മൃഗാധിപത്യത്തിന്റെ കാവൽക്കാർ ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ലഹരിയിൽ ഉന്മാദ നൃത്തം ആടുമ്പോൾ വിരിയാൻ അനുവദിക്കാതെ തല്ലിക്കൊഴിച്ച ആ പിഞ്ചു കുസുമം പാലക്കാട് ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടന്നു.

Share News

കാലം മാപ്പ് തരില്ല കൊലയാളികളെ…വിടരാൻ അനുവദിക്കാതെ വനം വകുപ്പ് തല്ലിക്കൊഴിച്ച പിഞ്ചു മാലാഖയ്ക്ക് ആദരാഞ്ജലികൾ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു എന്ന് ആരോപിച്ചു 16-09-22 തീയതിയിൽ രാവിലെ ആറുമണി സമയത്ത് ഒലവക്കോട് റേഞ്ച് ഓഫീസറും സംഘവും പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാധുക്കൾ താമസിക്കുന്ന വീട്ടിലേക്ക് ഇരച്ചുകയറി മൂന്നു സഹോദരങ്ങളേ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ അവരിൽ രണ്ടുപേരുടെ ഗർഭിണികളായ ഭാര്യമാർ അലമുറയിട്ട് കരഞ്ഞത് നരാധമന്മാരുടെ ചെവിയിൽ വീണില്ല. അവരിൽ ഒരാൾ ഒമ്പത് മാസം ഗർഭിണിയായിരുന്നു. മതിയായ യാതൊരുവിധമായ […]

Share News
Read More

“സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ.|മുഖ്യമന്ത്രി

Share News

അസുഖത്തിൻ്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാത്തിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണൻ. പാർട്ടിയെക്കുറിച്ചും പാർട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാർട്ടിയെ സർവ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകൾ ആയിരുന്ന അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകൾ പൂർണ്ണ തോതിൽ നിർവ്വഹിക്കാനാവില്ല എന്ന് വന്നപ്പോൾ പാർട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിർബന്ധം പിടിക്കുക കൂടിയായിരുന്നു. അസുഖം തളർത്തിയ ഘട്ടത്തിലും ഏതാനും നാൾ മുമ്പ് വരെ […]

Share News
Read More

“കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാർക്കുംഒരിക്കലുംമറക്കാൻകഴിയാത്തആഭ്യന്തരമന്ത്രി! “

Share News

അതീവദുഃഖത്തോടെയാണീവാക്കുകൾകുറിയ്ക്കുന്നത്.കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാർക്കുംഒരിക്കലുംമറക്കാൻകഴിയാത്തആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾആയിച്ചേർന്നഭൂരിഭാഗംപോലീസുകാരും 30 വർഷം സേവനംചെയ്തുകോൺസ്റ്റബിൾആയിത്തന്നെറിട്ടയർചെയ്യുന്നപരിതാപകരമായഅവസ്ഥയിൽനിന്നു,യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽHCറാങ്കും23കൊല്ലത്തിൽASIറാങ്കുംഇന്ത്യയിൽആദ്യമായിനൽകിയവ്യക്തി. അദ്ദേഹംനടപ്പാക്കിയജനമൈത്രിപോലീസുവഴിപോലീസുകാർകുടുംബമിത്രങ്ങളായുംസ്റ്റുഡന്റ്പോലീസ്കേഡറ്റ്പദ്ധതിവഴിപോലീസുകാർകുട്ടികൾക്ക്അദ്ധ്യാപകരായുംഅധ്യാപകർസ്കൂളിലെപോലീസ്ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെആയിരക്കണക്കിന്എക്സ്സർവീസ് കാരെ HomeGuard കളാക്കിപോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി. കേരളത്തിൽആദ്യമായിതണ്ടർബോൾട്commandoഉള്ളബറ്റാലിയനുംതീരദേശപോലീസുംകടലിൽപോകാൻപോലീസിന്ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്. ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന്പോലീസിനെവിളിക്കുന്നസിവിൽപോലീസ്ഓഫീസർഎന്നവിളിപ്പേര്പോലീസിനുനൽകിയത്ശ്രീകോടിയേരിആണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവുംജനാധിപത്യപരവൂമായ police act നിയമസഭയിൽഅവതരിപ്പിച്ചതുംനടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നൽകി, പോലീസിന്റെ കമ്പ്യൂട്ടർവൽകരണം ജനങ്ങൾക്ക്‌അനുഭവ വേദ്യമാക്കിയതുംഅദ്ദേഹം. ട്രാഫിക്ബോധവൽക്കരണത്തിന്, ഒരു […]

