പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:….|.ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.

Share News

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും. സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.കഠിന […]

Share News
Read More

മനോഹരമായ പുതിയസ്ഥലങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞ് തരുമായിരുന്ന ജോഷി ചേട്ടൻ ഒടുവിൽ നമ്മളെയൊക്കെ വിട്ടു പിരിഞ്ഞ് പുതിയൊരിടത്തേക്ക് മരണ രഥത്തിൽ യാത്രയായിരിക്കുന്നു .

Share News

പ്രിയപ്പെട്ട ജോഷി ചേട്ടന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ല, ഹൃദയാഘാതം മൂലംജോഷിചേട്ടൻ നമ്മെയൊക്കെ വിട്ടുപിരിഞ്ഞുവെന്ന വാർത്ത ഒരുനടുക്കത്തോടെയാണ് കേട്ടത്.20 വർഷംമുമ്പാണ് ചേട്ടനെ പരിചയപ്പെടുന്നത്, ക്രിസ്തു എന്ന ഓഡിയോ കാസറ്റിന്റെ റെക്കോർഡിങ്ങിന് വേണ്ടി കൊച്ചിൻ കലാഭവനിൽ ചെല്ലുമ്പോൾ കലാഭവന്റെ ഡ്രൈവറായി അന്ന് അവിടെ ജോഷി ചേട്ടനുണ്ട്, മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴ സ്വദേശിയായ ഞാനും കോതമംഗലം സ്വദേശിയായ ജോഷി ചേട്ടനും വലിയ സുഹൃത്തുക്കളായി,എന്റെ കാസറ്റ് വർക്കിന്റെ എല്ലാ ജോലികളും കലാഭവനിൽ വെച്ച് തന്നെയായിരുന്നു, അതുകൊണ്ടുതന്നെ രണ്ടാഴ്ചയോളം കലാഭവനിൽ ഞാനുണ്ടായിരുന്നു.. പിന്നീട് പല കാസറ്റ് വർക്കുകളുടെയും […]

Share News
Read More

അങ്ങനെ തന്റെ 26-ാം വയസ്സില്‍ അയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. |അതൊരു യാത്രയുടെ തുടക്കമായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍.. ഏകദേശം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. ഇന്ന് ലോകമറിയുന്ന ഒരു ബ്രാന്‍ഡ്നെയിം ആണ് ആ മനുഷ്യൻ. പഴയിടം മോഹനന്‍ നമ്പൂതിരി.

Share News

കൂത്താട്ടുകുളത്തിന് അടുത്തുള്ള കുറിച്ചിത്താനം ഗ്രാമത്തിൽ ആണ് മോഹനന്‍ ജനിച്ചത്. ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. പഠിച്ച് നല്ല ഒരു ജോലി നേടണമെന്നതായിരുന്നു ജീവിത ലക്ഷ്യം. പഠിക്കാനും മിടുക്കനായിരുന്നു. ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ജോലിക്കായുള്ള യാത്ര ആരംഭിച്ചു. ധാരാളം മത്സര പരീക്ഷകളെഴുതി. പക്ഷേ ഒന്നും ലക്ഷ്യംകണ്ടില്ല. അവസാനം ഓഫീസ് ജോലി എന്ന ആഗ്രഹം മാറ്റിവെച്ച് സ്വയം തൊഴില്‍ ചെയ്യാന്‍ ഇറങ്ങി. സ്‌കൂളിലും കോളേജുകളിലുമുള്ള ലാബുകളിലേക്ക് വേണ്ട വസ്തുക്കള്‍ എത്തിക്കൽ. പക്ഷേ ഈ മേഖലയില്‍ വേണ്ടത്ര പരിചയം […]

Share News
Read More

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പുഞ്ചിരിക്കാനും സംസാരിക്കാനും സമയമില്ലാത്തതായിരുന്നു അവരുടെ പ്രശ്‌നം.

