “പള്ളീലച്ചൻ പറയാറുള്ള കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്. നാട്ടുകാരും വീട്ടുകാരും ഇടപെട്ടു സുല്ലിട്ട എത്രയോ പൊരുത്തക്കേടുകൾ. തോട്ടത്തിലെ ചീവീടുകളുടെ കൂട്ടക്കരച്ചിലുമായി കൊമ്പുകോർത്ത എത്രയെത്ര പൊട്ടിത്തെറികൾ…” മലയോരത്തെ സേവ്യപ്പറമ്പിൽ വീട്ടിനുള്ളിൽ […]

Share News
Read More

കാലത്തിനു മുൻപേ നടന്ന കർമ്മയോഗി.|ജീവിക്കുന്ന ഒരു വിശുദ്ധ മനുഷ്യനാണ് അടപ്പൂരച്ചൻ എന്ന് നേരിട്ട് പരിചയപ്പെട്ട അന്നുമുതൽ നന്മയുടെ ആ വാക്കുകൾ ശ്രവിച്ചപ്പോൾ എല്ലാം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ..

Share News

കാലത്തിനു മുൻപേ നടന്ന കർമ്മയോഗി. മനുഷ്യസ്നേഹിയായ അടപ്പൂരച്ചൻ, എന്റെ ഇടവകാംഗമായ അടപ്പൂരച്ഛനെ കുറിച്ച് , എന്റെ ചാച്ചൻ പറഞ്ഞു തന്നു കുഞ്ഞുനാൾ മുതൽ ഞാൻ കേൾക്കുന്നു.അച്ഛൻ വലിയ എഴുത്തുകാരനാണ് പ്രാസംഗികൻ ആണ്,ലോകം അറിയുന്ന ഒരു ആരക്കുഴക്കാരൻ അത് അടപ്പൂരച്ഛനാണ് എന്നൊക്കെ…അച്ഛനെ നേരിൽ പരിചയപ്പെടുക എന്നത് കുഞ്ഞുനാൾ മുതലുള്ള എന്റെ വലിയ ആഗ്രഹമായിരുന്നു. പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അച്ഛനെ നേരിൽ പരിചയപ്പെടാനുള്ള അവസരം ഉണ്ടായത്. 2011 ൽ നെയ്യാറ്റിൻകര വച്ച് നടന്ന കെസിവൈഎം സംസ്ഥാന കലോത്സവത്തിൽ ആറിനങ്ങളിൽ […]

Share News
Read More

സ്ഥാനത്യാഗം ചെയ്ത ബെനഡിക്റ്റ് പതിനാറാമന്റെ ഇതുവരെ ലോകം കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ഒട്ടുവളരെ സവിശേഷതകൾ ഡോ. തയ്യിൽ തന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾക്കൊപ്പം ( ‘ സ്വർണം അഗ്നിയിലെന്നപോലെ ‘ )ഗ്രന്ഥത്തിൽ അനാവരണം ചെയ്യുന്നു.

Share News

പതഞ്ഞൊഴുകുന്ന, പൊട്ടിച്ചിരിക്കുന്ന അരുവികളും കാട്ടാറുകളും പോലെയാണ് ചില ഗ്രന്ഥങ്ങൾ, എഴുത്തുകൾ. അനുവാദത്തിനു കാത്തുനിൽക്കാതെ തീരം തേടിയടുക്കുന്ന തിരകൾ പോലെ അവ ഹൃദയത്തിൽ വന്ന് കയറിയിരിക്കും. മനസിനെ രോമാഞ്ചമണിയിക്കും. വാക്കുകൾ കൊണ്ട് ആനന്ദം ചാർത്തും. എഴുത്തുകളിൽ വേറെ ചിലത് അനർഗളം ശാന്തമായൊഴുകുന്ന അതിമനോഹരമായ പുഴകൾ പോലെയാണ്. ഏകാന്തസുന്ദരമായ അവയുടെ തീരത്തുനിൽക്കുന്ന പൂമരങ്ങൾ നിലയ്ക്കാതെ വർഷിച്ചുകൊണ്ടിരിക്കുന്ന പൂവിതളുകൾ കാറ്റിൽ പുഴയിലൂടെ അലസഗമനം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച എത്ര ചേതോഹരവും അനിർവചനീയവുമാണ്. ഗ്രന്ഥങ്ങളിൽ മറ്റു ചിലത് ഹിമവൽസാനുക്കളിലെ ഏറ്റവും ഉയർന്ന ഗിരിമുകളുകൾ പോലെ […]

Share News
Read More

ഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം|ഒരു പൊതുപ്രവര്‍ത്തകന് ജനഹൃദയങ്ങളിലേക്കു സഞ്ചരിച്ചെത്താന്‍ സൈക്കിള്‍ തന്നെ ധാരാളമെന്നു തന്നെയാണ് ആ കാഴ്ചകള്‍ അന്നെല്ലാം പഠിപ്പിച്ചത്.