Share News
Read More

ഡോ. ഏ. റ്റി. ദേവസ്യ സാർ |ഗുരു മഹാസാഗരത്തിലെ പവിഴ മുത്ത് .|ഡോ. സിറിയക് തോമസ്

Share News

ഡോ. ഏ. റ്റി. ദേവസ്യ സാർ പില്ക്കാലത്തു കൂടുതലും അറിയ പ്പെട്ടതു് മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ എന്ന നിലയിലാണ്. പക്ഷേ 1950-60 കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നതു് കോൺഗ്രസിലെ ഒരുയുവനിര നേതാവെന്ന നിലയിലാ യിരുന്നു. വിമോചന സമരത്തിലും ഒരു മുന്നണിപ്പടയാളിയായിരുന്നു ദേവസ്യ സാർ. ആ വകയിൽ അറസ്റ്റും പതിന ഞ്ചു ദിവസത്തെ ജയിൽ വാസവുമുണ്ടായി. അക്കാലത്തു പാലാ കോളജിലെ അറിയപ്പെട്ട അധ്യാപകരിലൊരാളായിരുന്നു ഏ.ടി. ദേവസ്യ സാർ. ഉപരിപഠനത്തിനു അമേരിക്കയിൽ പോയ സാർ മുപ്പതു വർഷം […]

Share News
Read More

ചുരുക്കിപ്പറഞ്ഞാൽ ഈ സാംസ്കാരിക മന്ത്രികൊള്ളാം. ഇതു പോലെ മുല്ലക്കരയുടേയും പ്രഭാഷണങ്ങൾ കേട്ടിഷ്ടമായിട്ടുണ്ട്.

Share News

മന്ത്രി വി.എൻ. വാസവന്റെ രാഷ്ട്രീയ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തുമൊക്കെ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയേതര പ്രസംഗം തിരുവനന്തപുരത്ത് എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ കേൾക്കാനിടയായത്. അൽപംമുൻപ്. പ്രസംഗമായിരുന്നില്ല പ്രഭാഷണമെന്നു പറയാം. സാഹിത്യം, സമൂഹം, കല, നവമാധ്യങ്ങൾ എന്നിവയെ ബന്ധപ്പെടുത്തി ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പ്രഭാഷണം പ്രഫ.എൻ. കൃഷ്ണപിള്ളയുടെ ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഷേക്സ്പിയർ, ബ്രെഹ്ത്…. മുതൽ തോപ്പിൽഭാസി വരെയുള്ള നാടകകാരന്മാരുടെ കൃതികളുടെ രാഷ്ട്രീയ ഉള്ളടക്കം, ഉദ്ധരണികൾ.. മേമ്പൊടി കവിതകൾ.. പൊൻകുന്നം വർക്കിയുടെ ദീർഘദർശനം ചെയ്തുള്ള എഴുത്ത്.. ലോകത്തെങ്ങുമെങ്ങുമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും […]

Share News
Read More

കുടിയേറ്റ കർഷകർക്ക് കുഞ്ഞാക്കയെ കുറിച്ചുള്ള ഓർമ്മകൾ നിരവധിയാണ്.|നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി.

Share News

“ആര്യാടൻ മുഹമ്മദിന്നിലമ്പൂരിന്റെ യാത്രാമൊഴി” നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. മതേതരത്വം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ നിലപാട് എടുത്ത മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ ഇനി ഓർമ്മയായി . കോൺഗ്രസിൽ ഗ്രൂപ്പ് ശക്തമായ ഘട്ടത്തിൽ “എ” കോൺഗ്രസ് എന്നാൽ നിലമ്പൂര്കാർക്ക് അന്നും ഇന്നും ‘ആര്യാടൻ കോൺഗ്രസ് ” ആയിരുന്നു എന്ന് സാധാരണ പറയാറുണ്ട്. ഒരു കാലത്ത് നിലമ്പൂരിലെ പോലീസും, കോടതിയും എല്ലാം കുഞ്ഞാക്കയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നിലമ്പൂര്കാരെ സംബന്ധിച്ച് ഒരോരുത്തർക്കും വ്യക്തിപരമായ […]

