മുളന്തുരുത്തി പറയുന്നു, ഉറപ്പാണ് ഡോ. സിന്ധുമോള്‍

Share News

പിറവം: മുളന്തുരുത്തി ഉറപ്പിച്ചു. പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബ് ചരിത്ര വിജയം നേടും. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ വ്യക്തമാകുന്നത് ഇതാണ്.

തിങ്കളാഴ്ച മുളന്തുരുത്തിയിലായിരുന്നു ഡോ. സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥി പര്യടനം. തുറന്ന വാഹനത്തില്‍ നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വോട്ടര്‍മാരെ കാണാനെത്തിയ ഡോ. സിന്ധുമോള്‍ ജേക്കബിനെ പൂക്കളില്‍ തീര്‍ത്ത കിരീടവും പഴങ്ങളും നല്‍കിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഇടത് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചുരുങ്ങിയ വാക്കുകളില്‍ ഡോ. സിന്ധുമോള്‍ ജേക്കബ് ജനങ്ങളോട് സംവദിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാന്‍ പ്രത്യേക സമയം കണ്ടെത്തിയുരുന്നു. മുളന്തുരുത്തിയിലെ വികസന മുരടിപ്പാണ് എല്ലാവരും ഡോ.സിന്ധുമോള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. താന്‍ എം.എല്‍.എ.യായാല്‍ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും ഡോ. സിന്ധുമോള്‍ ജേക്കബ് യാത്രയാകുന്നത്.

മുളന്തുരുത്തി പഞ്ചായത്തിലെ കാവുമുകള്‍ കോളനിയില്‍ നിന്നും ആരംഭിച്ച പര്യടനത്തിന് തുരുത്തിക്കര കവല, ആശാരിപുറം, വെട്ടിക്കുളം, മനയ്ക്കപ്പടി, പുളിയ്ക്കുമ്യാലി കവല
,കുന്നപ്പിള്ളി, ആരക്കുന്നം ടൗണ്‍, പുളിയ്ക്കുമ്യാലി കോളനി, വെട്ടിക്കല്‍ ലക്ഷംവീട്, വെട്ടിക്കല്‍, തുപ്പംപടി ടൗണ്‍, അണ്ടത്തുമുകള്‍,പുളിയ്ക്കുമ്യാലി ടൗണ്‍, പൊല്ലേമുകുള്‍ എന്നിവടങ്ങളില്‍ വലിയ സ്വീകരണമാണ് ഡോ. സിന്ധുമോള്‍ ജേക്കബിന് നല്‍കിയത്. രാത്രി വൈകി കോരങ്കോട്ട് പര്യടനം അവസാനിച്ചു.

സി.പി.എം. മുളന്തുരുത്തി ഏരിയാ സെക്രട്ടറി ടി.സി. ഷിബു പര്യടനം ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് എം നിയോജകമണ്ഡലം വൈസ് ചെയര്‍മാന്‍ പി.പി. ജോണ്‍സ് അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് എം പിറവം മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ചെമ്പോലന്‍, സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എം. ഗോപി, സി.പി.എം. ഏരിയാ കമ്മിറ്റി അംഗം സി.കെ.രാജി, ആരക്കുന്നം ലോക്ക്ല്‍ സെക്രട്ടറി എം.ആര്‍. മുരളീധരന്‍, ഷാര്‍ലി വര്‍ഗീസ്, പി.എം. പുരുഷോത്തമന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Share News