Share News

ഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം എവിടെയാ വീട്?കാഞ്ഞൂര്‍ ആറങ്കാവില്‍.ആറങ്കാവില്‍….?! ഉണ്ണിമോനോന്റെ വീടിനടുത്ത്…ഓകെ; ഇപ്പോ മനസിലായി._ ഞാനും ഈ നാട്ടിലെ പലരും ജന്മനാട് പരിചയപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മുകളില്‍ കുറിച്ചതും പലപ്പോഴും ഉണ്ടായിരുന്നു.അതെ; ഈ നാടിനും നാട്ടുകാര്‍ക്കും ഒരു മേല്‍വിലാസം തന്നെയായിരുന്നു ഇന്ന് അന്ത്യയാത്രാമൊഴി ചോദിച്ചകന്ന എം. ഉണ്ണിമേനോന്‍. അയല്‍ക്കാരനും നാട്ടുകാരനും നേതാവുമൊക്കെയായിരുന്നു ഞങ്ങള്‍ക്ക് അദ്ദേഹം. ആറങ്കാവില്‍ തുടങ്ങി, ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കറകളഞ്ഞ പൊതുപ്രവര്‍ത്തനവഴികളിലൂടെ കാഞ്ഞൂരിനാകെയും പ്രിയപ്പെട്ടതായി മാറി, ഈ വേറിട്ട നേതാവ് ജീവിതം കൊണ്ടെഴുതിയ മേല്‍വിലാസം. *സൈക്കിളിലേറി ഹൃദയങ്ങളിലേക്ക്* പഞ്ചായത്ത് […]

Share News
Read More

“തലയോട്ടികൾ ആകുന്നതിനുമുൻപ്‌ മറ്റുള്ളവരെ സഹായിക്കുക”……..|പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?

Share News

പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?ഒരുനാൾ വെറുംകയ്യോടെ പോയി മണ്ണിലലിഞ്ഞു തീരും. ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഒരാൾ മരണപ്പെട്ടു, മൃതദേഹം സംസ്കരിച്ചു 24മണിക്കൂറിനുശേഷം അഴുകി ദുർഗന്ധം പുറപ്പെടുവിക്കും. അതിൽ അകൃഷ്ടമായി അനേക ലക്ഷം പുഴുക്കളും കീടങ്ങളും ഉറുമ്പുകളും നിരനിരയായി എത്തിച്ചേരും.മൂന്നാം ദിവസം കുഴിച്ചു മൂടിയ മൃതദേഹത്തിന്റെ മൂക്ക് ആദ്യം ചീഞ്ഞുതുടങ്ങും. ആറാംനാൾ നഖങ്ങൾ കൊഴിഞ്ഞു വീഴും.ഒമ്പതാം ദിവസം മുടികൾ കൊഴിഞ്ഞു തുടങ്ങി, മൃതദേഹത്തിന്റെ സകല രോമങ്ങളും കൊഴിഞ്ഞു വീണു വയർ വീർക്കാൻ തുടങ്ങും. […]

Share News
Read More

എന്റെ മനസ്സിൽനിന്നും തൃശൂർ ഒരിക്കലും മായുകയില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും |ആദിത്യ ആർ ഐപിഎസ്.

Share News

തൃശൂരിന് വിട, സ്നേഹത്തോടെ. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്. സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പോലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്. 2020 ജനുവരി 8 നാണ് ഞാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. അവിടന്നങ്ങോട്ട് സംഭവബഹുലമായ നാളുകൾ! 2020 ജനുവരി 30 ന് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തു. പിന്നെ അടച്ചിടലിന്റെ ദിവസങ്ങൾ, […]

Share News
Read More

..പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്.അൽപം മുൻപ് ബസിൽ നിന്നിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു.

Share News

സല്യൂട്ട് KSRTC പാതിയുറക്കത്തിൽ കണ്ണു തുറന്നപ്പോൾ ബസ് നിർത്തിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി ക്യാംപസിൽ 2 വർഷം പഠിച്ചതുകൊണ്ട് സ്ഥലം പെട്ടെന്നു മനസിലായി. യൂണിവേഴ്സിറ്റിക്കും രാമനാട്ടുകരയ്ക്കും ഇടയിലുള്ളൊരിടമാണ്. പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്.അൽപം മുൻപ് ബസിൽ നിന്നിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു. കൂട്ടാനുള്ളയാളെ കാണാത്തതിനാൽ ഫോണിൽ തുരുതുരെ വിളിക്കുന്ന അവർ താനിറങ്ങിയ ബസ് പോയിട്ടില്ലെന്നത് ശ്രദ്ധിക്കുന്നേയില്ല. 2 മിനിറ്റ് ഇരമ്പിയ ബസ് ഓഫാക്കി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം ഞാനും ഉറങ്ങാത്ത […]

Share News
Read More

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്.