Share News
Read More

നവാഗതരായ അഭിഭാഷകർക്ക് നൽകുന്ന സാരോപദേശങ്ങൾ|”വക്കീൽ ആണോ? ഗുമസ്തന് താലി ചാർത്തണം”

Share News

വ്യത്യസ്തമായ ശീർഷകമാണിതെന്നു നിങ്ങൾക്ക് വായിക്കുമ്പോൾ തോന്നാം. ഇതിൽ ചില നല്ല ആശയങ്ങൾ അടങ്ങിയിട്ടുണ്ട്. വക്കീൽ ജീവിതത്തിൽ വക്കീലും ഗുമസ്തനും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, എങ്ങനെയാണെന്നു ഇവിടെ പ്രതിപാദിക്കുന്നു. വക്കീൽതൊഴിൽ പരിപാവനമായ തൊഴിലാണ്. അതുപോലെതന്നെ ഗുമസ്തന്റെയും. ഗുമസ്തൻ പതിവ്രതയെപ്പോലെ വക്കീലിനോട് പെരുമാറണം.പ്രതീകാത്മകമായി പറഞ്ഞാൽ വക്കീലിന്റെ രണ്ടാം ഭാര്യയാണ് ഗുമസ്തൻ. സ്വന്തം ഭാര്യയോട്പോലും പറയാത്ത രഹസ്യങ്ങൾ വിശ്വസ്തനായ ഗുമസ്തനോട് വക്കീൽ പറയും. “കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയുകയുള്ളൂ”എന്ന പഴഞ്ചൊല്ല് ഇവിടെ ബാധകമാണ്. എന്തിന് ഇരുവരും ഒരു ശരീരമാണ്. ഒരു അഭിഭാഷകന്റെ […]

Share News
Read More

കടം ചോദിക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25കോടി ബമ്പര്‍ അടിച്ച അനൂപ്

Share News
Share News
Read More

സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.

Share News

കോട്ടയം: സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.കോളജിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളാണ് ഈ നായ്ക്കൾ. പകൽ വിദ്യാർഥികൾക്കൊപ്പം കൂട്ടുകൂടിയും രാത്രി കോളജിന് കാവലിരുന്നും ഇവർ സി.എം.എസിന്‍റെ സ്വന്തമായി. പേവിഷബാധയുടെ ഭീതിയുള്ളതിനാൽ കഴിഞ്ഞ ദിവസം മൂന്ന് നായ്ക്കൾക്കും വാക്സിനെടുത്തു. ലൈസൻസിനും അപേക്ഷിച്ചിട്ടുണ്ട്.ഏഴു ദിവസത്തിനകം ലൈസൻസ് കിട്ടും. മൂന്നുവർഷമായി ഇവർ കാമ്പസിന്‍റെ ഭാഗമായിട്ട്. കോവിഡ് കാലത്ത് കോളജ് വളപ്പിൽ ജനിച്ചു വീണതാണ് മൂവരും. വിശന്നുള്ള കരച്ചിൽ […]

Share News
Read More

മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ?

Share News

മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ? കുട്ടിയല്ലേയെന്ന് ചൊല്ലി എല്ലാം മാതാപിതാക്കൾ ചെയ്ത് കൊടുക്കും. ഇതേ വളർത്തൽ ശൈലി തന്നെ പിന്നെയും തുടരും. പഠിക്കാൻ വേണ്ടി ഒപ്പമിരുന്ന്‌ ഉന്തും. സ്വയം ചിന്തിക്കാൻ വിടാതെ അവർക്കായി ചിന്തിക്കും. പ്രായത്തിന് ചേരുന്ന കാര്യങ്ങൾ സ്വയം ചെയ്യിപ്പിച്ചു സ്വാശ്രയത്വത്തിന്റെ പാഠങ്ങൾ ശൈശവം മുതൽ തുടങ്ങണം. വളർച്ചയുടെ എല്ലാ ഘട്ടത്തിലും തുടരണം. പുതിയ ലോകത്തിൽ പൊരുതി നിൽക്കാൻ അപ്പോഴേ പ്രാപ്തിയുണ്ടാകൂ. […]

Share News
Read More