Share News

ദിവസം ചെല്ലുംതോറും ജീവിതം വിരസമായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഒന്നിലും സന്തോഷിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്‌നം. ജീവിതം എങ്ങനെ എങ്കിലും അവസാനിച്ചാല്‍ മതിയെന്ന് അയാള്‍ക്ക് തോന്നിതുടങ്ങി. ഡിപ്രഷന്‍ കീഴടക്കുമോ എന്നു തോന്നിയപ്പോഴായിരുന്നു പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡോ. നോര്‍മന്‍ വിന്‍സെന്റ് പീലിനെ സമീപിച്ചത്. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനുള്ള പ്രതിവിധി ഡോ.പീല്‍ നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ ഇതെന്റെ അവസാന ദിവസമാണ് എന്ന ചിന്തയോടെ എഴുന്നേല്ക്കണം. ഇങ്ങനെയൊരു മനോഹര പ്രഭാതം ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന ചിന്തയോടെ വേണം പുറത്തേക്ക് […]

Share News
Read More

..അതുകൊണ്ടാണ് വർഷങ്ങൾക്കിപ്പുറവും ഒരു പുലരിയിൽ അവരിങ്ങനെ ഒരുമിച്ചൊരു യാത്ര പുറപ്പെട്ടത്. മഞ്ഞ കലർന്ന പഴക്കുലകൾക്കു കീഴെ ഒരു മരബഞ്ചിൽ ഒരു പീടികച്ചായയ്ക്കു വേണ്ടി അവരിങ്ങനെ കാത്തിരിക്കുന്നത്!

Share News

കൗമാര കാലം വരെയും യാത്രകൾക്കു ഹരംപകർന്നിരുന്നത് എത്തിച്ചേരാൻ പോകുന്ന ഇടത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച പ്രതീക്ഷകളായിരുന്നു. എന്നാൽ പിന്നീടതു മാറി. യാത്രകൾ അതിൽത്തന്നെ ആവേശകരമായി. എത്തിച്ചേരുന്നത് എവിടെയുമാകട്ടെ, എത്ര ദൂരമുണ്ടായിക്കൊള്ളട്ടെ, സഞ്ചരിച്ചുകൊണ്ടിരുന്നാൽ മതി എന്നായി. എന്നാൽ യൗവ്വനം മടക്കയാത്രയ്ക്കൊരുങ്ങുകയും കാലം ശരീരത്തെ ക്ഷയിപ്പിക്കാൻ തുടങ്ങുകയും ചെയ്ത വർത്തമാനകാലത്തിൽ ലക്ഷ്യത്തെക്കാളും ദൂരത്തേക്കാളും ആർക്കൊപ്പം സഞ്ചരിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒന്നായി മാറി. ആത്മശരീരങ്ങൾ ഒരു യാത്രയ്ക്കു വഴിപ്പെടുന്നത് സഹയാത്രികർ ആരൊക്കെയെന്നു തീർച്ചപ്പെടുത്തിയ ശേഷമാണ് എന്നതായി അവസ്ഥ! ആർക്കൊപ്പം യാത്ര ചെയ്യാനാണ് ഏറ്റവും […]

Share News
Read More

Very well deserved. Big congratulations Jayaprakash Babu

Share News

K Tony Jose

Share News
Read More

“അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ.|ഒരു രസത്തിനുപോലും ഒരിയ്ക്കലും മദ്യം ഉപയോഗിക്കരുതെന്നാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്.|പുതുവത്സരം സുബോധമുള്ള മനുഷ്യരുടേതാകട്ടെ.”

Share News

മൂന്നു ദശാബ്ദങ്ങൾക്കുമുമ്പ് ഇതുപോലൊരു ഡിസംബർ 31-ന്റെ മദ്ധ്യരാത്രവും കഴിഞ്ഞുള്ള ഏതോ ഒരു യാമത്തിൽ അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ. അന്നു ഞാൻ കൂട്ടുകാരോടായി പറഞ്ഞു: കാലുറയ്ക്കാതെ പതറിപ്പോകുന്ന മദോന്മത്തമായ നമ്മുടെ ഈ ആഘോഷരാവുകളും അലസതയിലേക്കും ദുർഭാഷണങ്ങളിലേക്കും അശുദ്ധകൃത്യങ്ങളിലേക്കും കലഹങ്ങളിലേക്കും നയിക്കപ്പെടുന്ന പകലുകളും നമുക്കിനി വേണ്ടാ.. നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. നാലുപേരും എന്റെ ആ വാക്കുകൾ ശരിവച്ചു. തുടർന്ന് ഞാൻ പറഞ്ഞു: വെറുതേ പറഞ്ഞാൽ പോരാ, സത്യം ചെയ്യണം; ആടിയുലയുന്ന എന്റെ വലംകൈ […]

