42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ|ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചു |പള്ളിമേനോന്റെ ആത്മാർത്ഥത കണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.
42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ താഴെക്കാട് സെയ്‌ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണമേനോൻ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് മതസൗഹാർദത്തിന്റെയും മനസ്സാക്ഷി സൂക്ഷിപ്പിന്റെയും പൈതൃകമാണ്. 42 വർഷക്കാലം പള്ളിയിലെ കണക്കുകളെല്ലാം എഴുതി സൂക്ഷിച്ചിരുന്ന പോട്ട സ്വദേശി ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചത്. കൃത്യനിഷ്ഠയുടെ കാര്യത്തിൽ മാതൃകയായിരുന്നു പള്ളിമേനോൻ എന്ന് അറിയപ്പെട്ടിരുന്ന ഉണ്ണിമേനോൻ. അമ്പത് വർഷത്തോളം കണക്കെഴുത്തുകാരനായിരുന്ന പിതാവ് അച്യുതമേനോന്റെ മരണശേഷം 1977 ജൂലായ് 24-നാണ് പള്ളിയിലെ കണക്കെഴുത്തുകാരനായി ചുമതലയേറ്റത്. പള്ളിയിൽ കണക്കെഴുത്തിനായി 55 പേർ […]
Read Moreകാത്തിരിപ്പിൻ്റെ ദിനമാണിത് – സ്നേഹം മരണത്തെ കീഴടക്കിയിരിക്കുന്നു എന്നതിൻ്റെ ആത്യന്തികതെളിവായ ഉത്ഥാനാചരണത്തിനായുള്ള പ്രാർത്ഥനാപൂർവകമായ കാത്തിരിപ്പ്.|*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്*
*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്* സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിച്ചു. “അങ്ങേ കരങ്ങളിൽ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു” എന്നു പറഞ്ഞ് തളർന്നുവീണ പുത്രൻ്റെ ആ വിശ്രമത്തിന് ഏറെ ചാരുതയുണ്ട്. അപ്പൻ്റെ മാറിലെ ചൂടുകൊണ്ടുള്ള ആ വിശ്രമത്തിൻ്റെ അർത്ഥതലങ്ങൾ വലുതാണ്. പിതാവിന്റെ ഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് ഏദന്‍തോട്ടത്തില്‍നിന്നു പുറത്തായ ആദിമാതാപിതാക്കളുടെ സ്ഥാനത്ത് പിതാവിന്റെ ഹിതത്തിനു പൂര്‍ണമായും കീഴ്‌വഴങ്ങി തോട്ടത്തിനകത്തുതന്നെ അറസ്റ്റും കല്ലറയും വരിക്കുന്ന പുത്രന്‍, ദൈവഹിതത്തിന്റെ തോട്ടത്തില്‍ വീണഴുകി നൂറുമേനി ഫലം […]
Read Moreമസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു..
മസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു.. പുസ്തക രചയിതാവ് എന്ന നിലയിൽ എന്റെ ആദ്യ ശ്രമമാണിത്.കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങനെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിൻ്റെ പങ്ക് സാധാരണക്കാരുടെ ഭാഷയിൽ വിശദീകരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ്. . പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ […]
Read Moreഇന്ന് അംബേദ്കർ ജയന്തി. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്.
ഇന്ന് അംബേദ്കർ ജയന്തി. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങൾക്ക് ഇന്നും ഊർജ്ജം പകരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തീർത്തിരിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടനയുടെ മുഖ്യശില്പിയെന്ന നിലയ്ക്കും അംബേദ്കറുടെ സംഭാവനകൾ സുപ്രധാനമാണ്. വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയവും നവലിബറൽ മുതലാളിത്ത നയങ്ങളും ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആശയങ്ങളുടെ പ്രസക്തി […]
Read Moreഇന്ന് അംബേദ്കർ ജയന്തി.
ഇന്ത്യൻ ജനാധിപത്യത്തിൽ സമത്വത്തിന്റെയും സൌമ്യതയുടെയും മുഖം നൽകിയ ധീക്ഷണാശാലി. ഇന്ത്യ ഭരണഘടനയുടെ ആമുഖം ശ്രദ്ധേയമാക്കിയത് അംബേദ്കരുടെ ജീവിത മൂല്യങ്ങളാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ശക്തമായ സംവാദങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഴങ്ങിനിൽക്കുന്ന ഈ സന്ദർഭത്തിൽ കോൺസ്റ്റിറ്റ്യവന്റ് അസംബ്ലിയിൽ അംബേദ്കർ ഉയർത്തിയ ശബ്ദം വളരെ പ്രസക്തമാണ്.
Read Moreബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന മെയ് ഒന്നുമുതല്‍
തിരുവനന്തപുരം: വര്‍ധിപ്പിച്ച ഓട്ടോ, ടാക്‌സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല. കണ്‍സഷന്‍ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് […]
Read Moreവിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം സി ജോസഫൈൻൻ്റേത് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം സി ജോസഫൈൻൻ്റേത് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞങ്ങൾ പാർട്ടി കോൺഗ്രസിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും, പിന്നീട് ഐ സി യു വിലേക്കും മറ്റേണ്ടി വന്നു. ഇന്ന് സഖാവ് […]
Read More