Share News

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ ചിലര്‍ വിമര്‍ശിച്ചതായി അറിഞ്ഞു. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ജോലിക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പോകുന്ന സ്ത്രീകള്‍ക്ക് രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടിവരുന്നുണ്ട്. ഒന്ന് അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയെന്നതാണ് ഒപ്പം തന്നെ പൊതുജനങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഈ […]

Share News
Read More

തൊഴിയേറ്റുവീണ ആ കുഞ്ഞ് ഇന്നലെ രാത്രിയും എന്നോട് പുഞ്ചിരിച്ചു. അവൻ എനിക്കുനേരെ നീട്ടിയ കൈകളിൽ ബലൂണുകൾക്കുപകരം പതാകകളാണല്ലോ എന്നുകണ്ട് ഞാനിപ്പോളും പൊള്ളിയമരുകയാണല്ലോ ദൈവമേ!

Share News

എപ്പോളായിരിക്കും ആ കേസിന്റെ വിധി പറയുക? എന്തായിരിക്കും വിധി?കേരളത്തിന്റെ നെഞ്ചിലേക്ക് തൊഴിയേറ്റുവീണ കുഞ്ഞിന്റെ കാര്യമാണ്. പ്രഥമദൃഷ്ട്യാ ക്രൈം നടന്നെന്നത് വസ്തുതയാണ്. അതിനു പിന്നിലെ ചേതോവികാരം ഒരു നിശബ്ദചലചിത്രത്തിലെന്നതപോലെ അതിലേറെ വ്യക്തവുമാണ്. എന്നോലോ നമ്മുടെ നീതിവ്യവഹാരവ്യവസ്ഥക്ക് ഇതുമതിയാവില്ല. രോഗം മാറ്റാൻ ആരുംസഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനേപ്പോലെ സഞ്ചരിച്ച മണിച്ചിത്രത്താഴിലെ സണ്ണിഡോക്ടറേപ്പോലുള്ള വക്കീലവതാരങ്ങൾ പ്രതിക്കുവേണ്ടി പറന്നിറങ്ങും. തങ്ങൾക്ക് ‘ദ്രവ്യം’ തരുന്ന ആരും അവർക്ക് ശരികളാണ്. അവർ ഈ കുഞ്ഞിൽ ആരോപിച്ചേക്കാവുന്ന കുറ്റങ്ങൾ പ്രതി ഏൽപ്പിച്ച തൊഴിയേക്കാൾ ഭീകരമായിരിക്കും. എത്രയെത്ര സംസ്ഥാനങ്ങളിൽ […]

Share News
Read More

‘സുമതി ചേച്ചി’ഇപ്പോഴും കടയുടമയാണ്.

Share News

മൂവാറ്റുപുഴ നഗരഹൃദയത്തിലെ സത്രക്കുന്ന് അഥവാ B T S ( ഇപ്പോഴത്തെ T T I ) സ്കൂളിലെ വിദ്യാർത്ഥിയായിരിക്കെ, തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാം പകുതിയിലാണ് സുമതി ചേച്ചിയെ പരിചയപ്പെടുന്നത്. അന്നത്തെ സത്രക്കുന്ന് സ്കൂൾവിദ്യാർത്ഥികളെ സംബന്ധിച്ച്, ക്ലാസ്സിന്റെ ഇടവേളകളിൽ, പൂവൻ എന്ന് വിളിക്കപ്പെട്ടിരുന്നയാൾ തങ്ങളുടെ സമീപത്തെത്തിച്ച് വില്പനനടത്തുകവഴി ലഭിച്ചിരുന്ന പലവിധ ‘ഐസു’കൾക്കുമപ്പുറമുണ്ടായിരുന്ന മറ്റൊരുലക്ഷ്യസ്ഥാനം, ഒറ്റയോട്ടത്തിന് വന്നുപോകാവുന്നത്ര ദൂരത്തിൽ, ടി.ബി റോഡും സ്കൂൾ റോഡും സംഗമിക്കുന്നിടത്ത് സ്ഥിതി ചെയ്തിരുന്ന ചേച്ചിയുടെ പെട്ടിക്കടയായിരുന്നു. ചുണ്ണാമ്പുപാടുകളാൽ അലംകൃതമായിരുന്ന ഈ പെട്ടിക്കടയായിരുന്നു, കല്ലുപെൻസിൽ […]

Share News
Read More