Share News
Read More

എറണാകുളം ബസലിക്കയിൽ ഡിസംബർ 24 -ന് എന്താണ് സംഭവിച്ചത് ? ശ്രീമതി റെമി പൗലോസ് വിശദികരിക്കുന്നു .

Share News

https://youtu.be/izHaI_PDfaA

Share News
Read More

നാഗാലാ‌ൻഡ് സ്വദേശി , കക്ഷിയുടെ പ്രത്യേകതയാണ് എന്നെ അങ്ട് ആകർഷിച്ചത്. ടേക്ക് ഓഫ് ചെയ്തപോലെയാണ് ചിറകുകൾ എല്ലായ്പ്പോഴും.

Share News

കുറച്ചേറെ ദിവസങ്ങൾ ഞാൻ ഇയാളുടെ പുറകെ ആയിരുന്നു എപ്പോഴെങ്കിലും ഈ ചിറകുകൾ താഴ്ത്തുമോ എന്നറിയാൻ. റസ്റ്റ് ചെയ്യുന്ന സമയത്തും ഈ ചിറകുകൾ എപ്പോഴും ഇങ്ങനെ തന്നെയാണ് . കണ്ടാൽ സുന്ദരനും അത്യാവശ്യം വലുപ്പവും ഉണ്ടെങ്കിലും ആള് പാവത്താനാണെന്നു തോന്നുന്നു കാരണം ചെറു പ്രാണികൾ അടുത്തേക്ക് വന്നാൽ പോലും ആള് പേടിച്ചു പറന്ന് പോകും. ഇടയ്ക്കു പറക്കുക പിന്നെ വന്നിങ്ങനെ ഇരിക്കുക ഇത് തന്നെയാണ് പ്രധാന പരിപാടി.ചിറകുകൾ എത്ര മനോഹരമായിരിക്കുന്നു! Roshni Rose

Share News
Read More

മരിച്ചവർ ചിരിക്കുന്ന ഈ ഫോട്ടോ മനുഷ്യജീവിതം എത്ര ക്ഷണി കമാണെന്ന് വ്യക്തമാക്കുന്നു.ഈ ഫോട്ടോയിലെ മൂന്നിലൊന്ന് ആളുകൾ ഇന്ന് ഭൂമിയിൽ ഇല്ല.

Share News

.1986 കാലഘട്ടത്തിൽ തൃശൂർ ദീപിക യൂണിറ്റിൽ ജോലി ചെയ്‌തിരുന്നവരും മാനേജ്മെന്റ് അംഗങ്ങളുമാണ് ഇവർ. മാനേജിoഗ് എഡിറ്റർ വിക്ടറച്ചൻ, അസോസിയേറ്റ് എഡിറ്റർ ഫാ. ഡോ മീഷ്യൻ മാണിക്കത്താൻ, പരസ്യ മാനേജർ ഫാ. പോൾ കോഴിപ്പാട്ട്, ജനറൽ മാനേജർ ഐപ്പ് ആലപ്പാട്ട്, റിപ്പോർട്ടർ കെ. വി. തോമസ്, ചീഫ് സബ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ,സർക്കുലേഷൻ സ്റ്റാഫ് സി. ജെ. പാപ്പുക്കുട്ടി, അക്കൗണ്ട് സ് തലവൻ, ചെറുപ്പക്കാരനായ ഡ്രൈവർ എന്നിവരാണ് പല കാലത്തായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ചിരി മായാത്ത മുഖമുണ്ടായിരുന്ന ചെറുപ്പക്കാരനാണ് ആദ്യം […]

Share News
Read More